ന്യൂഡൽഹി: വിദേശനിക്ഷേപങ്ങൾക്കു പ്രോത്സാഹനം, വിദേശത്തുനിന്ന് വായ്പ എടുക്കുന്നതിനു കൂടുതൽ ആനുകൂല്യം, ഇറക്കുമതിക്കു നിയന്ത്രണം, രൂപയുടെ വില താങ്ങിനിർത്താൻ ഇങ്ങനെയൊരു ത്രിമുഖ തന്ത്രത്തിന്റെ കേന്ദ്രം രൂപം നൽകി.
വെള്ളി, ശനി ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്തു നടത്തിയ ഉന്നതതല ചർച്ചകളിൽ ആണ് ഇതു രൂപപ്പെട്ടത്. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ ഭാഗങ്ങൾ വെളിയിൽ വരും. ഏതെല്ലാം ഇനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കൂട്ടും എന്നു വരുംദിവസങ്ങളിലേ അറിയൂ. റിസർവ് ബാങ്കും ഇതോടനുബന്ധിച്ചു ചില നടപടികൾ പ്രഖ്യാപിക്കും.
ചുങ്കം കൂട്ടുന്നവ
മൊബൈൽ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വലിയ ടെലിവിഷനുകൾ, കാമറകൾ, വില കൂടിയ വാച്ചുകൾ പോലുള്ള കൺസ്യൂമർ ഉത്പന്നങ്ങൾ, ചിലയിനം തുണിത്തരങ്ങൾ എന്നിവയ്ക്ക് ചുങ്കം കൂട്ടുമെന്നാണു സൂചന. വിദേശത്ത് അസംബിൾ ചെയ്തു വരുന്ന മൊബൈലുകൾക്കും ഇലക്ട്രോണിക് സാധനങ്ങൾക്കുമാണു ചുങ്കം വർധിപ്പിക്കുക. ഘടകപദാർഥങ്ങളുടെ ഇറക്കുമതിക്ക് ചുങ്കം കൂട്ടില്ല.
കഴിഞ്ഞ ധനകാര്യ വർഷം ഇന്ത്യ 2100 കോടി ഡോളറിന്റെ ടെലികോം സാമഗ്രികൾ (മൊബൈൽ അടക്കം) ഇറക്കുമതി ചെയ്തിരുന്നു.ചൈനയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ തക്കവിധമാകും നടപടി. ചൈനയുമായി ഇന്ത്യക്ക് 6300 കോടി ഡോളറിന്റെ വ്യാപാര കമ്മിയുണ്ട്.
വ്യാപാര കമ്മി കുറയ്ക്കാൻ
ഏപ്രിൽ-ജൂൺ കാലത്ത് ഇന്ത്യയുടെ വ്യാപാര കമ്മി മൊത്തം 4500 കോടി ഡോളറായിരുന്നു. എന്നാൽ ജൂലൈയിലും ഓഗസ്റ്റിലും കൂടി കമ്മി 3560 കോടി ഡോളറായി. ഈ കമ്മി കുറച്ചില്ലെങ്കിൽ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ജിഡിപിയുടെ മൂന്നു ശതമാനത്തിലേക്കു കൂടും. കഴിഞ്ഞവർഷം സിഎഡി 2.4 ശതമാനമായിരുന്നു. സിഎഡിയുടെ ഏറ്റവും വലിയ ഭാഗം വ്യാപാര കമ്മിയാണ്. അതുകൊണ്ടാണ് ഇറക്കുമതിക്കു ചുങ്കം കൂട്ടാൻ തീരുമാനിച്ചത്.
മറ്റു നടപടികൾ
രാജ്യത്തേക്കു ഡോളർ വരവ് കൂട്ടാൻ വേറെ പല നടപടികളും പ്രഖ്യാപിച്ചു. എല്ലാംകൂടി ആയിരം കോടി ഡോളറെങ്കിലും അധികം എത്താൻ ഇടയാക്കും.=ഒന്ന്: അടിസ്ഥാന സൗകര്യമേഖല എടുക്കുന്ന വിദേശവായ്പകൾ വിനിമയനിരക്കിലെ ചാഞ്ചാട്ടത്തിനെതിരേ ഇൻഷ്വർ ചെയ്യണം. (ഹെഡ്ജിംഗ്) എന്ന വ്യവസ്ഥ ഒഴിവാക്കും. നാലുമുതൽ നാലര വരെ ശതമാനം ചെലവു വരുന്നതണു ഹെഡ്ജിംഗ്. ഇതുകൂടുതൽ വിദേശ വായ്പ യെടുക്കാൻ പ്രേരിപ്പിക്കും.
