ന്യൂഡൽഹി: ബജറ്റിലെ വരവ് -ചെലവ് ലക്ഷ്യങ്ങൾ സാധിക്കുമെന്നും പ്രതീക്ഷയിൽ തന്നെ കമ്മി ഒതുക്കുമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി. സാന്പത്തികനില സംബന്ധിച്ച പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഡിപിയുടെ 3.3 ശതമാനം കമ്മി എന്നതാണു പ്രതീക്ഷ. നികുതി വരുമാനം കൂടുന്നുണ്ട്. സർക്കാരിന്റെ ഓഹരി വില്പന ലക്ഷ്യവും മറി മടക്കും. അതിനാൽ ബജറ്റിലെ മൂലധനച്ചെലവുകൾ മാറ്റിവയ്ക്കേണ്ടതില്ല.
റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലും അവലോകന യോഗത്തിൽ പങ്കെടുത്തു. രൂപയുടെ വില പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് ചെയ്യുന്ന കാര്യങ്ങളും വിശകലനം ചെയ്തു.
ജിഡിപിയുടെ 3.3 ശതമാനം കമ്മി എന്നതാണു പ്രതീക്ഷ. നികുതി വരുമാനം കൂടുന്നുണ്ട്. സർക്കാരിന്റെ ഓഹരി വില്പന ലക്ഷ്യവും മറി മടക്കും. അതിനാൽ ബജറ്റിലെ മൂലധനച്ചെലവുകൾ മാറ്റിവയ്ക്കേണ്ടതില്ല.
റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലും അവലോകന യോഗത്തിൽ പങ്കെടുത്തു. രൂപയുടെ വില പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് ചെയ്യുന്ന കാര്യങ്ങളും വിശകലനം ചെയ്തു.