ഓഹരി വിപണിയോ കറൻസി വിപണിയോ സാന്പത്തിക വിശകലനത്തിൽ തെറ്റാവരമുള്ളവയാണെന്ന് ആരും പറയില്ല. പക്ഷേ, അവിടങ്ങളിൽനിന്നു ധനകാര്യമേഖലയുടെ കാഴ്ചപ്പാട് മനസിലാക്കാം; അതു ശരിയായ കാഴ്ചപ്പാടല്ലെങ്കിൽ പോലും.
റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ പണനയ അവലോകനത്തിലെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്പോൾ സെൻസെക്സ് തലേദിവസത്തേതിലും 200 പോയിന്റ് മാത്രം താഴെയായിരുന്നു. അര മണിക്കൂറിനകം സെൻസെക്സ് 966 പോയിന്റ് താഴെയെത്തി. ഡോളർ നിരക്ക് ഈ സമയം 73.74ൽനിന്ന് 74.21 രൂപയിലുമെത്തി.
ഇതിനർഥം റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റിയുടെ തീരുമാനം പന്പരവിഡ്ഢിത്തമാണെന്നാണോ? ആ കമ്മിറ്റിയിലുള്ളവരെല്ലാം കൃതഹസ്തരായ ധനശാസ്ത്രജ്ഞരാണ്. അതുകൊണ്ട് അങ്ങനെ ചിന്തിക്കുന്നതു ശരിയല്ല.
എങ്കിലും ഒരു പ്രതിസന്ധിഘട്ടത്തിനു ചേർന്നതല്ല സ്റ്റാറ്റസ്കോ നിലനിർത്തുന്ന ഈ തീരുമാനം. പ്രത്യേകിച്ചും രൂപ നിരന്തരമായി താഴോട്ടുപോകുന്പോൾ.
പലിശനിരക്ക് കാൽ ശതമാനം കൂട്ടുമെന്ന് എല്ലാവരും ഉറപ്പായി വിശ്വസിച്ചിരുന്നു. ചിലരൊക്കെ അര ശതമാനം കൂട്ടുമെന്നു കരുതി. പലിശനിരക്ക് കൂട്ടുന്നതിനൊപ്പം കരുതൽ പണ അനുപാതം കുറച്ച് പണലഭ്യത കൂട്ടുമെന്നു കരുതിയവരും ഉണ്ട്.
പക്ഷേ, ഒന്നും സംഭവിച്ചില്ല. മേലിൽ നിരക്ക് വർധിക്കുകയേ ഉള്ളൂ, ഉടനെങ്ങും പലിശ കുറയില്ല എന്നു മാത്രം ഗവർണർ ഉർജിത് പട്ടേൽ ഉറപ്പിച്ചു പറഞ്ഞു. പലിശനിരക്കു കൂട്ടാത്തതിനേപ്പറ്റി അദ്ദേഹം പറഞ്ഞത് ഇപ്പോൾ പലിശ കൂട്ടുന്നതു വളർച്ചയെ ബാധിക്കും എന്നാണ്.
രൂപയുടെ വീഴ്ചയെപ്പറ്റി അദ്ദേഹം അധികം ആകുലനായി കണ്ടില്ല. മറ്റു വികസ്വരരാജ്യങ്ങളുടെ കറൻസികളുമായി തട്ടിച്ചുനോക്കുന്പോൾ രൂപയുടെ പോക്ക് മോശമല്ല. രൂപ എത്രവരെ പോകണമെന്നു റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടില്ല. കന്പോളം രൂപയുടെ വില നിശ്ചയിക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ സ്വരമാണ് റിസർവ് ബാങ്ക് ഗവർണറിൽനിന്നു കേട്ടതെന്നു പലരും കരുതുന്നു. ഇപ്പോൾ പലിശ കൂട്ടിയാൽ അതു ജിഡിപി വളർച്ചയെ ബാധിക്കുമെന്നാണു സർക്കാരിന്റെ പേടി. വളർച്ച കുറഞ്ഞാൽ തൊഴിൽ കൂടില്ല. തെരഞ്ഞെടുപ്പുവർഷത്തിൽ അതു ദോഷം ചെയ്യും.