രണ്ട്: ഉത്പാദനമേഖലയിലെ കന്പനികളെ ഒരു വർഷകാലാവധിയിൽ അഞ്ചുകോടി ഡോളർ വരെയുള്ള വിദേശവായ്പ എടുക്കാൻ അനുവദിക്കും. ഇതുവരെ മൂന്നുവർഷ വായ്പയേ എടുക്കാമായിരുന്നുള്ളൂ. പുതിയ തീരുമാനം പലിശബാധ്യത കുറയ്ക്കുന്നതിനാൽ കൂടുതൽ വിദേശവായ്പ വരും.
മൂന്ന്: വിദേശ നിക്ഷേപകർ കന്പനി കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതിനു വച്ചിരുന്ന പരിധി നീക്കും. വിദേശനിക്ഷേപം കൂട്ടാൻ ഇടയാക്കും.
നാല്: മസാല ബോണ്ടു (ഇന്ത്യൻ രൂപയിൽ ഇറക്കി വിദേശത്തു വില്ക്കുന്ന കടപ്പത്രം)കൾ ക്കു വിത്ത് ഹോൾഡിംഗ് ടാക്സ് ഒഴിവാക്കും. ഇപ്പോൾ വിദേശത്തുള്ളവർക്ക് ഈ കടപ്പത്രം തിരിച്ചു വാങ്ങുന്പോൾ പലിശയുടെ അഞ്ചു ശതമാനം നികുതിയായി പിടിച്ചിട്ടാണു കൊടുക്കുന്നത്. അടുത്ത മാർച്ച് 31 വരെ വില്ക്കുന്ന ബോണ്ടുകൾക്ക് അങ്ങനെ നികുതി പിടിക്കില്ല.
സ്വർണം
സ്വർണത്തിന്റെ ചുങ്കം കൂട്ടാൻ പലരും ഉപദേശിക്കുന്നുണ്ടെങ്കിലും ഗവൺമെന്റ് സ്വീകരിച്ചിട്ടില്ല. ഇപ്പോൾ പത്തു ശതമാനമാണു സ്വർണത്തിനു ചുങ്കം. 2013ൽ രൂപ തകർച്ചയിലായപ്പോഴാണു പത്തു ശതമാനം ചുങ്കം ചുമത്തിയത്. അതു കുറച്ചിട്ടില്ല. ഇനി ചുങ്കം കൂട്ടിയാൽ കള്ളക്കടത്ത് വർധിക്കുകയേ ഉള്ളൂ എന്നു ഗവൺമെന്റ് വിലയിരുത്തുന്നു. കഴിഞ്ഞവർഷം 3370 കോടി ഡോളറിന്റെ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്തു നടത്തിയ ഉന്നതതല ചർച്ചകളിൽ ആണ് ഇതു രൂപപ്പെട്ടത്. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ ഭാഗങ്ങൾ വെളിയിൽ വരും. ഏതെല്ലാം ഇനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കൂട്ടും എന്നു വരുംദിവസങ്ങളിലേ അറിയൂ. റിസർവ് ബാങ്കും ഇതോടനുബന്ധിച്ചു ചില നടപടികൾ പ്രഖ്യാപിക്കും.
ചുങ്കം കൂട്ടുന്നവ
മൊബൈൽ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വലിയ ടെലിവിഷനുകൾ, കാമറകൾ, വില കൂടിയ വാച്ചുകൾ പോലുള്ള കൺസ്യൂമർ ഉത്പന്നങ്ങൾ, ചിലയിനം തുണിത്തരങ്ങൾ എന്നിവയ്ക്ക് ചുങ്കം കൂട്ടുമെന്നാണു സൂചന. വിദേശത്ത് അസംബിൾ ചെയ്തു വരുന്ന മൊബൈലുകൾക്കും ഇലക്ട്രോണിക് സാധനങ്ങൾക്കുമാണു ചുങ്കം വർധിപ്പിക്കുക. ഘടകപദാർഥങ്ങളുടെ ഇറക്കുമതിക്ക് ചുങ്കം കൂട്ടില്ല.
കഴിഞ്ഞ ധനകാര്യ വർഷം ഇന്ത്യ 2100 കോടി ഡോളറിന്റെ ടെലികോം സാമഗ്രികൾ (മൊബൈൽ അടക്കം) ഇറക്കുമതി ചെയ്തിരുന്നു.ചൈനയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ തക്കവിധമാകും നടപടി. ചൈനയുമായി ഇന്ത്യക്ക് 6300 കോടി ഡോളറിന്റെ വ്യാപാര കമ്മിയുണ്ട്.
