കൊച്ചി: പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് സിവിൽ സപ്ലൈസ് കോർപറേഷനുണ്ടായ(സപ്ലൈകോ) നഷ്ടം 20.15 കോടി രൂപയുടേത്. ഡിപ്പോകളിലും ഔട്ട്ലെറ്റുകളിലും വെള്ളം കയറി സാധനങ്ങൾ ഉപയോഗശൂന്യമായതിനു പുറമേ ഫർണിച്ചറുകൾ, കംപ്യൂട്ടറുകൾ തുടങ്ങിയവയ്ക്കുണ്ടായ നാശവും വിലയിരുത്തിയുള്ള പ്രാഥമിക കണക്ക് സപ്ലൈകോ അധികൃതർ സർക്കാരിനു സമർപ്പിച്ചു. പ്രളയക്കെടുതിയിൽ പ്രവർത്തനരഹിതമായ കംപ്യൂട്ടറുകൾ ഇതുവരെ പ്രവർത്തനയോഗ്യമാക്കാത്തതിനാൽ പല ജില്ലകളിലും അവസാനഘട്ട കണക്കെടുപ്പ് നീളുകയാണ്.
പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണു കൂടുതൽ നഷ്ടം. പ്രളയക്കെടുതിയുടെ നാളുകളിൽ സംസ്ഥാനത്ത് 120 ഔട്ട്ലെറ്റുകൾ പ്രവർത്തിച്ചിരുന്നില്ല. ഇതിൽ പകുതിയോളം ഔട്ട്ലെറ്റുകളിൽ വെള്ളം കയറി. ഇവ പലതും ദിവസങ്ങളോളം അടച്ചിടേണ്ടിവന്നു. ആലപ്പുഴ ജില്ലയിൽ ഇപ്പോഴും പല ഔട്ട്ലെറ്റുകളുടെയും പ്രവർത്തനം സാധാരണ നിലയിലായിട്ടില്ല.
ദുരിതബാധിതർക്കായി തുറന്ന ക്യാന്പുകളിലേക്ക് നൽകിയ സാധനങ്ങളുടെ തുകയെത്രയെന്നതു സംബന്ധിച്ചുള്ള കണക്കെടുപ്പും അവസാനഘട്ടത്തിലാണ്. കംപ്യൂട്ടറുകൾ പ്രവർത്തനയോഗ്യമാക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും അവസാനഘട്ട കണക്കെടുപ്പുകൾ ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.
റോബിൻ ജോർജ്
പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണു കൂടുതൽ നഷ്ടം. പ്രളയക്കെടുതിയുടെ നാളുകളിൽ സംസ്ഥാനത്ത് 120 ഔട്ട്ലെറ്റുകൾ പ്രവർത്തിച്ചിരുന്നില്ല. ഇതിൽ പകുതിയോളം ഔട്ട്ലെറ്റുകളിൽ വെള്ളം കയറി. ഇവ പലതും ദിവസങ്ങളോളം അടച്ചിടേണ്ടിവന്നു. ആലപ്പുഴ ജില്ലയിൽ ഇപ്പോഴും പല ഔട്ട്ലെറ്റുകളുടെയും പ്രവർത്തനം സാധാരണ നിലയിലായിട്ടില്ല.
ദുരിതബാധിതർക്കായി തുറന്ന ക്യാന്പുകളിലേക്ക് നൽകിയ സാധനങ്ങളുടെ തുകയെത്രയെന്നതു സംബന്ധിച്ചുള്ള കണക്കെടുപ്പും അവസാനഘട്ടത്തിലാണ്. കംപ്യൂട്ടറുകൾ പ്രവർത്തനയോഗ്യമാക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും അവസാനഘട്ട കണക്കെടുപ്പുകൾ ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.
റോബിൻ ജോർജ്