ഗവൺമെന്റിന്റെ ഇംഗിതത്തിനനുസരിച്ചു റിസർവ് ബാങ്ക് നയം ഉണ്ടാക്കി എന്ന വിമർശനം സ്വാഭാവികമാണ്. എന്തായാലും കന്പോളം പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. അത് ഓഹരികൾ തകർന്നടിയാൻ ഇടയാക്കി. രൂപ ആദ്യത്തെ വീഴ്ചയിൽനിന്നു കുറേ കയറിയെങ്കിലും തലേന്നത്തേക്കാൾ 19 പൈസ നഷ്ടത്തിലാണ് അവസാനിച്ചത്.
ജനുവരി ഒന്നിനുശേഷം രൂപ 15.5 ശതമാനം താഴെയാണ്. ഇനിയും താഴോട്ടു പോകാനാണു സാധ്യത. അമേരിക്കയിലെ പലിശയും ആദായവും കൂടിവരുന്നതുകൊണ്ട് വിദേശനിക്ഷേപകർ ഇന്ത്യയിലെ നിക്ഷേപം അങ്ങോട്ടു മാറ്റുകയാണ്. അവരെ തടഞ്ഞുനിർത്താനും പ്രവാസികളിൽനിന്ന് അടക്കം ഡോളർ ആകർഷിക്കാനും ഇന്ത്യ പലിശ കൂട്ടേണ്ടിയിരുന്നു. അതുണ്ടാകാത്തതിനാൽ രൂപ കന്പോളത്തിന്റെ ചാഞ്ചാട്ടങ്ങളിൽപ്പെടും.
മാറ്റങ്ങളില്ലാത്ത നയപ്രഖ്യാപനം ആ അർഥത്തിൽ അപകടകരമായ ചൂതാട്ടമാണ്. രൂപയെ രക്ഷിക്കാൻ ഗവൺമെന്റോ റിസർവ് ബാങ്കോ ശ്രമിക്കില്ലെന്ന ധാരണയാകാം ഇതുവഴി ഉണ്ടാകുന്നത്.
വിലക്കയറ്റം കുറയുമെന്ന പണനയത്തിലെ ശുഭാപ്തിവിശ്വാസവും അത്ര ഭദ്രമായി കരുതപ്പെടുന്നില്ല, ഇന്ധനവില ഇനിയും കൂടുമെന്ന് ഉറപ്പുള്ളപ്പോൾ പ്രത്യേകിച്ചും.
റ്റി.സി. മാത്യു
റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ പണനയ അവലോകനത്തിലെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്പോൾ സെൻസെക്സ് തലേദിവസത്തേതിലും 200 പോയിന്റ് മാത്രം താഴെയായിരുന്നു. അര മണിക്കൂറിനകം സെൻസെക്സ് 966 പോയിന്റ് താഴെയെത്തി. ഡോളർ നിരക്ക് ഈ സമയം 73.74ൽനിന്ന് 74.21 രൂപയിലുമെത്തി.
ഇതിനർഥം റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റിയുടെ തീരുമാനം പന്പരവിഡ്ഢിത്തമാണെന്നാണോ? ആ കമ്മിറ്റിയിലുള്ളവരെല്ലാം കൃതഹസ്തരായ ധനശാസ്ത്രജ്ഞരാണ്. അതുകൊണ്ട് അങ്ങനെ ചിന്തിക്കുന്നതു ശരിയല്ല.
എങ്കിലും ഒരു പ്രതിസന്ധിഘട്ടത്തിനു ചേർന്നതല്ല സ്റ്റാറ്റസ്കോ നിലനിർത്തുന്ന ഈ തീരുമാനം. പ്രത്യേകിച്ചും രൂപ നിരന്തരമായി താഴോട്ടുപോകുന്പോൾ.
പലിശനിരക്ക് കാൽ ശതമാനം കൂട്ടുമെന്ന് എല്ലാവരും ഉറപ്പായി വിശ്വസിച്ചിരുന്നു. ചിലരൊക്കെ അര ശതമാനം കൂട്ടുമെന്നു കരുതി. പലിശനിരക്ക് കൂട്ടുന്നതിനൊപ്പം കരുതൽ പണ അനുപാതം കുറച്ച് പണലഭ്യത കൂട്ടുമെന്നു കരുതിയവരും ഉണ്ട്.
