മുംബൈ: അമേരിക്കയിൽ തുടക്കമിട്ട കന്പോള സുനാമി ഇന്ത്യൻ ഓഹരികളെ വല്ലാതെ ഉലച്ചു. ക്രൂഡ് ഓയിൽ വിലയിലെ താഴ്ചപോലും വിപണിയെ രക്ഷിച്ചില്ല. എന്നാൽ രൂപയ്ക്കു നേരിയ നേട്ടമുണ്ടായി.
അമേരിക്കയിൽ പലിശനിരക്ക് കൂടിയതും അമേരിക്ക-ചൈന വ്യാപാരയുദ്ധഭീതി വർധിച്ചതും അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡിനെയും ചെയർമാൻ ജെറോം പവലിനെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിശിതമായി വിമർശിച്ചതുമാണ് ലോകകന്പോളങ്ങളെ ഉലച്ചത്. യുഎസിൽ സർക്കാർ കടപ്പത്രങ്ങൾക്കു പലിശ 3.25 ശതമാനംവരെ കയറിയിരുന്നു. ഇത് അമേരിക്കയിലേക്ക് നിക്ഷേപങ്ങൾ ഒഴുകുന്നതു കൂട്ടും. ഒപ്പം അമേരിക്കൻ കന്പനികളുടെ ലാഭക്ഷമത കുറയ്ക്കും.
ചൈനയുമായുള്ള വ്യാപാരയുദ്ധം അമേരിക്കയ്ക്കു ദോഷംവരുത്തുമെന്നു പലരും കരുതി. ഇതെല്ലാം ബുധനാഴ്ച യുഎസ് ഓഹരികളെ താഴ്ത്തി. ഡൗ ജോൺസ് മൂന്നുശതമാനവും ടെക്നോളജി ഓഹരികളടങ്ങിയ നാസ്ഡാക് സൂചിക നാലുശതമാനവും താണു.ഇന്നലെ ഏഷ്യൻ ഓഹരികളും ഇടിഞ്ഞു. ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് സൂചിക 5.22 ശതമാനം താണു. ജപ്പാനിൽ നിക്കൈ 3.99 ശതമാനമാണു വീണത്.
ഇന്ത്യയിൽ വ്യാപാരം തുടങ്ങിയത് സെൻസെക്സ് 1037 പോയിന്റ് ഇടിഞ്ഞാണ്. 33,723.53 വരെ താണ സെൻസെക്സ് പിന്നീടു കയറി 34,325 വരെ എത്തിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ 759.74 പോയിന്റ് (2.19 ശതമാനം) നഷ്ടത്തിൽ 34,001.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 2.16 ശതമാനം (225.45 പോയിന്റ്) നഷ്ടത്തിൽ 10,234.65 ൽ ക്ലോസ് ചെയ്തു.
ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുന്നത് ഭ്രാന്തൻ നയമാണെന്നു ഡോണൾഡ് ട്രംപ് വിമർശിച്ചു. ഐഎംഎഫ് മേധാവി ക്രിസ്റ്റീൻ ലഗാർഡ് ട്രംപ് പറഞ്ഞതിനെ ഖണ്ഡിച്ചു രംഗത്തുവന്നു. ജെറോം പവൽ മികച്ച നയങ്ങളാണ് പിന്തുടരുന്നതെന്ന് ലഗാർഡ് പറഞ്ഞു. യൂറോപ്യൻ വിപണിയും ഇന്നലെ താഴോട്ടുപോയി. മിക്കതും ഒരുശതമാനം താണു.
രൂപ ഇന്നലെ അൽപം മെച്ചപ്പെട്ടു. ഒരിടയ്ക്കു ഡോളർ 74.50 രൂപവരെ കയറിയിട്ട് താണു. ക്ലോസ് ചെയ്തപ്പോൾ ഡോളറിന് 74.12 രൂപ. തലേന്നത്തേക്കാൾ എട്ടുപൈസ കുറവ്. വിദേശത്തും ഡോളറിനു ചില്ലറ ക്ഷീണമുണ്ടായി. ക്രൂഡ്ഓയിലിനു ഗണ്യമായ ഇടിവുണ്ട്. ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 82 ഡോളറിനു താഴെ വന്നു.
