മുംബൈ: രൂപയ്ക്ക് വീണ്ടും ഇടിവ്. ഇന്നലെ ഡോളർ 43 പൈസ കയറി. 72.63 രൂപയിലെത്തി.
ഇന്ത്യൻ ഓഹരികളുടെ തകർച്ച, രാജ്യത്തിന്റെ വിദേശവ്യാപാര കമ്മി, ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം എന്നിവയാണ് രൂപയെ താഴ്ത്തുന്നത്. രാജ്യത്തേക്ക് കൂടുതൽ വിദേശനാണ്യം വരുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും നടപടിയുണ്ടാകുമെന്നു ഗവൺമെന്റ് പ്രഖ്യാപിച്ചെങ്കിലും നടപടികളായിട്ടില്ല.
മൊബൈൽ ഫോൺ അടക്കം ഇലക്ട്രോണിക്സ് സാമഗ്രികൾ, രത്നങ്ങൾ, ചിലയിനം സ്റ്റീൽ എന്നിവയുടെ ഇറക്കുമതിച്ചുങ്കം കൂട്ടുമെന്നു സൂചനയുണ്ട്. സ്വർണത്തിനു ചുങ്കം കൂട്ടണമെന്ന നിർദേശം ഗവൺമെന്റ് സ്വീകരിച്ചിട്ടില്ലെന്നാണു സൂചന. കള്ളക്കടത്ത് കൂടും എന്ന ആശങ്കയാണു കാരണം.
ഇന്ത്യൻ ഓഹരികളുടെ തകർച്ച, രാജ്യത്തിന്റെ വിദേശവ്യാപാര കമ്മി, ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം എന്നിവയാണ് രൂപയെ താഴ്ത്തുന്നത്. രാജ്യത്തേക്ക് കൂടുതൽ വിദേശനാണ്യം വരുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും നടപടിയുണ്ടാകുമെന്നു ഗവൺമെന്റ് പ്രഖ്യാപിച്ചെങ്കിലും നടപടികളായിട്ടില്ല.
മൊബൈൽ ഫോൺ അടക്കം ഇലക്ട്രോണിക്സ് സാമഗ്രികൾ, രത്നങ്ങൾ, ചിലയിനം സ്റ്റീൽ എന്നിവയുടെ ഇറക്കുമതിച്ചുങ്കം കൂട്ടുമെന്നു സൂചനയുണ്ട്. സ്വർണത്തിനു ചുങ്കം കൂട്ടണമെന്ന നിർദേശം ഗവൺമെന്റ് സ്വീകരിച്ചിട്ടില്ലെന്നാണു സൂചന. കള്ളക്കടത്ത് കൂടും എന്ന ആശങ്കയാണു കാരണം.