കോട്ടയം: റബർ ഷീറ്റിനു പിന്നാലെ ഒട്ടുപാൽ വിലയിലും കർഷകർക്കു ചൂഷണം. ക്രംബ് ഫാക്ടറികളും വൻകിട വ്യാപാരികളും തമ്മിലുള്ള ധാരണയിൽ റബർ ബോർഡ് പ്രഖ്യാപിത വിലയേക്കാൾ ഏറെ താഴ്ത്തിയാണ് ഒട്ടുപാൽ വ്യാപാരം നടന്നുവരുന്നത്.
80 ശതമാനം ഡിആർസിയുള്ള ഒട്ടുപാലിനു കിലോഗ്രാമിനു റബർ ബോർഡ് പ്രഖ്യാപിത 85 രൂപ. 75 ശതമാനം ഡിആർസി നിരക്കിന് 79.69 രൂപ. 60 ശതമാനം ഡിആർസിക്ക് 63.75 രൂപ. മാധ്യമങ്ങൾക്കു വ്യാപാരികൾ നല്കുന്ന കൊച്ചി വില 85 രൂപ. കോട്ടയം നിരക്കാവട്ടെ 75 രൂപ. ഒട്ടുപാലിന് സീസണിൽ നല്ല ഡിമാൻഡുണ്ടെങ്കിലും 82 രൂപയ്ക്കു മുകളിൽ വാങ്ങാൻ ആവശ്യക്കാരുണ്ടായിരിക്കെ കർഷകർ ചൂഷണത്തിനു വിധേയരാകുകയാണ്. ശരാശരി 75 ശതമാനം ഡിആർസി കണക്കാക്കിയാണ് വ്യാപാരികൾ വിലയിടുന്നത്. അങ്ങനെയെങ്കിൽ കൊച്ചി, കോട്ടയം നിരക്കിൽ ഇത്രത്തോളം വ്യതിയാനം എങ്ങനെയുണ്ടാകുന്നുവെന്നതാണ് കർഷകരുടെ ചോദ്യം.
റബർ ബോർഡ് വിലയും കൊച്ചി വിലയും ഉയർന്നു നിൽക്കുന്പോൾ കോട്ടയം വില ഇത്ര താഴുന്നതിന് അടിസ്ഥാനമില്ലെന്ന് റബർ ബോർഡ് പറയുന്നു. ക്രംബിന് ഡിമാൻഡ് വർധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടുപാൽ 84 രൂപയ്ക്കു വരെ കച്ചവടം നടന്നതായാണു ഒരുവിഭാഗം വ്യാപാരികൾ പറയുന്നത്.
വൻകിട ക്രംബ് ഫാക്ടറികളും വൻകിടക്കാരായ വ്യാപാരികളും ചേർന്നുള്ള ഒത്തുകളിയാണു വിലയിടിക്കുന്നതിനു പിന്നിലെന്നാണ് ആരോപണം. ഓരോ കിലോ ഗ്രാം ഒട്ടുപാലിനു ശരാശരി പത്തു രൂപയുടെ നഷ്ടം കർഷകർക്കുണ്ടാകുന്നതായും വിലയിടിക്കുന്നതിനു പിന്നിൽ സംഘടിതനീക്കമുണ്ടെന്നും ആർപിഎസുകൾ പറയുന്നു. കർഷകർ മെച്ചപ്പെട്ട ഉത്പന്നം തയാറാക്കി വില പേശി വിൽക്കണമെന്നും ചൂഷണത്തിന് ഇരയാകരുതെന്നും റബർ ബോർഡ് അധികൃതർ നിർദേശിച്ചു.
80 ശതമാനം ഡിആർസിയുള്ള ഒട്ടുപാലിനു കിലോഗ്രാമിനു റബർ ബോർഡ് പ്രഖ്യാപിത 85 രൂപ. 75 ശതമാനം ഡിആർസി നിരക്കിന് 79.69 രൂപ. 60 ശതമാനം ഡിആർസിക്ക് 63.75 രൂപ. മാധ്യമങ്ങൾക്കു വ്യാപാരികൾ നല്കുന്ന കൊച്ചി വില 85 രൂപ. കോട്ടയം നിരക്കാവട്ടെ 75 രൂപ. ഒട്ടുപാലിന് സീസണിൽ നല്ല ഡിമാൻഡുണ്ടെങ്കിലും 82 രൂപയ്ക്കു മുകളിൽ വാങ്ങാൻ ആവശ്യക്കാരുണ്ടായിരിക്കെ കർഷകർ ചൂഷണത്തിനു വിധേയരാകുകയാണ്. ശരാശരി 75 ശതമാനം ഡിആർസി കണക്കാക്കിയാണ് വ്യാപാരികൾ വിലയിടുന്നത്. അങ്ങനെയെങ്കിൽ കൊച്ചി, കോട്ടയം നിരക്കിൽ ഇത്രത്തോളം വ്യതിയാനം എങ്ങനെയുണ്ടാകുന്നുവെന്നതാണ് കർഷകരുടെ ചോദ്യം.
റബർ ബോർഡ് വിലയും കൊച്ചി വിലയും ഉയർന്നു നിൽക്കുന്പോൾ കോട്ടയം വില ഇത്ര താഴുന്നതിന് അടിസ്ഥാനമില്ലെന്ന് റബർ ബോർഡ് പറയുന്നു. ക്രംബിന് ഡിമാൻഡ് വർധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടുപാൽ 84 രൂപയ്ക്കു വരെ കച്ചവടം നടന്നതായാണു ഒരുവിഭാഗം വ്യാപാരികൾ പറയുന്നത്.
വൻകിട ക്രംബ് ഫാക്ടറികളും വൻകിടക്കാരായ വ്യാപാരികളും ചേർന്നുള്ള ഒത്തുകളിയാണു വിലയിടിക്കുന്നതിനു പിന്നിലെന്നാണ് ആരോപണം. ഓരോ കിലോ ഗ്രാം ഒട്ടുപാലിനു ശരാശരി പത്തു രൂപയുടെ നഷ്ടം കർഷകർക്കുണ്ടാകുന്നതായും വിലയിടിക്കുന്നതിനു പിന്നിൽ സംഘടിതനീക്കമുണ്ടെന്നും ആർപിഎസുകൾ പറയുന്നു. കർഷകർ മെച്ചപ്പെട്ട ഉത്പന്നം തയാറാക്കി വില പേശി വിൽക്കണമെന്നും ചൂഷണത്തിന് ഇരയാകരുതെന്നും റബർ ബോർഡ് അധികൃതർ നിർദേശിച്ചു.