മുംബൈ: ഡോളർ 75 രൂപയിലേക്ക് അടുക്കുന്നു. ഇന്നലെ ഡോളർ നിരക്ക് 74.06 രൂപയായി. വെള്ളിയാഴ്ച വ്യാപാരത്തിനിടെ 74.21 രൂപവരെ ഡോളർ കയറിയിരുന്നെങ്കിലും ക്ലോസിംഗ് 73.76 രൂപയിലായിരുന്നു. ഇന്നലെയാണു ചരിത്രത്തിലാദ്യമായി ഡോളർ 74 രൂപയ്ക്കു മുകളിൽ ക്ലോസ് ചെയ്തത്.
രാവിലെ 73.89 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ പിന്നീട് 74.10 രൂപ വരെ കയറിയിട്ടാണ് അല്പം താണു ക്ലോസ് ചെയ്തത്. വിദേശത്തു ഡോളർ കൂടുതൽ കരുത്താർജിച്ചതും വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതുമാണു രൂപയുടെ വിലയിടിവിനു കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ വില വീപ്പയ്ക്ക് 83 ഡോളറിലേക്കു താണത് രൂപയെ സഹായിച്ചില്ല. പ്രധാന ഓഹരിസൂചികകൾ ഇന്നലെ ഉയർന്നതാണു രൂപയുടെ താഴ്ച കുറയ്ക്കാൻ സഹായിച്ച ഘടകം.
ഓഹരിവിപണിയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെയും ബാങ്ക് ഓഹരികളുടെയും ഉയർച്ചയാണു സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ അവസാനിക്കാൻ വഴിതെളിച്ചത്. സെൻസെക്സിന്റെ 97 പോയിന്റ് ഉയർച്ചയിൽ 55 പോയിന്റും റിലയൻസിന്റെ സംഭാവനയായിരുന്നു.
സെൻസെക്സ് ഇന്നലെ വലിയ ചാഞ്ചാട്ടമാണു കാണിച്ചത്. 33,974.66 വരെ താഴുകയും 34,636.43 വരെ കയറുകയും ചെയ്തു. 34,474.38ൽ ക്ലോസ് ചെയ്തപ്പോൾ 97.39 പോയിന്റായിരുന്നു നേട്ടം. കഴിഞ്ഞയാഴ്ച മൂന്നു ദിവസംകൊണ്ട് 2149.15 പോയിന്റ് നഷ്ടമുണ്ടാക്കിയതാണു സെൻസെക്സ്. നിഫ്റ്റി 31.6 പോയിന്റ് കയറി 10,348.05ൽ ക്ലോസ്ചെയ്തു.
എന്നാൽ, സൂചികയിൽ കാണുന്നതുപോലെയല്ല വിശാല വിപണിയുടെ നില. വില കൂടിയതിന്റെ മൂന്നിരട്ടി ഓഹരികൾക്കു വില ഇടിഞ്ഞു. മിഡ്കാപ് ഓഹരിസൂചിക 1.5 ശതമാനവും ലോഹങ്ങളുടെ സൂചിക 2.5 ശതമാനവും സ്മോൾ ക്യാപ് 1.99 ശതമാനവും ഐടി 1.84 ശതമാനവും താണു.
ഒരാഴ്ചത്തെ അവധിക്കുശേഷം ചൈനീസ് വിപണി ഇന്നലെ തുറന്നപ്പോൾ ഓഹരികൾ താഴോട്ടു പോയി. ഷാങ്ഹായ് കോംപസിറ്റ് സൂചിക 3.72 ശതമാനം ഇടിഞ്ഞു.
രാവിലെ 73.89 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ പിന്നീട് 74.10 രൂപ വരെ കയറിയിട്ടാണ് അല്പം താണു ക്ലോസ് ചെയ്തത്. വിദേശത്തു ഡോളർ കൂടുതൽ കരുത്താർജിച്ചതും വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതുമാണു രൂപയുടെ വിലയിടിവിനു കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ വില വീപ്പയ്ക്ക് 83 ഡോളറിലേക്കു താണത് രൂപയെ സഹായിച്ചില്ല. പ്രധാന ഓഹരിസൂചികകൾ ഇന്നലെ ഉയർന്നതാണു രൂപയുടെ താഴ്ച കുറയ്ക്കാൻ സഹായിച്ച ഘടകം.
ഓഹരിവിപണിയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെയും ബാങ്ക് ഓഹരികളുടെയും ഉയർച്ചയാണു സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ അവസാനിക്കാൻ വഴിതെളിച്ചത്. സെൻസെക്സിന്റെ 97 പോയിന്റ് ഉയർച്ചയിൽ 55 പോയിന്റും റിലയൻസിന്റെ സംഭാവനയായിരുന്നു.
സെൻസെക്സ് ഇന്നലെ വലിയ ചാഞ്ചാട്ടമാണു കാണിച്ചത്. 33,974.66 വരെ താഴുകയും 34,636.43 വരെ കയറുകയും ചെയ്തു. 34,474.38ൽ ക്ലോസ് ചെയ്തപ്പോൾ 97.39 പോയിന്റായിരുന്നു നേട്ടം. കഴിഞ്ഞയാഴ്ച മൂന്നു ദിവസംകൊണ്ട് 2149.15 പോയിന്റ് നഷ്ടമുണ്ടാക്കിയതാണു സെൻസെക്സ്. നിഫ്റ്റി 31.6 പോയിന്റ് കയറി 10,348.05ൽ ക്ലോസ്ചെയ്തു.
എന്നാൽ, സൂചികയിൽ കാണുന്നതുപോലെയല്ല വിശാല വിപണിയുടെ നില. വില കൂടിയതിന്റെ മൂന്നിരട്ടി ഓഹരികൾക്കു വില ഇടിഞ്ഞു. മിഡ്കാപ് ഓഹരിസൂചിക 1.5 ശതമാനവും ലോഹങ്ങളുടെ സൂചിക 2.5 ശതമാനവും സ്മോൾ ക്യാപ് 1.99 ശതമാനവും ഐടി 1.84 ശതമാനവും താണു.
ഒരാഴ്ചത്തെ അവധിക്കുശേഷം ചൈനീസ് വിപണി ഇന്നലെ തുറന്നപ്പോൾ ഓഹരികൾ താഴോട്ടു പോയി. ഷാങ്ഹായ് കോംപസിറ്റ് സൂചിക 3.72 ശതമാനം ഇടിഞ്ഞു.