ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വൻ ഇടിവ്. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 69 ശതമാനം ഇടിഞ്ഞ് 576.46 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ അറ്റാദായം 1,840.43 കോടി രൂപയായിരുന്ന സ്ഥാനത്താണ് ഈ കുറവ്.
നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യ ത്രൈമാസം 4,875.85 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു എസ്ബിഐ രേഖപ്പെടുത്തിയത്. കിട്ടാക്കടം കുറയ്ക്കുന്നതിനായുള്ള ശ്രമം നടത്തിയതാണ് നഷ്ടത്തിനു കാരണം.ബിസിനസ് തലേ വർഷത്തെ 74,948.51 കോടി രൂപയിൽനിന്ന് 79,302.72 കോടി രൂപയിലേക്ക് ഉയർന്നു.
അതേസമയം, നിഷ്ക്രിയ ആസ്തി (എൻപിഎ) 9.83 ശതമാനത്തിൽനിന്ന് 9.95 ശതമാനമായി.
ഏപ്രിൽ-ജൂൺ ത്രൈമാസത്തേക്കാളും മികച്ച റിപ്പോർട്ട് പുറത്തുവന്നതിനാൽ എസ്ബിഐ ഓഹരികൾ 3.45 ശതമാനം കയറി.
നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യ ത്രൈമാസം 4,875.85 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു എസ്ബിഐ രേഖപ്പെടുത്തിയത്. കിട്ടാക്കടം കുറയ്ക്കുന്നതിനായുള്ള ശ്രമം നടത്തിയതാണ് നഷ്ടത്തിനു കാരണം.ബിസിനസ് തലേ വർഷത്തെ 74,948.51 കോടി രൂപയിൽനിന്ന് 79,302.72 കോടി രൂപയിലേക്ക് ഉയർന്നു.
അതേസമയം, നിഷ്ക്രിയ ആസ്തി (എൻപിഎ) 9.83 ശതമാനത്തിൽനിന്ന് 9.95 ശതമാനമായി.
ഏപ്രിൽ-ജൂൺ ത്രൈമാസത്തേക്കാളും മികച്ച റിപ്പോർട്ട് പുറത്തുവന്നതിനാൽ എസ്ബിഐ ഓഹരികൾ 3.45 ശതമാനം കയറി.