കളമശേരി: പ്രളയബാധിതരായ ക്ഷീരകർഷകർക്ക് ഒന്നേകാൽ കോടി രൂപയുടെ ധനസഹായവുമായി മിൽമ. എറണാകുളം മേഖലാ യൂണിയനാണ് 1.27 കോടി രൂപയുടെ ധനസഹായം എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രളയബാധിതർക്ക് നൽകുന്നത്. പത്തിന് രാവിലെ 10.30ന് ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജു ധനസഹായം വിതരണം ചെയ്യും.
2017-18 വർഷത്തെ ക്ഷീര സംഘങ്ങൾക്കുള്ള ഡിവിഡന്റ് വിതരണവും മന്ത്രി നിർവഹിക്കും. അൻവർ സാദത്ത് എംഎൽ.എ അധ്യക്ഷത വഹിക്കും. മിൽമ ചെയർമാൻ പി.ടി. ഗോപാലകുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ വി.ഡി. സതീശൻ, ബി.ഡി.ദേവസി, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, മാനേജിംഗ് ഡയറക്ടർ ഡോ. എം. മുരളീധരദാസ് എന്നിവർ പ്രസംഗിക്കും.
പശുനെ നഷ്ടമായ കർഷകർക്ക് 10,000 രൂപയും പശുക്കുട്ടിയെ നഷ്ടമായവർക്ക് 5,000 രൂപയും നൽകും. പരമാവധി ഒരാൾക്ക് മൂന്ന് പശുക്കൾക്ക് വരെയാണ് സഹായം നൽകുന്നത്. കാലിത്തൊഴുത്ത് പൂർണമായും നഷ്ടമായവർക്ക് 7,500 രൂപ നൽകും. ഈ ഇനത്തിൽ മാത്രം 1.2 ലക്ഷം രൂപ വിതരണം ചെയ്യും. ഇതിന് പുറമെ ക്ഷീരകർഷകർക്ക് വൈക്കോൽ വിതരണം ചെയ്യുന്നതിന് 25 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അറിയിച്ചു.
2017-18 വർഷത്തെ ക്ഷീര സംഘങ്ങൾക്കുള്ള ഡിവിഡന്റ് വിതരണവും മന്ത്രി നിർവഹിക്കും. അൻവർ സാദത്ത് എംഎൽ.എ അധ്യക്ഷത വഹിക്കും. മിൽമ ചെയർമാൻ പി.ടി. ഗോപാലകുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ വി.ഡി. സതീശൻ, ബി.ഡി.ദേവസി, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, മാനേജിംഗ് ഡയറക്ടർ ഡോ. എം. മുരളീധരദാസ് എന്നിവർ പ്രസംഗിക്കും.
പശുനെ നഷ്ടമായ കർഷകർക്ക് 10,000 രൂപയും പശുക്കുട്ടിയെ നഷ്ടമായവർക്ക് 5,000 രൂപയും നൽകും. പരമാവധി ഒരാൾക്ക് മൂന്ന് പശുക്കൾക്ക് വരെയാണ് സഹായം നൽകുന്നത്. കാലിത്തൊഴുത്ത് പൂർണമായും നഷ്ടമായവർക്ക് 7,500 രൂപ നൽകും. ഈ ഇനത്തിൽ മാത്രം 1.2 ലക്ഷം രൂപ വിതരണം ചെയ്യും. ഇതിന് പുറമെ ക്ഷീരകർഷകർക്ക് വൈക്കോൽ വിതരണം ചെയ്യുന്നതിന് 25 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അറിയിച്ചു.