ന്യൂഡൽഹി: ബാങ്കുകൾക്ക് ആധാർ ഇനേബിൾഡ് പേമെന്റ് സംവിധാനം ഉപയോഗിക്കുന്നത് തുടരാം. യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഇക്കാര്യം അറിയിച്ചത്.
സ്മാർട്ട്ഫോണോ ഡെബിറ്റ് കാർഡോ ഇല്ലാത്തവർക്ക് മൈക്രോ എടിഎമ്മുകൾ വഴി ബയോമെട്രിക് ഒഥന്റിക്കേഷനിലൂടെ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ (പണം പിൻവലിക്കൽ, നിക്ഷേപം, ഫണ്ട് ട്രാൻസ്ഫർ, ബാലൻസ് അന്വേഷണം) നടത്താൻ സഹായിക്കുന്നതാണ് ആധാർ ഇനേബിൾഡ് പേമെന്റ് സിസ്റ്റം അഥവാ എഇപിഎസ്.
ആധാർ നന്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ഇത്തരത്തിലൊരു വിശദീകരണം നല്കാൻ യുഐഡിഎഐയെ പ്രേരിപ്പിച്ചത്.
സ്മാർട്ട്ഫോണോ ഡെബിറ്റ് കാർഡോ ഇല്ലാത്തവർക്ക് മൈക്രോ എടിഎമ്മുകൾ വഴി ബയോമെട്രിക് ഒഥന്റിക്കേഷനിലൂടെ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ (പണം പിൻവലിക്കൽ, നിക്ഷേപം, ഫണ്ട് ട്രാൻസ്ഫർ, ബാലൻസ് അന്വേഷണം) നടത്താൻ സഹായിക്കുന്നതാണ് ആധാർ ഇനേബിൾഡ് പേമെന്റ് സിസ്റ്റം അഥവാ എഇപിഎസ്.
ആധാർ നന്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ഇത്തരത്തിലൊരു വിശദീകരണം നല്കാൻ യുഐഡിഎഐയെ പ്രേരിപ്പിച്ചത്.