മുംബൈ: അവർ സഹോദരന്മാർ. സന്പന്നർ. 13 വർഷം മുന്പ് കുടുംബ വ്യവസായങ്ങൾ പങ്കുവച്ച് രണ്ടു വഴിയേ നീങ്ങി. ഇപ്പോൾ?
മൂത്തയാൾ മുകേഷ് അംബാനി. 61 വയസ്. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും സന്പന്ന വ്യക്തി. 10,000 കോടി ഡോളറിലേറെ വിപണിമൂല്യമുണ്ട് മുകേഷിന്റെ റിലയൻസ് ഇൻഡസ്ട്രീസിന്. മുകേഷിന്റെ സന്പത്ത് 4310 കോടി ഡോളർ (3.16 ലക്ഷം കോടി രൂപ). കേരള സർക്കാരിന്റെ ഈ വർഷത്തെ റവന്യു വരുമാനത്തിന്റെ മൂന്നിരട്ടി വരുന്ന തുക.
ഇളയവൻ അനിൽ അംബാനി. 59 വയസ്. കൈയിലുള്ള വ്യവസായങ്ങൾ മിക്കതും തകർച്ചയിൽ. ശേഷിക്കുന്നവ വിറ്റൊഴിയുന്നു. ഫ്രഞ്ച് കന്പനി ദസോ ഏവിയേഷനുമായി സഹകരിച്ച് ഉണ്ടാക്കിയ കന്പനി വിവാദക്കുരുക്കിൽ. സന്പത്ത് 150 കോടി ഡോളർ (11,025 കോടി രൂപ).
സന്പത്തിലെ വ്യത്യാസം 3.05 ലക്ഷം കോടി രൂപ.
റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനി വിൽപ്പത്രമെഴുതാതെയാണു മരിച്ചത്. രണ്ടു വർഷത്തിനുശേഷം സഹോദരന്മാർ അമ്മയുടെ മധ്യസ്ഥതയിൽ വ്യവസായങ്ങൾ വിഭജിച്ചു. മുകേഷിനു റിലയൻസ് ഇൻഡസ്ട്രീസ് എന്ന പെട്രോ കെമിക്കൽ ബിസിനസ്. അനിലിനു റിലയൻസ് ടെലികോമും റിലയൻസ് കാപ്പിറ്റലും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും.
പെട്രോ കെമിക്കൽ ഇനി വലിയ ഭാവിയുള്ളതല്ലെന്ന് അന്നു കരുതപ്പെട്ടു. ടെലികോമാകട്ടെ വളരുന്ന മേഖലയായും. മുകേഷ് താത്പര്യമെടുത്തു തുടങ്ങിയ ടെലികോം ബിസിനസ് പടപറഞ്ഞാണ് അനിൽ വാങ്ങിയെടുത്തത്.
ഇപ്പോഴോ? രാജ്യത്തു സ്വകാര്യമേഖലയിലെ ഏറ്റവും വലിയ കന്പനിയാണു റിലയൻസ് ഇൻഡസ്ട്രീസ്, റീട്ടയിൽ ശൃംഖല, റിലയൻസ് ജിയോ ടെലികോം, റിലയൻസ് പെട്രോളിയം വിതരണ ശൃംഖല ഇങ്ങനെ മൂന്നു കൈവഴികൾ കൂടി റിലയൻസിനുണ്ട്. പെട്രോ കെമിക്കൽ-ടെലികോം-റീട്ടെയിൽ ഭീമൻ. ടെലികോമിലും റീട്ടെയിലിലും ലാഭം ഉണ്ടാക്കുന്ന ഏക കന്പനി.
അനിലിന്റെ കഥയോ? റിലയൻസ് കമ്യൂണിക്കേഷൻസ് കടത്തിൽ മുങ്ങി. മൊബൈൽ ലൈസൻസുകളും സ്പെക്ട്രവും ടവറുകളും ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയുമെല്ലാം മുകേഷിന്റെ ജിയോയ്ക്കു വിറ്റു. വൈദ്യുതി ഉത്പാദനത്തിനു തുടങ്ങിയ റിലയൻസ് പവർ ഒരു പദ്ധതിയും പൂർത്തിയാകാതെ കിടക്കുന്നു. മുംബൈയിലെ വൈദ്യുതി ബിസിനസ് ഗൗതം അഡാനിക്കു നല്കി. പ്രതിരോധ മേഖലയിൽ തൊട്ടതെല്ലാം പിഴച്ചു. ആകെ കുഴപ്പമില്ലാതെ പോകുന്നത് റിലയൻസ് കാപ്പിറ്റൽ മാത്രം. ഗ്രൂപ്പിലെ കാപ്പിറ്റൽ ഒഴികെയുള്ള കന്പനികളെല്ലാം വായ്പ തിരിച്ചടവും പലിശ അടവും മുടക്കിയ നിലയിലാണ്.
മുകേഷ് അംബാനി ഇനി ഓൺലൈൻ റീട്ടെയിൽ ബിസിനസ്, കേബിൾ ടിവി എന്നിവയിലേക്കു കടക്കുകയാണ്. ഓൺലൈൻ റീട്ടെയിലിൽ ആമസോണും വാൾമാർട്ടുമൊക്കെയാണ് എതിരാളികൾ. കേബിൾ ടിവിയിൽ രണ്ടു പ്രമുഖ ശൃംഖലകൾ വാങ്ങിക്കഴിഞ്ഞു.