പക്ഷേ, ഒന്നും സംഭവിച്ചില്ല. മേലിൽ നിരക്ക് വർധിക്കുകയേ ഉള്ളൂ, ഉടനെങ്ങും പലിശ കുറയില്ല എന്നു മാത്രം ഗവർണർ ഉർജിത് പട്ടേൽ ഉറപ്പിച്ചു പറഞ്ഞു. പലിശനിരക്കു കൂട്ടാത്തതിനേപ്പറ്റി അദ്ദേഹം പറഞ്ഞത് ഇപ്പോൾ പലിശ കൂട്ടുന്നതു വളർച്ചയെ ബാധിക്കും എന്നാണ്.
രൂപയുടെ വീഴ്ചയെപ്പറ്റി അദ്ദേഹം അധികം ആകുലനായി കണ്ടില്ല. മറ്റു വികസ്വരരാജ്യങ്ങളുടെ കറൻസികളുമായി തട്ടിച്ചുനോക്കുന്പോൾ രൂപയുടെ പോക്ക് മോശമല്ല. രൂപ എത്രവരെ പോകണമെന്നു റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടില്ല. കന്പോളം രൂപയുടെ വില നിശ്ചയിക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ സ്വരമാണ് റിസർവ് ബാങ്ക് ഗവർണറിൽനിന്നു കേട്ടതെന്നു പലരും കരുതുന്നു. ഇപ്പോൾ പലിശ കൂട്ടിയാൽ അതു ജിഡിപി വളർച്ചയെ ബാധിക്കുമെന്നാണു സർക്കാരിന്റെ പേടി. വളർച്ച കുറഞ്ഞാൽ തൊഴിൽ കൂടില്ല. തെരഞ്ഞെടുപ്പുവർഷത്തിൽ അതു ദോഷം ചെയ്യും.
ഗവൺമെന്റിന്റെ ഇംഗിതത്തിനനുസരിച്ചു റിസർവ് ബാങ്ക് നയം ഉണ്ടാക്കി എന്ന വിമർശനം സ്വാഭാവികമാണ്. എന്തായാലും കന്പോളം പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. അത് ഓഹരികൾ തകർന്നടിയാൻ ഇടയാക്കി. രൂപ ആദ്യത്തെ വീഴ്ചയിൽനിന്നു കുറേ കയറിയെങ്കിലും തലേന്നത്തേക്കാൾ 19 പൈസ നഷ്ടത്തിലാണ് അവസാനിച്ചത്.
ജനുവരി ഒന്നിനുശേഷം രൂപ 15.5 ശതമാനം താഴെയാണ്. ഇനിയും താഴോട്ടു പോകാനാണു സാധ്യത. അമേരിക്കയിലെ പലിശയും ആദായവും കൂടിവരുന്നതുകൊണ്ട് വിദേശനിക്ഷേപകർ ഇന്ത്യയിലെ നിക്ഷേപം അങ്ങോട്ടു മാറ്റുകയാണ്. അവരെ തടഞ്ഞുനിർത്താനും പ്രവാസികളിൽനിന്ന് അടക്കം ഡോളർ ആകർഷിക്കാനും ഇന്ത്യ പലിശ കൂട്ടേണ്ടിയിരുന്നു. അതുണ്ടാകാത്തതിനാൽ രൂപ കന്പോളത്തിന്റെ ചാഞ്ചാട്ടങ്ങളിൽപ്പെടും.
മാറ്റങ്ങളില്ലാത്ത നയപ്രഖ്യാപനം ആ അർഥത്തിൽ അപകടകരമായ ചൂതാട്ടമാണ്. രൂപയെ രക്ഷിക്കാൻ ഗവൺമെന്റോ റിസർവ് ബാങ്കോ ശ്രമിക്കില്ലെന്ന ധാരണയാകാം ഇതുവഴി ഉണ്ടാകുന്നത്.
വിലക്കയറ്റം കുറയുമെന്ന പണനയത്തിലെ ശുഭാപ്തിവിശ്വാസവും അത്ര ഭദ്രമായി കരുതപ്പെടുന്നില്ല, ഇന്ധനവില ഇനിയും കൂടുമെന്ന് ഉറപ്പുള്ളപ്പോൾ പ്രത്യേകിച്ചും.
റ്റി.സി. മാത്യു