വ്യാപാര കമ്മി കുറയ്ക്കാൻ
ഏപ്രിൽ-ജൂൺ കാലത്ത് ഇന്ത്യയുടെ വ്യാപാര കമ്മി മൊത്തം 4500 കോടി ഡോളറായിരുന്നു. എന്നാൽ ജൂലൈയിലും ഓഗസ്റ്റിലും കൂടി കമ്മി 3560 കോടി ഡോളറായി. ഈ കമ്മി കുറച്ചില്ലെങ്കിൽ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ജിഡിപിയുടെ മൂന്നു ശതമാനത്തിലേക്കു കൂടും. കഴിഞ്ഞവർഷം സിഎഡി 2.4 ശതമാനമായിരുന്നു. സിഎഡിയുടെ ഏറ്റവും വലിയ ഭാഗം വ്യാപാര കമ്മിയാണ്. അതുകൊണ്ടാണ് ഇറക്കുമതിക്കു ചുങ്കം കൂട്ടാൻ തീരുമാനിച്ചത്.
മറ്റു നടപടികൾ
രാജ്യത്തേക്കു ഡോളർ വരവ് കൂട്ടാൻ വേറെ പല നടപടികളും പ്രഖ്യാപിച്ചു. എല്ലാംകൂടി ആയിരം കോടി ഡോളറെങ്കിലും അധികം എത്താൻ ഇടയാക്കും.=ഒന്ന്: അടിസ്ഥാന സൗകര്യമേഖല എടുക്കുന്ന വിദേശവായ്പകൾ വിനിമയനിരക്കിലെ ചാഞ്ചാട്ടത്തിനെതിരേ ഇൻഷ്വർ ചെയ്യണം. (ഹെഡ്ജിംഗ്) എന്ന വ്യവസ്ഥ ഒഴിവാക്കും. നാലുമുതൽ നാലര വരെ ശതമാനം ചെലവു വരുന്നതണു ഹെഡ്ജിംഗ്. ഇതുകൂടുതൽ വിദേശ വായ്പ യെടുക്കാൻ പ്രേരിപ്പിക്കും.
രണ്ട്: ഉത്പാദനമേഖലയിലെ കന്പനികളെ ഒരു വർഷകാലാവധിയിൽ അഞ്ചുകോടി ഡോളർ വരെയുള്ള വിദേശവായ്പ എടുക്കാൻ അനുവദിക്കും. ഇതുവരെ മൂന്നുവർഷ വായ്പയേ എടുക്കാമായിരുന്നുള്ളൂ. പുതിയ തീരുമാനം പലിശബാധ്യത കുറയ്ക്കുന്നതിനാൽ കൂടുതൽ വിദേശവായ്പ വരും.
മൂന്ന്: വിദേശ നിക്ഷേപകർ കന്പനി കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതിനു വച്ചിരുന്ന പരിധി നീക്കും. വിദേശനിക്ഷേപം കൂട്ടാൻ ഇടയാക്കും.
നാല്: മസാല ബോണ്ടു (ഇന്ത്യൻ രൂപയിൽ ഇറക്കി വിദേശത്തു വില്ക്കുന്ന കടപ്പത്രം)കൾ ക്കു വിത്ത് ഹോൾഡിംഗ് ടാക്സ് ഒഴിവാക്കും. ഇപ്പോൾ വിദേശത്തുള്ളവർക്ക് ഈ കടപ്പത്രം തിരിച്ചു വാങ്ങുന്പോൾ പലിശയുടെ അഞ്ചു ശതമാനം നികുതിയായി പിടിച്ചിട്ടാണു കൊടുക്കുന്നത്. അടുത്ത മാർച്ച് 31 വരെ വില്ക്കുന്ന ബോണ്ടുകൾക്ക് അങ്ങനെ നികുതി പിടിക്കില്ല.
സ്വർണം
സ്വർണത്തിന്റെ ചുങ്കം കൂട്ടാൻ പലരും ഉപദേശിക്കുന്നുണ്ടെങ്കിലും ഗവൺമെന്റ് സ്വീകരിച്ചിട്ടില്ല. ഇപ്പോൾ പത്തു ശതമാനമാണു സ്വർണത്തിനു ചുങ്കം. 2013ൽ രൂപ തകർച്ചയിലായപ്പോഴാണു പത്തു ശതമാനം ചുങ്കം ചുമത്തിയത്. അതു കുറച്ചിട്ടില്ല. ഇനി ചുങ്കം കൂട്ടിയാൽ കള്ളക്കടത്ത് വർധിക്കുകയേ ഉള്ളൂ എന്നു ഗവൺമെന്റ് വിലയിരുത്തുന്നു. കഴിഞ്ഞവർഷം 3370 കോടി ഡോളറിന്റെ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു.