ബംഗളൂരു: പേമെന്റ് കമ്പനികൾ ഇന്ത്യയിൽത്തന്നെ ഡാറ്റ സൂക്ഷിക്കാൻ റിസർവ് ബാങ്ക് നല്കിയ സമയപരിധി ഇന്നലെ അവസാനിച്ചു. 80 ശതമാനം പേമെന്റ് കമ്പനികളും യുദ്ധകാലാടിസ്ഥാനത്തിൽ ആർബിഐയുടെ നിർദേശം പാലിച്ചിട്ടുണ്ട്. എന്നാൽ, പ്രധാന നെറ്റ്വർക്കുകളായ വിസ, മാസ്റ്റർകാർഡ് എന്നിവയുടെ നടപടികൾ പൂർത്തിയായിട്ടില്ല.
രാജ്യത്തെ പ്രധാന പേമെന്റ് നെറ്റ്വർക്കുകളായ വിസ, മാസ്റ്റർകാർഡ് തുടങ്ങിയ ആർബിഐ നിബന്ധന ലഘൂകരിച്ചുനല്കുന്ന പ്രതീക്ഷയിലാണ്. അതേസമയം, ഈ കമ്പനികൾ ആർബിഐയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞയാഴ്ച ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന മിക്ക കമ്പനികളുടെയും ഡാറ്റാ സെർവറുകൾ പുറത്താണുള്ളത്. ഇത് ഇന്ത്യയിലേക്കെത്തിക്കാനാണ് സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ശ്രമം. ഇത് അധികബാധ്യത സൃഷ്ടിക്കുമെന്നാണ് കമ്പനികളുടെ വാദം.
രാജ്യത്തെ പ്രധാന പേമെന്റ് നെറ്റ്വർക്കുകളായ വിസ, മാസ്റ്റർകാർഡ് തുടങ്ങിയ ആർബിഐ നിബന്ധന ലഘൂകരിച്ചുനല്കുന്ന പ്രതീക്ഷയിലാണ്. അതേസമയം, ഈ കമ്പനികൾ ആർബിഐയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞയാഴ്ച ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന മിക്ക കമ്പനികളുടെയും ഡാറ്റാ സെർവറുകൾ പുറത്താണുള്ളത്. ഇത് ഇന്ത്യയിലേക്കെത്തിക്കാനാണ് സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ശ്രമം. ഇത് അധികബാധ്യത സൃഷ്ടിക്കുമെന്നാണ് കമ്പനികളുടെ വാദം.