മുംബൈ: ക്രൂഡ് ഓയിൽവില കുറഞ്ഞതിന്റെ ചുവടുപിടിച്ച് രൂപ കരുത്തുനേടി. ഡോളറിന്റെ വില 73.48 രൂപയിലേക്കു താണു. 35 പൈസ കുറവ്.
ബ്രെന്റ് ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 80 ഡോളറിലേക്കു വീണ്ടും താണതാണ് ഇതിനു സഹായകമായത്. അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ഉടലെടുത്ത സംഘർഷത്തിൽ അയവു വന്നതാണു ക്രൂഡ് വില താഴാൻ കാരണം. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു സംഘർഷാന്തരീക്ഷം ഉടലെടുത്തത്. സംഭവം മനഃപൂർവമല്ലാത്ത നരഹത്യ എന്ന നിലയിലേക്കു മാറ്റാനാണു ശ്രമം. ഇതുവഴി അമേരിക്ക-സൗദി ബന്ധം ഉലയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗം തെളിഞ്ഞിട്ടുണ്ട്.
ക്രൂഡ് വില താഴ്ന്നു നിന്നാൽ ഇന്ത്യക്കു വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുറയും. ഈ പ്രതീക്ഷയിലാണ് രൂപയ്ക്കു നിരക്ക് ഉയർന്നത്.
ഓഹരിവിപണി ഇന്നലെയും ഉയർന്നു. തിങ്കളാഴ്ച 131.52 പോയിന്റ് കയറിയ സെൻസെക്സ് ഇന്നലെ 297.38 പോയിന്റ് (0.85 ശതമാനം) കയറി 35,162.48ൽ ക്ലോസ് ചെയ്തു. നിഫ്റ്റി തലേന്നത്തെ 40 പോയിന്റിന്റെ കൂടെ 72.25 പോയിന്റ് കൂടി ഉയർന്ന് 10,584.75ൽ ക്ലോസ് ചെയ്തു.
ബ്രെന്റ് ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 80 ഡോളറിലേക്കു വീണ്ടും താണതാണ് ഇതിനു സഹായകമായത്. അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ഉടലെടുത്ത സംഘർഷത്തിൽ അയവു വന്നതാണു ക്രൂഡ് വില താഴാൻ കാരണം. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു സംഘർഷാന്തരീക്ഷം ഉടലെടുത്തത്. സംഭവം മനഃപൂർവമല്ലാത്ത നരഹത്യ എന്ന നിലയിലേക്കു മാറ്റാനാണു ശ്രമം. ഇതുവഴി അമേരിക്ക-സൗദി ബന്ധം ഉലയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗം തെളിഞ്ഞിട്ടുണ്ട്.
ക്രൂഡ് വില താഴ്ന്നു നിന്നാൽ ഇന്ത്യക്കു വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുറയും. ഈ പ്രതീക്ഷയിലാണ് രൂപയ്ക്കു നിരക്ക് ഉയർന്നത്.
ഓഹരിവിപണി ഇന്നലെയും ഉയർന്നു. തിങ്കളാഴ്ച 131.52 പോയിന്റ് കയറിയ സെൻസെക്സ് ഇന്നലെ 297.38 പോയിന്റ് (0.85 ശതമാനം) കയറി 35,162.48ൽ ക്ലോസ് ചെയ്തു. നിഫ്റ്റി തലേന്നത്തെ 40 പോയിന്റിന്റെ കൂടെ 72.25 പോയിന്റ് കൂടി ഉയർന്ന് 10,584.75ൽ ക്ലോസ് ചെയ്തു.