മുംബൈ: രൂപ കീഴോട്ടുള്ള പ്രയാണം തുടരുന്നു. ഡോളറിന്റെ വിനിമയനിരക്ക് 33 പൈസ വർധിച്ച് 74.39 രൂപയായി. ഈ വർഷം ഇതുവരെ രൂപയ്ക്കുണ്ടായ ഇടിവ് 16.82 ശതമാനം. ജനുവരി ഒന്നിന് 63.68 രൂപയായിരുന്നു ഡോളർ വില.
മറ്റു കറൻസികളുമായും ഡോളറിനു കരുത്ത് വർധിക്കുകയാണ്. അമേരിക്കയിലെ സർക്കാർ കടപ്പത്രത്തിന്റെ പ്രായോഗികപലിശ 3.25 ശതമാനത്തിലെത്തി. 2011നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഇത് വികസ്വരരാജ്യങ്ങളിൽനിന്നു നിക്ഷേപങ്ങൾ അമേരിക്കയിലേക്കു പോകാൻ പ്രേരണയാകുന്നു. ഡോളറിനു കരുത്തു കൂടുന്നത് അതുമൂലമാണ്.
രണ്ടു ദിവസം താണുനിന്ന ക്രൂഡ് ഓയിൽവില വീണ്ടും കയറാൻ തുടങ്ങിയതും രൂപയ്ക്കു ക്ഷീണമായി. ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 85 ഡോളറിലെത്തി. ക്രൂഡ് വിലവർധന ഇന്ത്യക്കു വ്യാപാര കമ്മി കൂട്ടും.
തിങ്കളാഴ്ച ഉണർവ് കാണിച്ച ഓഹരിവിപണി ഇന്നലെ വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ താഴ്ന്നു ക്ലോസ് ചെയ്തു. ഓഹരികൾ ഇനിയും ഗണ്യമായി താഴുമെന്നാണു പല ബ്രോക്കറേജുകളും ഉപദേശിക്കുന്നത്. ഇന്ത്യൻ കന്പനികളുടെ ലാഭത്തോത് താഴോട്ടുപോയെന്നാണ് അവരുടെ വിലയിരുത്തൽ.
ഗവൺമെന്റിന്റെ കമ്മി കണക്കുകൾ പാലിക്കാൻ പറ്റില്ലെന്നു മൂഡീസ് ഇൻവെസ്റ്റർ സർവീസസ് ഇന്നലെ മുന്നറിയിപ്പ് നല്കി. 3.3 ശതമാനം കമ്മി എന്നതു 3.4 ശതമാനമാകുമത്രെ. അതുതന്നെയും മൂലധനച്ചെലവ് നന്നായി ചുരുക്കിയാലേ സാധിക്കൂ.
സെൻസെക്സ് ഇന്നലെ 174.91 പോയിന്റ് (0.51 ശതമാനം) താണ് 34,299.47ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 47 പോയിന്റ് (0.45 ശതമാനം) താണ് 10,301.95ൽ ക്ലോസ് ചെയ്തു.
സബ്സിഡിയറിയായ ജെഎൽആറിന്റെ വില്പന ഇടിഞ്ഞതുമൂലം ടാറ്റാ മോട്ടോഴ്സ് ഓഹരിക്കു വില കുത്തനെ ഇടിഞ്ഞു. 13.4 ശതമാനം വിലയാണു താണത്. ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി എയർടെൽ തുടങ്ങിയവയ്ക്കും വലിയ ഇടിവുണ്ടായി.
മറ്റു കറൻസികളുമായും ഡോളറിനു കരുത്ത് വർധിക്കുകയാണ്. അമേരിക്കയിലെ സർക്കാർ കടപ്പത്രത്തിന്റെ പ്രായോഗികപലിശ 3.25 ശതമാനത്തിലെത്തി. 2011നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഇത് വികസ്വരരാജ്യങ്ങളിൽനിന്നു നിക്ഷേപങ്ങൾ അമേരിക്കയിലേക്കു പോകാൻ പ്രേരണയാകുന്നു. ഡോളറിനു കരുത്തു കൂടുന്നത് അതുമൂലമാണ്.
രണ്ടു ദിവസം താണുനിന്ന ക്രൂഡ് ഓയിൽവില വീണ്ടും കയറാൻ തുടങ്ങിയതും രൂപയ്ക്കു ക്ഷീണമായി. ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 85 ഡോളറിലെത്തി. ക്രൂഡ് വിലവർധന ഇന്ത്യക്കു വ്യാപാര കമ്മി കൂട്ടും.
തിങ്കളാഴ്ച ഉണർവ് കാണിച്ച ഓഹരിവിപണി ഇന്നലെ വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ താഴ്ന്നു ക്ലോസ് ചെയ്തു. ഓഹരികൾ ഇനിയും ഗണ്യമായി താഴുമെന്നാണു പല ബ്രോക്കറേജുകളും ഉപദേശിക്കുന്നത്. ഇന്ത്യൻ കന്പനികളുടെ ലാഭത്തോത് താഴോട്ടുപോയെന്നാണ് അവരുടെ വിലയിരുത്തൽ.
ഗവൺമെന്റിന്റെ കമ്മി കണക്കുകൾ പാലിക്കാൻ പറ്റില്ലെന്നു മൂഡീസ് ഇൻവെസ്റ്റർ സർവീസസ് ഇന്നലെ മുന്നറിയിപ്പ് നല്കി. 3.3 ശതമാനം കമ്മി എന്നതു 3.4 ശതമാനമാകുമത്രെ. അതുതന്നെയും മൂലധനച്ചെലവ് നന്നായി ചുരുക്കിയാലേ സാധിക്കൂ.
സെൻസെക്സ് ഇന്നലെ 174.91 പോയിന്റ് (0.51 ശതമാനം) താണ് 34,299.47ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 47 പോയിന്റ് (0.45 ശതമാനം) താണ് 10,301.95ൽ ക്ലോസ് ചെയ്തു.
സബ്സിഡിയറിയായ ജെഎൽആറിന്റെ വില്പന ഇടിഞ്ഞതുമൂലം ടാറ്റാ മോട്ടോഴ്സ് ഓഹരിക്കു വില കുത്തനെ ഇടിഞ്ഞു. 13.4 ശതമാനം വിലയാണു താണത്. ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി എയർടെൽ തുടങ്ങിയവയ്ക്കും വലിയ ഇടിവുണ്ടായി.