അമേരിക്കയിൽ പലിശനിരക്ക് കൂടിയതും അമേരിക്ക-ചൈന വ്യാപാരയുദ്ധഭീതി വർധിച്ചതും അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡിനെയും ചെയർമാൻ ജെറോം പവലിനെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിശിതമായി വിമർശിച്ചതുമാണ് ലോകകന്പോളങ്ങളെ ഉലച്ചത്. യുഎസിൽ സർക്കാർ കടപ്പത്രങ്ങൾക്കു പലിശ 3.25 ശതമാനംവരെ കയറിയിരുന്നു. ഇത് അമേരിക്കയിലേക്ക് നിക്ഷേപങ്ങൾ ഒഴുകുന്നതു കൂട്ടും. ഒപ്പം അമേരിക്കൻ കന്പനികളുടെ ലാഭക്ഷമത കുറയ്ക്കും.
ചൈനയുമായുള്ള വ്യാപാരയുദ്ധം അമേരിക്കയ്ക്കു ദോഷംവരുത്തുമെന്നു പലരും കരുതി. ഇതെല്ലാം ബുധനാഴ്ച യുഎസ് ഓഹരികളെ താഴ്ത്തി. ഡൗ ജോൺസ് മൂന്നുശതമാനവും ടെക്നോളജി ഓഹരികളടങ്ങിയ നാസ്ഡാക് സൂചിക നാലുശതമാനവും താണു.ഇന്നലെ ഏഷ്യൻ ഓഹരികളും ഇടിഞ്ഞു. ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് സൂചിക 5.22 ശതമാനം താണു. ജപ്പാനിൽ നിക്കൈ 3.99 ശതമാനമാണു വീണത്.
ഇന്ത്യയിൽ വ്യാപാരം തുടങ്ങിയത് സെൻസെക്സ് 1037 പോയിന്റ് ഇടിഞ്ഞാണ്. 33,723.53 വരെ താണ സെൻസെക്സ് പിന്നീടു കയറി 34,325 വരെ എത്തിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ 759.74 പോയിന്റ് (2.19 ശതമാനം) നഷ്ടത്തിൽ 34,001.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 2.16 ശതമാനം (225.45 പോയിന്റ്) നഷ്ടത്തിൽ 10,234.65 ൽ ക്ലോസ് ചെയ്തു.
ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുന്നത് ഭ്രാന്തൻ നയമാണെന്നു ഡോണൾഡ് ട്രംപ് വിമർശിച്ചു. ഐഎംഎഫ് മേധാവി ക്രിസ്റ്റീൻ ലഗാർഡ് ട്രംപ് പറഞ്ഞതിനെ ഖണ്ഡിച്ചു രംഗത്തുവന്നു. ജെറോം പവൽ മികച്ച നയങ്ങളാണ് പിന്തുടരുന്നതെന്ന് ലഗാർഡ് പറഞ്ഞു. യൂറോപ്യൻ വിപണിയും ഇന്നലെ താഴോട്ടുപോയി. മിക്കതും ഒരുശതമാനം താണു.
രൂപ ഇന്നലെ അൽപം മെച്ചപ്പെട്ടു. ഒരിടയ്ക്കു ഡോളർ 74.50 രൂപവരെ കയറിയിട്ട് താണു. ക്ലോസ് ചെയ്തപ്പോൾ ഡോളറിന് 74.12 രൂപ. തലേന്നത്തേക്കാൾ എട്ടുപൈസ കുറവ്. വിദേശത്തും ഡോളറിനു ചില്ലറ ക്ഷീണമുണ്ടായി. ക്രൂഡ്ഓയിലിനു ഗണ്യമായ ഇടിവുണ്ട്. ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 82 ഡോളറിനു താഴെ വന്നു.