ന്യൂഡൽഹി: വിദേശവ്യാപാരത്തിൽ ആശങ്കയുടെ സൂചന. ഈ സാന്പത്തികവർഷം ആദ്യമായി സെപ്റ്റംബറിൽ കയറ്റുമതി കുറഞ്ഞു. ഇറക്കുമതിയുടെ വർധന കുറഞ്ഞതിനാൽ വാണിജ്യ കമ്മിയും കുറഞ്ഞിട്ടുണ്ട്.
കയറ്റുമതിയിൽ 2.15 ശതമാനം ഇടിവാണുണ്ടായത്. 27.95 കോടി ഡോളറാണ് സെപ്റ്റംബറിലെ കയറ്റുമതി. ഇറക്കുമതി 10.45 ശതമാനമേ വർധിച്ചിട്ടുള്ളൂ. 4,193 കോടി ഡോളറാണ് ഇറക്കുമതി.
വാണിജ്യകമ്മി 1398 കോടി ഡോളർ. അഞ്ചു മാസത്തിനിടയിലെ ഏറ്റവും കുറവ്. ഏപ്രിൽ - സെപ്റ്റംബർ കാലത്തെ കമ്മി 9432 കോടി ഡോളർ വരും. കഴിഞ്ഞ വർഷം ഏപ്രിൽ - സെപ്റ്റംബറിലെ കമ്മിയുടെ (3519 കോടി) മൂന്നിരട്ടിക്കടുത്തു വരുമിത്.
ഏപ്രിൽ - സെപ്റ്റംബറിലെ കയറ്റുമതി വളർച്ച 12.54 ശതമാനമാണ്. ഇക്കാലയളവിലെ ഇറക്കുമതി വളർച്ച 16.16 ശതമാനമുണ്ട്.
വാണിജ്യകമ്മി രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (കടം അല്ലാത്ത എല്ലാ വിദേശ ഇടപാടുകളുടെയും നീക്കി ബാക്കി) വർധിപ്പിക്കുന്നതിലെ പ്രധാന ഘടകമാണ്. കയറ്റുമതി കുറയുന്നത് ഈ പ്രശ്നം വർധിപ്പിക്കും. മാർച്ചിനുശേഷം ഇതാദ്യമാണ് കയറ്റുമതി കുറയുന്നത്. കറന്റ് അക്കൗണ്ട് കമ്മി കൂടി വരുന്നതും വിദേശ നിക്ഷേപകർ ഇന്ത്യയിൽനിന്നു പണം പിൻവലിക്കുന്നതുമാണു രൂപയുടെ വിലയിടിവിനു കാരണം.
കയറ്റുമതിയിൽ 2.15 ശതമാനം ഇടിവാണുണ്ടായത്. 27.95 കോടി ഡോളറാണ് സെപ്റ്റംബറിലെ കയറ്റുമതി. ഇറക്കുമതി 10.45 ശതമാനമേ വർധിച്ചിട്ടുള്ളൂ. 4,193 കോടി ഡോളറാണ് ഇറക്കുമതി.
വാണിജ്യകമ്മി 1398 കോടി ഡോളർ. അഞ്ചു മാസത്തിനിടയിലെ ഏറ്റവും കുറവ്. ഏപ്രിൽ - സെപ്റ്റംബർ കാലത്തെ കമ്മി 9432 കോടി ഡോളർ വരും. കഴിഞ്ഞ വർഷം ഏപ്രിൽ - സെപ്റ്റംബറിലെ കമ്മിയുടെ (3519 കോടി) മൂന്നിരട്ടിക്കടുത്തു വരുമിത്.
ഏപ്രിൽ - സെപ്റ്റംബറിലെ കയറ്റുമതി വളർച്ച 12.54 ശതമാനമാണ്. ഇക്കാലയളവിലെ ഇറക്കുമതി വളർച്ച 16.16 ശതമാനമുണ്ട്.
വാണിജ്യകമ്മി രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (കടം അല്ലാത്ത എല്ലാ വിദേശ ഇടപാടുകളുടെയും നീക്കി ബാക്കി) വർധിപ്പിക്കുന്നതിലെ പ്രധാന ഘടകമാണ്. കയറ്റുമതി കുറയുന്നത് ഈ പ്രശ്നം വർധിപ്പിക്കും. മാർച്ചിനുശേഷം ഇതാദ്യമാണ് കയറ്റുമതി കുറയുന്നത്. കറന്റ് അക്കൗണ്ട് കമ്മി കൂടി വരുന്നതും വിദേശ നിക്ഷേപകർ ഇന്ത്യയിൽനിന്നു പണം പിൻവലിക്കുന്നതുമാണു രൂപയുടെ വിലയിടിവിനു കാരണം.