ന്യൂയോർക്ക്: ഫേസ്ബുക്കിലെ വിവരം ചോർത്തൽ ആദ്യം കരുതിയത്ര ഇല്ലെന്നു കന്പനി. അഞ്ചു കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്നാണു രണ്ടാഴ്ച മുന്പു കരുതിയത്. മൂന്നു കോടി ആളുകളുടെ വിവരങ്ങളേ ചോർന്നുള്ളൂ എന്ന് ഇപ്പോൾ മനസിലായി.
ഉപയോക്താക്കളുടെ പാസ്വേഡോ ബാങ്ക് ഇടപാട് സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടില്ല എന്നും കന്പനി അറിയിച്ചു. മറ്റു കന്പനികളുടെ ആപ്പുകളെയും ചോർത്തൽ ബാധിച്ചില്ല.
പേര്, ഇമെയിൽ വിലാസം, ഫോൺ നന്പർ എന്നിവയാണ് ഒന്നരക്കോടിയോളം അക്കൗണ്ടുകളിൽനിന്ന് എടുത്തത്. ബാക്കി അക്കൗണ്ടുകളിൽനിന്ന് ഫ്രണ്ട്സിന് കാണാൻ പറ്റുന്നത്ര വിവരങ്ങൾ നുഴഞ്ഞുകയറ്റക്കാർ നേടി.
ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന സോഫ്റ്റ്വേറിലെ ഒരു തകരാറാണ് നുഴഞ്ഞുകയറ്റക്കാർക്ക് അവസരം നല്കിയത്. ഇതു രണ്ടാഴ്ച മുന്പ് പരിഹരിച്ചെന്നു ഫേസ്ബുക്ക് അറിയിച്ചു.
ഉപയോക്താക്കളുടെ പാസ്വേഡോ ബാങ്ക് ഇടപാട് സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടില്ല എന്നും കന്പനി അറിയിച്ചു. മറ്റു കന്പനികളുടെ ആപ്പുകളെയും ചോർത്തൽ ബാധിച്ചില്ല.
പേര്, ഇമെയിൽ വിലാസം, ഫോൺ നന്പർ എന്നിവയാണ് ഒന്നരക്കോടിയോളം അക്കൗണ്ടുകളിൽനിന്ന് എടുത്തത്. ബാക്കി അക്കൗണ്ടുകളിൽനിന്ന് ഫ്രണ്ട്സിന് കാണാൻ പറ്റുന്നത്ര വിവരങ്ങൾ നുഴഞ്ഞുകയറ്റക്കാർ നേടി.
ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന സോഫ്റ്റ്വേറിലെ ഒരു തകരാറാണ് നുഴഞ്ഞുകയറ്റക്കാർക്ക് അവസരം നല്കിയത്. ഇതു രണ്ടാഴ്ച മുന്പ് പരിഹരിച്ചെന്നു ഫേസ്ബുക്ക് അറിയിച്ചു.