തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ (കെഎഫ്സി) ചെറുകിട വ്യവസായ മേഖലയിലെയും സേവനമേഖലയിലെയും വ്യവസായങ്ങൾക്കുള്ള പലിശ നിരക്കുകൾ വീണ്ടും കുറച്ചു.
9.5 ശതമാന ബേസ് റേറ്റ് മുതൽ ഏഴു ബാൻഡുകളായാണ് പലിശനിരക്കുകൾ നിലവിലുണ്ടായിരുന്നത്. ഇനി മുതൽ ഇത് അഞ്ചു ബാൻഡായി ചുരുങ്ങും. കൂടാതെ സേവനമേഖലയിലെയും ഉത്പാദന മേഖലയിലേയും സംരംഭകരുടെ നിരക്കുകൾ ഏകീകരിച്ച് 9.5 ശതമാനം ആകും. ഇതുപ്രകാരം സേവന മേഖലയിലെ സംരംഭകർക്കും ഇനിമുതൽ 9.5 ശതമാനം നിരക്കിൽ വായ്പ ലഭ്യമാക്കും.
75 ശതമാനത്തിനു മുകളിൽ റേറ്റിംഗ് ഉള്ള സംരംഭകർക്ക് 9.5 ശതമാനം നിരക്കിലും 65 ശതമാനം മുതൽ 75 ശതമാനം വരെ റേറ്റിംഗ് ഉള്ള സംരംഭകർക്ക് 10 ശതമാനം നിരക്കിലും വായ്പകൾ ലഭിക്കും. കെഎഫ്സി ഈ സാന്പത്തികവർഷം മുതൽ പുതിയ വായ്പാ നയം പ്രഖ്യാപിക്കുകയും 9.5 ശതമാനം എന്ന ബേസ് റേറ്റിലേക്ക് മാറുകയും ചെയ്തിരുന്നെങ്കിലും ചില സംരംഭകർക്ക് അവരുടെ റേറ്റിംഗ് മോശമായതു മൂലം ബേസ്റേറ്റിലെ ഈ കുറവ് ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. ബാൻഡുകൾ കുറച്ചതിനാലും സർവീസ് മേഖലയിലെ നിരക്കുകൾ കുറച്ചതിനാലും സംരംഭകർക്ക് ഒരു ശതമാനം പലിശ കുറയുവാൻ കാരണമാകുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് കൗശിക് അറിയിച്ചു.
ബേസ്റേറ്റിൽ വായ്പ എടുത്ത സംരംഭകർക്ക് അവരുടെ അടുത്ത റീസെറ്റ് തീയതി മുതലും പുതിയ സംരംഭകർക്കു ഡിസംബർ ഒന്നു മുതലും പുതിയ നിരക്കുകൾ നിലവിൽവരും. ബാങ്കുകളിൽനിന്നും ബോണ്ട് മാർക്കറ്റിൽനിന്നും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുന്നതിനാൽ കെഎഫ്സിയുടെ പലിശച്ചെലവ് കുറഞ്ഞു. അതിനാലാണ് പലിശനിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചത്.
9.5 ശതമാന ബേസ് റേറ്റ് മുതൽ ഏഴു ബാൻഡുകളായാണ് പലിശനിരക്കുകൾ നിലവിലുണ്ടായിരുന്നത്. ഇനി മുതൽ ഇത് അഞ്ചു ബാൻഡായി ചുരുങ്ങും. കൂടാതെ സേവനമേഖലയിലെയും ഉത്പാദന മേഖലയിലേയും സംരംഭകരുടെ നിരക്കുകൾ ഏകീകരിച്ച് 9.5 ശതമാനം ആകും. ഇതുപ്രകാരം സേവന മേഖലയിലെ സംരംഭകർക്കും ഇനിമുതൽ 9.5 ശതമാനം നിരക്കിൽ വായ്പ ലഭ്യമാക്കും.
75 ശതമാനത്തിനു മുകളിൽ റേറ്റിംഗ് ഉള്ള സംരംഭകർക്ക് 9.5 ശതമാനം നിരക്കിലും 65 ശതമാനം മുതൽ 75 ശതമാനം വരെ റേറ്റിംഗ് ഉള്ള സംരംഭകർക്ക് 10 ശതമാനം നിരക്കിലും വായ്പകൾ ലഭിക്കും. കെഎഫ്സി ഈ സാന്പത്തികവർഷം മുതൽ പുതിയ വായ്പാ നയം പ്രഖ്യാപിക്കുകയും 9.5 ശതമാനം എന്ന ബേസ് റേറ്റിലേക്ക് മാറുകയും ചെയ്തിരുന്നെങ്കിലും ചില സംരംഭകർക്ക് അവരുടെ റേറ്റിംഗ് മോശമായതു മൂലം ബേസ്റേറ്റിലെ ഈ കുറവ് ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. ബാൻഡുകൾ കുറച്ചതിനാലും സർവീസ് മേഖലയിലെ നിരക്കുകൾ കുറച്ചതിനാലും സംരംഭകർക്ക് ഒരു ശതമാനം പലിശ കുറയുവാൻ കാരണമാകുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് കൗശിക് അറിയിച്ചു.
ബേസ്റേറ്റിൽ വായ്പ എടുത്ത സംരംഭകർക്ക് അവരുടെ അടുത്ത റീസെറ്റ് തീയതി മുതലും പുതിയ സംരംഭകർക്കു ഡിസംബർ ഒന്നു മുതലും പുതിയ നിരക്കുകൾ നിലവിൽവരും. ബാങ്കുകളിൽനിന്നും ബോണ്ട് മാർക്കറ്റിൽനിന്നും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുന്നതിനാൽ കെഎഫ്സിയുടെ പലിശച്ചെലവ് കുറഞ്ഞു. അതിനാലാണ് പലിശനിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചത്.