ന്യൂയോർക്ക്: ഒരുകാലത്ത് അമേരിക്കയിലെ ചില്ലറ വ്യാപാര ശൃംഖലകളിൽ മുന്പനായിരുന്ന സിയേഴ്സ് തകർച്ചയിൽ. തുടർച്ചയായ നഷ്ടവും വലിയ കടബാധ്യതയും മൂലം അവശതയിലായ കന്പനി പാപ്പർ സംരക്ഷണം തേടി കോടതിയെ സമീപിച്ചു.
1880കളിൽ മെയിൽ ഓർഡർ കന്പനിയായി തുടങ്ങിയതാണു സിയേഴ്സ്. ഇപ്പോൾ സിയേഴ്സ് കെമാർട്ട് ബ്രാൻഡുകളിലായി 687 സ്റ്റോറുകളുണ്ട്. 68,000 ജീവനക്കാരും. 500 കോടി ഡോളറിലധികമുണ്ട് കടം. ഒരു വർഷം പലിശതന്നെ 44 കോടി ഡോളർ വേണം. കുറേക്കാലം മുന്പ് 2300 സ്റ്റോറുകൾ ഉണ്ടായിരുന്നു.
ടോയ്സ് ആർ അസ്, ബോൺ ടോൺ സ്റ്റോഴ്സ് തുടങ്ങിയ ചില്ലറ വ്യാപാര ശൃംഖലകളും ഈ വർഷം പാപ്പരായിരുന്നു.
1880കളിൽ മെയിൽ ഓർഡർ കന്പനിയായി തുടങ്ങിയതാണു സിയേഴ്സ്. ഇപ്പോൾ സിയേഴ്സ് കെമാർട്ട് ബ്രാൻഡുകളിലായി 687 സ്റ്റോറുകളുണ്ട്. 68,000 ജീവനക്കാരും. 500 കോടി ഡോളറിലധികമുണ്ട് കടം. ഒരു വർഷം പലിശതന്നെ 44 കോടി ഡോളർ വേണം. കുറേക്കാലം മുന്പ് 2300 സ്റ്റോറുകൾ ഉണ്ടായിരുന്നു.
ടോയ്സ് ആർ അസ്, ബോൺ ടോൺ സ്റ്റോഴ്സ് തുടങ്ങിയ ചില്ലറ വ്യാപാര ശൃംഖലകളും ഈ വർഷം പാപ്പരായിരുന്നു.