മുംബൈ: ഓഹരിവിപണിയിലെ തകർച്ചയും ഐഎൽ ആൻഡ് എഫ്എസിന്റെ പ്രശ്നങ്ങളും കഴിഞ്ഞ മാസം നിക്ഷേപകരെ നിരാശപ്പെടുത്തി. മ്യൂച്വൽ ഫണ്ടുകളിൽനിന്ന് 3.11 ലക്ഷം കോടി രൂപയാണു നിക്ഷേപകർ കഴിഞ്ഞ മാസം പിൻവലിച്ചത്. മൊത്തം നിക്ഷേപത്തിന്റെ 13 ശതമാനം വരുമിത്.
ഓഗസ്റ്റ് ഒടുവിൽ 25.2 ലക്ഷം കോടി രൂപ ഉണ്ടായിരുന്നു മ്യൂച്വൽ ഫണ്ടുകളിൽ. സെപ്റ്റംബർ അവസാനം അത് 22.06 ലക്ഷം കോടിയായി താണു. അസോസിയേഷന് ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) പുറത്തിറക്കിയ കണക്കിലാണ് ഈ വിവരം.
ലിക്വിഡ് ഫണ്ടുകൾ എന്നറിയപ്പെടുന്ന സ്ക്രീമുകളിൽനിന്നാണ് വൻ തോതിൽ പിന്മാറ്റമുണ്ടായത്. പ്രധാനമായും ഹ്രസ്വകാല വായ്പകൾ നല്കി വരുമാനമുണ്ടാക്കുന്നവയാണ് ഈ ഫണ്ടുകൾ. കന്പനികൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും ഹ്രസ്വകാല ആവശ്യത്തിനു വായ്പ നല്കും. ട്രഷറി ബില്ലുകൾ, കൊമേഴ്സ്യൽ പേപ്പറുകൾ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റുകൾ തുടങ്ങിയവയിലും ഈ ഫണ്ടുകൾ പണമിറക്കും. അതിസന്പന്നരും കന്പനികളുമൊക്കെയാണു സാധാരണയായി ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. ഐഎൽ ആൻഡ് എഫ്എസിലെ പ്രശ്നം വെളിയിൽ വന്നതോടെ അത്തരക്കാർ തങ്ങളുടെ പണം പിൻവലിച്ചു. 2.11 ലക്ഷം കോടി രൂപയാണു ലിക്വിഡ് ഫണ്ടുകളിൽനിന്നു മാത്രം പിൻവലിച്ചത്.പ്രധാനമായും കടപ്പത്ര വിപണിയിൽ നിക്ഷേപിക്കുന്ന ഇൻകം സ്കീമുകളിൽനിന്നാണ് 32,504 കോടി രൂപ കഴിഞ്ഞ മാസം പിൻവലിച്ചത്.
ഓഗസ്റ്റ് ഒടുവിൽ 25.2 ലക്ഷം കോടി രൂപ ഉണ്ടായിരുന്നു മ്യൂച്വൽ ഫണ്ടുകളിൽ. സെപ്റ്റംബർ അവസാനം അത് 22.06 ലക്ഷം കോടിയായി താണു. അസോസിയേഷന് ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) പുറത്തിറക്കിയ കണക്കിലാണ് ഈ വിവരം.
ലിക്വിഡ് ഫണ്ടുകൾ എന്നറിയപ്പെടുന്ന സ്ക്രീമുകളിൽനിന്നാണ് വൻ തോതിൽ പിന്മാറ്റമുണ്ടായത്. പ്രധാനമായും ഹ്രസ്വകാല വായ്പകൾ നല്കി വരുമാനമുണ്ടാക്കുന്നവയാണ് ഈ ഫണ്ടുകൾ. കന്പനികൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും ഹ്രസ്വകാല ആവശ്യത്തിനു വായ്പ നല്കും. ട്രഷറി ബില്ലുകൾ, കൊമേഴ്സ്യൽ പേപ്പറുകൾ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റുകൾ തുടങ്ങിയവയിലും ഈ ഫണ്ടുകൾ പണമിറക്കും. അതിസന്പന്നരും കന്പനികളുമൊക്കെയാണു സാധാരണയായി ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. ഐഎൽ ആൻഡ് എഫ്എസിലെ പ്രശ്നം വെളിയിൽ വന്നതോടെ അത്തരക്കാർ തങ്ങളുടെ പണം പിൻവലിച്ചു. 2.11 ലക്ഷം കോടി രൂപയാണു ലിക്വിഡ് ഫണ്ടുകളിൽനിന്നു മാത്രം പിൻവലിച്ചത്.പ്രധാനമായും കടപ്പത്ര വിപണിയിൽ നിക്ഷേപിക്കുന്ന ഇൻകം സ്കീമുകളിൽനിന്നാണ് 32,504 കോടി രൂപ കഴിഞ്ഞ മാസം പിൻവലിച്ചത്.