കൊച്ചി: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ ഓഹരിയാക്കാനാകാത്ത ഡിബെഞ്ചറുകളുടെ (എൻസിഡി) ഇഷ്യുവിന് 26 വരെ അപേക്ഷിക്കാം. കടപ്പത്രങ്ങളിലൂടെ ഇതാദ്യമായി പൊതുവിപണിയിൽ പ്രവേശിക്കുന്ന കന്പനി എൻസിഡി ഇഷ്യുവിലൂടെ 100 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നതെന്നു കെഎൽഎം ഗ്രൂപ്പ് ചെയർമാൻ ഷിബു തെക്കുംപുറം പത്രസമ്മേളനത്തിൽ പറഞ്ഞു.
1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾക്കായി കഴിഞ്ഞ മാസം 27 മുതലാണ് അപക്ഷേ സ്വീകരിക്കാനാരംഭിച്ചത്. ചുരുങ്ങിയ നിക്ഷേപത്തുക 5000 രൂപയാണ്. ഇഷ്യുവിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അവസാന തീയതിക്കു മുൻപ് ക്ലോസ് ചെയ്യാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസവും വർഷത്തിലും പലിശ ലഭിക്കുന്ന രീതികളിൽ ഒൻപത് നിക്ഷേപ പദ്ധതികളാണു നടപ്പാക്കുന്നത്.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ തന്നെ കെഎൽഎം ആക്സിവയുടെ ഓഹരി ഇഷ്യുവിന്റെ ഐപിഒ ഉണ്ടാകും. 300 ശാഖകൾ തുറക്കാനും 1000 കോടി രൂപ മൈക്രോ ഫിനാൻസിനായി നീക്കിവയ്ക്കാനും കന്പനി തീരുമാനിച്ചിട്ടുണ്ട്.
അഞ്ചു വർഷത്തിനുളളിൽ സ്വർണവായ്പ 5000 കോടിയും ബ്രാഞ്ചുകളുടെ എണ്ണം 1000 ആക്കാനും ലക്ഷ്യമിടുന്നതായി കെഎൽഎം എക്സിക്യൂട്ടീവ് ഡയറക്ടർ ജോസ്കുട്ടി സേവ്യർ പറഞ്ഞു. ഗ്രൂപ്പ് ഡയറക്ടർ ജോർജ് കുര്യൈപ്, എജിഎം എച്ച്ആർ ജയകൃഷ്ണൻ, എജിഎം സെയിൽസ് ജിയോ ജോർജ്, സിഎഫ്ഒ തനിഷ് ഡാലി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾക്കായി കഴിഞ്ഞ മാസം 27 മുതലാണ് അപക്ഷേ സ്വീകരിക്കാനാരംഭിച്ചത്. ചുരുങ്ങിയ നിക്ഷേപത്തുക 5000 രൂപയാണ്. ഇഷ്യുവിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അവസാന തീയതിക്കു മുൻപ് ക്ലോസ് ചെയ്യാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസവും വർഷത്തിലും പലിശ ലഭിക്കുന്ന രീതികളിൽ ഒൻപത് നിക്ഷേപ പദ്ധതികളാണു നടപ്പാക്കുന്നത്.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ തന്നെ കെഎൽഎം ആക്സിവയുടെ ഓഹരി ഇഷ്യുവിന്റെ ഐപിഒ ഉണ്ടാകും. 300 ശാഖകൾ തുറക്കാനും 1000 കോടി രൂപ മൈക്രോ ഫിനാൻസിനായി നീക്കിവയ്ക്കാനും കന്പനി തീരുമാനിച്ചിട്ടുണ്ട്.
അഞ്ചു വർഷത്തിനുളളിൽ സ്വർണവായ്പ 5000 കോടിയും ബ്രാഞ്ചുകളുടെ എണ്ണം 1000 ആക്കാനും ലക്ഷ്യമിടുന്നതായി കെഎൽഎം എക്സിക്യൂട്ടീവ് ഡയറക്ടർ ജോസ്കുട്ടി സേവ്യർ പറഞ്ഞു. ഗ്രൂപ്പ് ഡയറക്ടർ ജോർജ് കുര്യൈപ്, എജിഎം എച്ച്ആർ ജയകൃഷ്ണൻ, എജിഎം സെയിൽസ് ജിയോ ജോർജ്, സിഎഫ്ഒ തനിഷ് ഡാലി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.