കറാച്ചി: സാന്പത്തികത്തകർച്ചയിലായ പാക്കിസ്ഥാൻ കറൻസിയുടെ വില കുറച്ചു. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യിൽനിന്ന് അടിയന്തരസഹായം തേടി. ചൊവ്വാഴ്ച പാക് രൂപയുടെ മൂല്യം ഏഴര ശതമാനമാണു കുറച്ചത്. വിനിമയനിരക്കിനു ചെറിയ നിയന്ത്രണമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. പക്ഷേ, ചൊവ്വാഴ്ച പാക്കിസ്ഥാന്റെ കേന്ദ്രബാങ്ക് വിനിമയനിരക്ക് പിടിച്ചുനിർത്താൻ ഇടപെട്ടില്ല. ചൊവ്വാഴ്ച ഡോളറിന് 133.64 പാക് രൂപ കിട്ടുമെന്നുവന്നു. ഇന്നലെയും പാക് കറൻസി താഴോട്ടുപോയി. ഡോളറിന് 136 പാക് രൂപ കിട്ടി.
ഇതിനിടെ വിദേശനാണയ പ്രതിസന്ധി മറികടക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാക് ധനമന്ത്രി വാഷിംഗ്ടണിലെത്തി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന കടം കുറച്ചാലേ വായ്പ നൽകൂ എന്നാണ് ഐഎംഎഫ് നിലപാട്. 6000 കോടി ഡോളറാണ് ആ പദ്ധതിക്കു ചൈന വാഗ്ദാനം ചെയ്ത വായ്പ. അതുമുഴുവൻ എടുത്താൽ പലിശ കൊടുക്കാൻപോലും പാക്കിസ്ഥാനു കഴിയില്ല. 1980നു ശേഷം ഇത് 13-ാം തവണയാണ് പാക്കിസ്ഥാൻ ഐഎംഎഫ് വായ്പ തേടുന്നത്.
ഇതിനിടെ വിദേശനാണയ പ്രതിസന്ധി മറികടക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാക് ധനമന്ത്രി വാഷിംഗ്ടണിലെത്തി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന കടം കുറച്ചാലേ വായ്പ നൽകൂ എന്നാണ് ഐഎംഎഫ് നിലപാട്. 6000 കോടി ഡോളറാണ് ആ പദ്ധതിക്കു ചൈന വാഗ്ദാനം ചെയ്ത വായ്പ. അതുമുഴുവൻ എടുത്താൽ പലിശ കൊടുക്കാൻപോലും പാക്കിസ്ഥാനു കഴിയില്ല. 1980നു ശേഷം ഇത് 13-ാം തവണയാണ് പാക്കിസ്ഥാൻ ഐഎംഎഫ് വായ്പ തേടുന്നത്.