ന്യൂഡൽഹി: ഇന്ത്യൻ ഉപയോക്താക്കൾക്കായി ഗ്രിവൻസ് ഓഫീസറെ നിയമിച്ച് ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്. വാട്സ്ആപ്പിന്റെ ആഗോള കസ്റ്റമർ കെയർ ഓപ്പറേഷൻ വിഭാഗം സീനിയർ ഡയറക്ടറായ കോമൾ ലാഹിരിയെയാണ് ഗ്രിവൻസ് ഓഫീസറായി നിയമിച്ചിരിക്കുന്നത്.
ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് കന്പനിയുടെ സപ്പോർട്ട് ടീമിന്റെയോ ഗ്രിവൻസ് ഓഫീസറുടെയോ സേവനം തേടാമെന്ന് വാട്സ്ആപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. പരാതികളുണ്ടെങ്കിൽ അത് ഇ-മെയിൻ ആയോ വാട്സ്ആപ്പിലൂടെയോ ഗ്രിവൻസ് ഓഫീസറെ അറിയിക്കാൻ വാട്സ്ആപ് സെറ്റിംഗ്സിൽ ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ടെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു.
വ്യാജസന്ദേശങ്ങൾ തടയുന്നതുൾപ്പെടെയുള്ള നടപടികൾ ഉടനടി കൈക്കൊള്ളണമെന്ന് കേന്ദ്ര സർക്കാർ വാട്സാപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ വാട്സ്ആപ് ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഗ്രിവൻസ് ഓഫീസറുടെ നിയമനവും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്. ഇന്ത്യൻ നിയമങ്ങൾ പാലിക്കാതെയുള്ള വാട്സ്ആപ്പിന്റെ പ്രവർത്തനങ്ങൾക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി വാട്സ്ആപ്പിന് നോട്ടിസ് അയച്ചിരിന്നു. എന്നാൽ, സന്ദേശങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്ക് അനുമതി നല്കണമെന്ന കേന്ദ്രസർക്കാർ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് വാട്സ്ആപ് അറിയിച്ചിരിക്കുന്നത്.
ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് കന്പനിയുടെ സപ്പോർട്ട് ടീമിന്റെയോ ഗ്രിവൻസ് ഓഫീസറുടെയോ സേവനം തേടാമെന്ന് വാട്സ്ആപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. പരാതികളുണ്ടെങ്കിൽ അത് ഇ-മെയിൻ ആയോ വാട്സ്ആപ്പിലൂടെയോ ഗ്രിവൻസ് ഓഫീസറെ അറിയിക്കാൻ വാട്സ്ആപ് സെറ്റിംഗ്സിൽ ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ടെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു.
വ്യാജസന്ദേശങ്ങൾ തടയുന്നതുൾപ്പെടെയുള്ള നടപടികൾ ഉടനടി കൈക്കൊള്ളണമെന്ന് കേന്ദ്ര സർക്കാർ വാട്സാപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ വാട്സ്ആപ് ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഗ്രിവൻസ് ഓഫീസറുടെ നിയമനവും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്. ഇന്ത്യൻ നിയമങ്ങൾ പാലിക്കാതെയുള്ള വാട്സ്ആപ്പിന്റെ പ്രവർത്തനങ്ങൾക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി വാട്സ്ആപ്പിന് നോട്ടിസ് അയച്ചിരിന്നു. എന്നാൽ, സന്ദേശങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്ക് അനുമതി നല്കണമെന്ന കേന്ദ്രസർക്കാർ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് വാട്സ്ആപ് അറിയിച്ചിരിക്കുന്നത്.