കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വ്യവസായ മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) പത്താം ലക്കത്തിനു നാളെ കൊച്ചിയിൽ തുടക്കമാകും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ വൈകുന്നേരം ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും. കെ.വി. തോമസ് എംപി, എം.എ. യൂസഫ് അലി, കെടിഡിസി ചെയർമാൻ എം. വിജയകുമാർ തുടങ്ങിയവരും 66 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും മേളയിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉദ്ഘാടനത്തിനുശേഷം 28 മുതൽ 30 വരെ മൂന്നു ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാമുദ്രിക ആൻഡ് സാഗര കണ്വൻഷൻ സെന്ററിൽ ബയർ സെല്ലർ കൂടിക്കാഴ്ചകൾ, സെമിനാറുകൾ, നയരൂപീകരണ ചർച്ചകൾ തുടങ്ങിയവ നടക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ബയർ സെല്ലർ കൂടിക്കാഴ്ചകൾക്ക് അവസരമുള്ളത്. വിദേശത്തുനിന്ന് 545 ബയർമാരും ഇതിനു പുറമേ 1090 ആഭ്യന്തര ബയർമാരും മേളയിൽ പങ്കെടുക്കും. 340ഓളം സ്റ്റാളുകളിലായി 325 സെല്ലർമാരുടെ സേവനവും മേളയിൽ ലഭ്യമാണ്. മൂന്നരക്കോടി രൂപ ചെലവിൽ സംഘടിപ്പിക്കുന്ന മേളയ്ക്ക് 25 ലക്ഷം രൂപയുടെ കേന്ദ്ര സഹായവും ലഭിക്കും. ബേബി മാത്യു, ജോസ് പ്രദീപ്, ഗോപിനാഥ് റാവു, ഏബ്രഹാം ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിനുശേഷം 28 മുതൽ 30 വരെ മൂന്നു ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാമുദ്രിക ആൻഡ് സാഗര കണ്വൻഷൻ സെന്ററിൽ ബയർ സെല്ലർ കൂടിക്കാഴ്ചകൾ, സെമിനാറുകൾ, നയരൂപീകരണ ചർച്ചകൾ തുടങ്ങിയവ നടക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ബയർ സെല്ലർ കൂടിക്കാഴ്ചകൾക്ക് അവസരമുള്ളത്. വിദേശത്തുനിന്ന് 545 ബയർമാരും ഇതിനു പുറമേ 1090 ആഭ്യന്തര ബയർമാരും മേളയിൽ പങ്കെടുക്കും. 340ഓളം സ്റ്റാളുകളിലായി 325 സെല്ലർമാരുടെ സേവനവും മേളയിൽ ലഭ്യമാണ്. മൂന്നരക്കോടി രൂപ ചെലവിൽ സംഘടിപ്പിക്കുന്ന മേളയ്ക്ക് 25 ലക്ഷം രൂപയുടെ കേന്ദ്ര സഹായവും ലഭിക്കും. ബേബി മാത്യു, ജോസ് പ്രദീപ്, ഗോപിനാഥ് റാവു, ഏബ്രഹാം ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.