ന്യൂഡൽഹി/മുംബൈ: രൂപാ വിലത്തകർച്ച അടക്കമുള്ള സാന്പത്തികവിഷയങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. രൂപ, പെട്രോൾവില തുടങ്ങിയ കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായേക്കും. ഇതിനു പ്രാരംഭമായി ധനമന്ത്രിയുമായി ഇന്നലെ ചർച്ച നടത്തി.
അനുകൂല നടപടികൾ പ്രതീക്ഷിച്ച് രൂപയും ഓഹരികളും ഇന്നലെ കയറി.ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് 34 പൈസ നേട്ടത്തിൽ 71.85 രൂപയായി. ഒരവസരത്തിൽ 71.52 രൂപവരെ ഡോളർ താണതാണ്. രണ്ടു ദിവസംകൊണ്ട് രൂപയുടെ വിനിമയനിരക്കിൽ 84 പൈസ നേട്ടമുണ്ടായി.
ഓഹരികളും നല്ല ഉയർച്ച കാണിച്ചു. സെൻസെക്സ് 372.68 പോയിന്റ് കയറി 38,090.64ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 145.3 പോയിന്റ് ഉയർന്ന് 11,515.2ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ വില്പനക്കാരായിരുന്ന വിദേശനിക്ഷേപകർ ഇന്നലെ ഓഹരികൾ വാങ്ങി. 1090.56 കോടി രൂപയുടെ ഓഹരികൾ വിദേശികൾ വാങ്ങിയെന്നാണു കണക്ക്.
രൂപയെ താങ്ങിനിർത്താൻ ഗവൺമെന്റും റിസർവ് ബാങ്കും കൈകോർത്തു നീങ്ങുമെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥർ ഇന്നലെയും പറഞ്ഞു. എന്താണു ചെയ്യാൻ പോകുന്നതെന്ന് ആരും പറഞ്ഞില്ല.റിസർവ് ബാങ്ക് ഈ ദിവസങ്ങളിൽ കൂടുതൽ ഡോളർ വിപണിയിലിറക്കിയിട്ടുണ്ട്. ഡോളർ മടങ്ങിപ്പോകുന്നതു നിരുത്സാഹപ്പെടുത്താനും കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് ആകർഷിക്കാനുമാണ് നടപടി വേണ്ടത്. പലിശനിരക്ക് വർധന ഉടനെ ഉണ്ടാകുമെന്നാണു കരുതുന്നത്.
അനുകൂല നടപടികൾ പ്രതീക്ഷിച്ച് രൂപയും ഓഹരികളും ഇന്നലെ കയറി.ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് 34 പൈസ നേട്ടത്തിൽ 71.85 രൂപയായി. ഒരവസരത്തിൽ 71.52 രൂപവരെ ഡോളർ താണതാണ്. രണ്ടു ദിവസംകൊണ്ട് രൂപയുടെ വിനിമയനിരക്കിൽ 84 പൈസ നേട്ടമുണ്ടായി.
ഓഹരികളും നല്ല ഉയർച്ച കാണിച്ചു. സെൻസെക്സ് 372.68 പോയിന്റ് കയറി 38,090.64ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 145.3 പോയിന്റ് ഉയർന്ന് 11,515.2ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ വില്പനക്കാരായിരുന്ന വിദേശനിക്ഷേപകർ ഇന്നലെ ഓഹരികൾ വാങ്ങി. 1090.56 കോടി രൂപയുടെ ഓഹരികൾ വിദേശികൾ വാങ്ങിയെന്നാണു കണക്ക്.
രൂപയെ താങ്ങിനിർത്താൻ ഗവൺമെന്റും റിസർവ് ബാങ്കും കൈകോർത്തു നീങ്ങുമെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥർ ഇന്നലെയും പറഞ്ഞു. എന്താണു ചെയ്യാൻ പോകുന്നതെന്ന് ആരും പറഞ്ഞില്ല.റിസർവ് ബാങ്ക് ഈ ദിവസങ്ങളിൽ കൂടുതൽ ഡോളർ വിപണിയിലിറക്കിയിട്ടുണ്ട്. ഡോളർ മടങ്ങിപ്പോകുന്നതു നിരുത്സാഹപ്പെടുത്താനും കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് ആകർഷിക്കാനുമാണ് നടപടി വേണ്ടത്. പലിശനിരക്ക് വർധന ഉടനെ ഉണ്ടാകുമെന്നാണു കരുതുന്നത്.