കോട്ടയം: ഒട്ടുപാൽ വില നാലു ദിവസത്തിനുള്ളിൽ കിലോയ്ക്ക് അഞ്ചു രൂപയുടെ വർധന. നിലവിലില്ലാത്ത ഡിആർസി നിലവാര കണക്ക് ഉന്നയിച്ചു വ്യാപാര സംഘടനകളും ക്രംബ് ഫാക്ടറികളും കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തെത്തുടർന്നാണു വില കൂടിയത്. ബുധനാഴ്ച കിലോയ്ക്ക് 75 രൂപയായിരുന്ന ഒട്ടുപാലിന് വ്യാഴാഴ്ച 78 രൂപയായി. കോട്ടയം മാർക്കറ്റിൽ മാത്രം വില താഴുന്ന സാഹചര്യത്തിനെതിരേ കർഷകസംഘടനകളും കടുത്ത പ്രതിഷേധം അറിയിച്ചതോടെ ഇന്നലെ 80 രൂപയിലേക്ക് ഉയർന്നു.
75 ശതമാനം ഡിആർസി നിരക്കിന് കൊച്ചിയിൽ 85 രൂപയും കോട്ടയത്ത് 75 രൂപയുമായിരുന്നു ഒട്ടുപാൽ വില. ഒട്ടുപാലിന് ഗ്രേഡ് നിശ്ചയിക്കാൻ ഡിആർസി സൗകര്യമില്ലെന്നും വ്യാപാരികളുടെ ഒത്തുകളിയിലാണു വില ഇത്രത്തോളം താഴ്ത്തുന്നതെന്നും റബർ ബോർഡും പ്രതികരിച്ചിരുന്നു. നിലവിൽ ഒട്ടുപാൽ 83 രൂപയ്ക്കു വരെ കച്ചവടം നടക്കുന്നുണ്ട്.
നിലവാരമുള്ള ഒട്ടുപാൽ 75 രൂപ നിരക്കിൽ വാങ്ങി വൻകിട വ്യാപാരികൾ വൻതോതിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. വില മെച്ചപ്പെടുന്ന തോതനുസരിച്ച് 83 രൂപ നിരക്കിൽ ക്രംബ് ഫാക്ടറികൾക്കു വിറ്റു ലാഭമെടുക്കുന്ന സാഹചര്യമാണുള്ളത്. വരുംദിവസങ്ങളിൽ ഒട്ടുപാലിന് ഡിമാൻഡ് വർധിക്കുമെന്നും വില 85 രൂപയിലേക്ക് ഉയരുമെന്നാണ് മാർക്കറ്റ് സൂചന.
റബർ ഷീറ്റ് അശാസ്ത്രീയമായി ഗ്രേഡ് തിരിച്ചു കർഷകരെ ചില വ്യാപാരികൾ ചൂഷണം ചെയ്യുന്നതിനെതിരേയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആർഎസ്എസ് നാല്, അഞ്ച് ഗ്രേഡുകളിൽ ഷീറ്റ് തിരിയുകയും കിലോഗ്രാമിനു മൂന്നു രൂപ വരെ താഴ്ത്തി നൽകുന്നുണ്ട്. റബർ ഗ്രേഡ് സംബന്ധിച്ചു കർഷകർ ബോധവാന്മാരായ ശേഷം അർഹമായ വില വാങ്ങിയെടുക്കാൻ കർഷകർക്കു കഴിയണമെന്നും ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ റബർ ബോർഡിനെ സമീപിക്കാമെന്നും റബർ ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി.
75 ശതമാനം ഡിആർസി നിരക്കിന് കൊച്ചിയിൽ 85 രൂപയും കോട്ടയത്ത് 75 രൂപയുമായിരുന്നു ഒട്ടുപാൽ വില. ഒട്ടുപാലിന് ഗ്രേഡ് നിശ്ചയിക്കാൻ ഡിആർസി സൗകര്യമില്ലെന്നും വ്യാപാരികളുടെ ഒത്തുകളിയിലാണു വില ഇത്രത്തോളം താഴ്ത്തുന്നതെന്നും റബർ ബോർഡും പ്രതികരിച്ചിരുന്നു. നിലവിൽ ഒട്ടുപാൽ 83 രൂപയ്ക്കു വരെ കച്ചവടം നടക്കുന്നുണ്ട്.
നിലവാരമുള്ള ഒട്ടുപാൽ 75 രൂപ നിരക്കിൽ വാങ്ങി വൻകിട വ്യാപാരികൾ വൻതോതിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. വില മെച്ചപ്പെടുന്ന തോതനുസരിച്ച് 83 രൂപ നിരക്കിൽ ക്രംബ് ഫാക്ടറികൾക്കു വിറ്റു ലാഭമെടുക്കുന്ന സാഹചര്യമാണുള്ളത്. വരുംദിവസങ്ങളിൽ ഒട്ടുപാലിന് ഡിമാൻഡ് വർധിക്കുമെന്നും വില 85 രൂപയിലേക്ക് ഉയരുമെന്നാണ് മാർക്കറ്റ് സൂചന.
റബർ ഷീറ്റ് അശാസ്ത്രീയമായി ഗ്രേഡ് തിരിച്ചു കർഷകരെ ചില വ്യാപാരികൾ ചൂഷണം ചെയ്യുന്നതിനെതിരേയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആർഎസ്എസ് നാല്, അഞ്ച് ഗ്രേഡുകളിൽ ഷീറ്റ് തിരിയുകയും കിലോഗ്രാമിനു മൂന്നു രൂപ വരെ താഴ്ത്തി നൽകുന്നുണ്ട്. റബർ ഗ്രേഡ് സംബന്ധിച്ചു കർഷകർ ബോധവാന്മാരായ ശേഷം അർഹമായ വില വാങ്ങിയെടുക്കാൻ കർഷകർക്കു കഴിയണമെന്നും ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ റബർ ബോർഡിനെ സമീപിക്കാമെന്നും റബർ ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി.