ന്യൂഡൽഹി: ഇന്ത്യയിൽ അഞ്ചാം തലമുറ (5ജി) നെറ്റ്വർക്ക് അവതരിപ്പിക്കുന്നതിനായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎലും ജപ്പാന്റെ സോഫ്റ്റ്ബാങ്ക്, എൻടിടി കമ്യൂണിക്കേഷൻ എന്നീ കമ്പനികളുമായി ധാരണയായി. ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ആവിഷ്കരിക്കുന്നതിന് മൂന്നു കന്പനികളും കരാറൊപ്പിട്ടു. പ്രധാനമായും സ്മാർട്ട് സിറ്റികൾക്കുവേണ്ടിയാണ് 5ജിയെന്ന് ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.
5ജി നെറ്റ്വർക്ക് എത്തുന്നതോടെ മറ്റു പ്രമുഖ രാജ്യങ്ങളുടെയൊപ്പം ഇന്ത്യ എണ്ണപ്പെടുമെന്നാണ് ടെലികോം മന്ത്രി മനോജ് സിൻഹയുടെ അഭിപ്രായമെന്ന് ശ്രീവാസ്തവ പറഞ്ഞു. വിദേശ മാർക്കറ്റുകളിൽ പ്രചാരത്തിലായി ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയിൽ 3ജി നെറ്റ്വർക്കുകൾ എത്തിയത്. എന്നാൽ, 5ജിയുടെ കാര്യത്തിൽ കാലതാമസമുണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ആകുന്പോഴേക്കും ഇന്ത്യയിൽ 5ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ.
8,644 മെഗാ ഹെട്സ് ടെലികോം ഫ്രീക്കൻസികൾക്ക് 4.9 ലക്ഷം കോടി രൂപ തറവിലയിട്ട് ലേലം ചെയ്യണമെന്നാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിലപാട്. 5ജി സ്രപെക്ട്രം ലേലം അടുത്ത വർഷം പകുതിക്കു ശേഷമേ ഉണ്ടാകൂ എന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ ഞായറാഴ്ച അറിയിച്ചു.
5ജി നെറ്റ്വർക്ക് എത്തുന്നതോടെ മറ്റു പ്രമുഖ രാജ്യങ്ങളുടെയൊപ്പം ഇന്ത്യ എണ്ണപ്പെടുമെന്നാണ് ടെലികോം മന്ത്രി മനോജ് സിൻഹയുടെ അഭിപ്രായമെന്ന് ശ്രീവാസ്തവ പറഞ്ഞു. വിദേശ മാർക്കറ്റുകളിൽ പ്രചാരത്തിലായി ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയിൽ 3ജി നെറ്റ്വർക്കുകൾ എത്തിയത്. എന്നാൽ, 5ജിയുടെ കാര്യത്തിൽ കാലതാമസമുണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ആകുന്പോഴേക്കും ഇന്ത്യയിൽ 5ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ.
8,644 മെഗാ ഹെട്സ് ടെലികോം ഫ്രീക്കൻസികൾക്ക് 4.9 ലക്ഷം കോടി രൂപ തറവിലയിട്ട് ലേലം ചെയ്യണമെന്നാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിലപാട്. 5ജി സ്രപെക്ട്രം ലേലം അടുത്ത വർഷം പകുതിക്കു ശേഷമേ ഉണ്ടാകൂ എന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ ഞായറാഴ്ച അറിയിച്ചു.