മൂത്തയാൾ മുകേഷ് അംബാനി. 61 വയസ്. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും സന്പന്ന വ്യക്തി. 10,000 കോടി ഡോളറിലേറെ വിപണിമൂല്യമുണ്ട് മുകേഷിന്റെ റിലയൻസ് ഇൻഡസ്ട്രീസിന്. മുകേഷിന്റെ സന്പത്ത് 4310 കോടി ഡോളർ (3.16 ലക്ഷം കോടി രൂപ). കേരള സർക്കാരിന്റെ ഈ വർഷത്തെ റവന്യു വരുമാനത്തിന്റെ മൂന്നിരട്ടി വരുന്ന തുക.
ഇളയവൻ അനിൽ അംബാനി. 59 വയസ്. കൈയിലുള്ള വ്യവസായങ്ങൾ മിക്കതും തകർച്ചയിൽ. ശേഷിക്കുന്നവ വിറ്റൊഴിയുന്നു. ഫ്രഞ്ച് കന്പനി ദസോ ഏവിയേഷനുമായി സഹകരിച്ച് ഉണ്ടാക്കിയ കന്പനി വിവാദക്കുരുക്കിൽ. സന്പത്ത് 150 കോടി ഡോളർ (11,025 കോടി രൂപ).
സന്പത്തിലെ വ്യത്യാസം 3.05 ലക്ഷം കോടി രൂപ.
റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനി വിൽപ്പത്രമെഴുതാതെയാണു മരിച്ചത്. രണ്ടു വർഷത്തിനുശേഷം സഹോദരന്മാർ അമ്മയുടെ മധ്യസ്ഥതയിൽ വ്യവസായങ്ങൾ വിഭജിച്ചു. മുകേഷിനു റിലയൻസ് ഇൻഡസ്ട്രീസ് എന്ന പെട്രോ കെമിക്കൽ ബിസിനസ്. അനിലിനു റിലയൻസ് ടെലികോമും റിലയൻസ് കാപ്പിറ്റലും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും.
പെട്രോ കെമിക്കൽ ഇനി വലിയ ഭാവിയുള്ളതല്ലെന്ന് അന്നു കരുതപ്പെട്ടു. ടെലികോമാകട്ടെ വളരുന്ന മേഖലയായും. മുകേഷ് താത്പര്യമെടുത്തു തുടങ്ങിയ ടെലികോം ബിസിനസ് പടപറഞ്ഞാണ് അനിൽ വാങ്ങിയെടുത്തത്.
ഇപ്പോഴോ? രാജ്യത്തു സ്വകാര്യമേഖലയിലെ ഏറ്റവും വലിയ കന്പനിയാണു റിലയൻസ് ഇൻഡസ്ട്രീസ്, റീട്ടയിൽ ശൃംഖല, റിലയൻസ് ജിയോ ടെലികോം, റിലയൻസ് പെട്രോളിയം വിതരണ ശൃംഖല ഇങ്ങനെ മൂന്നു കൈവഴികൾ കൂടി റിലയൻസിനുണ്ട്. പെട്രോ കെമിക്കൽ-ടെലികോം-റീട്ടെയിൽ ഭീമൻ. ടെലികോമിലും റീട്ടെയിലിലും ലാഭം ഉണ്ടാക്കുന്ന ഏക കന്പനി.
അനിലിന്റെ കഥയോ? റിലയൻസ് കമ്യൂണിക്കേഷൻസ് കടത്തിൽ മുങ്ങി. മൊബൈൽ ലൈസൻസുകളും സ്പെക്ട്രവും ടവറുകളും ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയുമെല്ലാം മുകേഷിന്റെ ജിയോയ്ക്കു വിറ്റു. വൈദ്യുതി ഉത്പാദനത്തിനു തുടങ്ങിയ റിലയൻസ് പവർ ഒരു പദ്ധതിയും പൂർത്തിയാകാതെ കിടക്കുന്നു. മുംബൈയിലെ വൈദ്യുതി ബിസിനസ് ഗൗതം അഡാനിക്കു നല്കി. പ്രതിരോധ മേഖലയിൽ തൊട്ടതെല്ലാം പിഴച്ചു. ആകെ കുഴപ്പമില്ലാതെ പോകുന്നത് റിലയൻസ് കാപ്പിറ്റൽ മാത്രം. ഗ്രൂപ്പിലെ കാപ്പിറ്റൽ ഒഴികെയുള്ള കന്പനികളെല്ലാം വായ്പ തിരിച്ചടവും പലിശ അടവും മുടക്കിയ നിലയിലാണ്.
മുകേഷ് അംബാനി ഇനി ഓൺലൈൻ റീട്ടെയിൽ ബിസിനസ്, കേബിൾ ടിവി എന്നിവയിലേക്കു കടക്കുകയാണ്. ഓൺലൈൻ റീട്ടെയിലിൽ ആമസോണും വാൾമാർട്ടുമൊക്കെയാണ് എതിരാളികൾ. കേബിൾ ടിവിയിൽ രണ്ടു പ്രമുഖ ശൃംഖലകൾ വാങ്ങിക്കഴിഞ്ഞു.