ന്യൂഡൽഹി: മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം സെപ്റ്റംബറിൽ കുതിച്ചുകയറി. തലേവർഷം സെപ്റ്റംബറിലെ 3.14 ശതമാനത്തിൽനിന്ന് 5.13 ശതമാനത്തിലേക്കാണു കയറ്റം. ഓഗസ്റ്റിൽ 4.53 ശതമാനം മാത്രമായിരുന്നു വിലക്കയറ്റം. ജൂലൈക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് സെപ്റ്റംബറിലേത്.
ഭക്ഷ്യവസ്തുക്കളുടെ സൂചികയിൽ കുറവുണ്ടായി. ധാതുക്കളുടെ സൂചിക 9.7 ശതമാനമാണു വർധിച്ചത്. പെട്രോൾ, ഡീസൽ വിലകൾ നാലു ശതമാനവും പാചകവാതകം മൂന്നു ശതമാനവും കയറി.
ശുദ്ധീകരിച്ച മത്സ്യത്തിനു പത്തു ശതമാനവും ബസുമതി അരിക്ക് ആറു ശതമാനം, മൈദയ്ക്കും റവയ്ക്കും മൂന്നു ശതമാനം എന്ന തോതിൽ വിലകയറി.
ഭക്ഷ്യവസ്തുക്കളുടെ സൂചികയിൽ കുറവുണ്ടായി. ധാതുക്കളുടെ സൂചിക 9.7 ശതമാനമാണു വർധിച്ചത്. പെട്രോൾ, ഡീസൽ വിലകൾ നാലു ശതമാനവും പാചകവാതകം മൂന്നു ശതമാനവും കയറി.
ശുദ്ധീകരിച്ച മത്സ്യത്തിനു പത്തു ശതമാനവും ബസുമതി അരിക്ക് ആറു ശതമാനം, മൈദയ്ക്കും റവയ്ക്കും മൂന്നു ശതമാനം എന്ന തോതിൽ വിലകയറി.