ന്യൂഡൽഹി: ഓണ്ലൈൻ വാർ ത്താ പോർട്ടൽ ദി ക്വിന്റിന്റെ ഉടമയുടെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ക്വിന്റിന്റെ സ്ഥാപകനും മാധ്യമ സംരംഭകനുമായ രാഘവ് ബഹലിന്റെ വീട്ടിലും റെയ്ഡ് നടന്നു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ വീട്ടിലും ഓഫീസിലും പരിശോധനയ്ക്കെത്തിയപ്പോൾ താൻ മുംബൈയിലായിരുന്നു എന്ന് എഡിറ്റേഴ്സ് ഗിൽഡിന് അയച്ച സന്ദേശത്തിൽ രാഘവ് പറഞ്ഞു. താൻ ഡൽഹിയിലേക്ക് തിരിച്ചുവരികയാണെന്നും അതുവരെ രേഖകളൊന്നും പിടിച്ചെടുക്കരുതെന്നും രാഘവ് അധികൃതരോട് ആവശ്യപ്പെട്ടു. പൂർണമായും നികുതി അടച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് തങ്ങളുടേത്. ഉചിതമായ എല്ലാ രേഖകളും ഹാജരാക്കാം. താൻ തിരിച്ചെത്തുന്ന വരെ അവിടെനിന്ന് ഒന്നും പിടിച്ചെടുക്കരുത്. വളരെ ഗൗരവമേറിയ മാധ്യമ രേഖകളാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിസിനസ് പ്രമുഖരുമായി ബന്ധപ്പെട്ട നികുതി വകുപ്പ് കേസാണിതെന്നും കൂടുതൽ ആളുകളെ നിരീക്ഷിച്ചു വരികയാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ദ ക്വിന്റ്, നെറ്റ്വർക്ക് 18 ഗ്രൂപ്പ് എന്നിവയുടെ സ്ഥാപകനായ രാഘവ് ദേശീയ മാധ്യമരംഗത്ത് പ്രമുഖനായ വ്യക്തിയാണ്. ബാംഗളൂരിലെ ദ ന്യൂസ് മിനിറ്റിന്റെ ഓഫീസിലും റെയ്ഡ് നടന്നു. ക്വിന്റിന്റെ നടത്തിപ്പുകാരായ ക്വിന്റിലിയൻ ന്യൂസ് മിനിറ്റിലെ നിക്ഷേപകരാണ്.
കുറച്ചുകാലമായി ക്വിന്റ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള വാർത്തകൾ കൂടുതലായി നൽകിയിരുന്നു. ഇതിന്റെ പക തീർക്കാൻ ആദായ നികുതി വകുപ്പിനെ കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്ന് ആക്ഷേപവുമുണ്ട്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ വീട്ടിലും ഓഫീസിലും പരിശോധനയ്ക്കെത്തിയപ്പോൾ താൻ മുംബൈയിലായിരുന്നു എന്ന് എഡിറ്റേഴ്സ് ഗിൽഡിന് അയച്ച സന്ദേശത്തിൽ രാഘവ് പറഞ്ഞു. താൻ ഡൽഹിയിലേക്ക് തിരിച്ചുവരികയാണെന്നും അതുവരെ രേഖകളൊന്നും പിടിച്ചെടുക്കരുതെന്നും രാഘവ് അധികൃതരോട് ആവശ്യപ്പെട്ടു. പൂർണമായും നികുതി അടച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് തങ്ങളുടേത്. ഉചിതമായ എല്ലാ രേഖകളും ഹാജരാക്കാം. താൻ തിരിച്ചെത്തുന്ന വരെ അവിടെനിന്ന് ഒന്നും പിടിച്ചെടുക്കരുത്. വളരെ ഗൗരവമേറിയ മാധ്യമ രേഖകളാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിസിനസ് പ്രമുഖരുമായി ബന്ധപ്പെട്ട നികുതി വകുപ്പ് കേസാണിതെന്നും കൂടുതൽ ആളുകളെ നിരീക്ഷിച്ചു വരികയാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ദ ക്വിന്റ്, നെറ്റ്വർക്ക് 18 ഗ്രൂപ്പ് എന്നിവയുടെ സ്ഥാപകനായ രാഘവ് ദേശീയ മാധ്യമരംഗത്ത് പ്രമുഖനായ വ്യക്തിയാണ്. ബാംഗളൂരിലെ ദ ന്യൂസ് മിനിറ്റിന്റെ ഓഫീസിലും റെയ്ഡ് നടന്നു. ക്വിന്റിന്റെ നടത്തിപ്പുകാരായ ക്വിന്റിലിയൻ ന്യൂസ് മിനിറ്റിലെ നിക്ഷേപകരാണ്.
കുറച്ചുകാലമായി ക്വിന്റ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള വാർത്തകൾ കൂടുതലായി നൽകിയിരുന്നു. ഇതിന്റെ പക തീർക്കാൻ ആദായ നികുതി വകുപ്പിനെ കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്ന് ആക്ഷേപവുമുണ്ട്.