പാരീസ്: ക്രൂഡ് ഓയിൽ വില ഇനിയും കൂടുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ). ഇറാനിലും വെനസ്വെലയിലുംനിന്നുള്ള ക്രൂഡിന്റെ ലഭ്യത കുറയും എന്നതാണു കാരണം. ഇപ്പോൾ 70 ഡോളറിനും 80 ഡോളറിനുമിടയിലാണ് ഒരു വീപ്പ ക്രൂഡിനു വില. ഈ പരിധി ലംഘിച്ച് വില ഉയർന്നുപോകുമെന്ന് ഐഇഎ മുന്നറിയിപ്പ് നല്കി.
എണ്ണവിപണി നിർണായകഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്ന് പുതിയ പ്രതിമാസ റിപ്പോർട്ടിൽ ഐഇഎ പറഞ്ഞു. ലഭ്യത കുറയുകയാണ്. കഴിഞ്ഞമാസം പ്രതിദിനം 10 കോടി വീപ്പയായിരുന്നു ആഗോള ഉത്പാദനം. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ആണ് ഇതിൽ 3.2 കോടി വീപ്പ ഉത്പാദിപ്പിച്ചത്. ഉത്പാദനം കൂട്ടാൻ ഒപെക് ജൂണിൽ തീരുമാനിച്ചിരുന്നു. ലിബിയയിൽ ഉത്പാദനം പുനരാരംഭിച്ചതും ഇറാക്ക് പൂർണതോതിൽ ഉത്പാദനം തുടങ്ങിയതും നൈജീരിയ ഉത്പാദനം വർധിപ്പിച്ചതും ഒക്കെ കഴിഞ്ഞ മാസം സഹായകമായി - റിപ്പോർട്ടിൽ പറയുന്നു.
ഇനി പ്രശ്നകാലമാണു വരുന്നത്. വെനസ്വെലയിലെ പ്രശ്നങ്ങൾമൂലം അവിടെനിന്നുള്ള എണ്ണലഭ്യത കുറയുകയാണ്. ഇറാനെതിരേ അമേരിക്ക പ്രഖ്യാപിച്ച വിലക്ക് നവംബർ നാലിന് പ്രാബല്യത്തിലാകും. തന്മൂലം നവംബറിലേക്ക് ഇറാനുമായി അധികം പേർ കച്ചവടം ഉറപ്പിക്കുന്നില്ല. ഇറാന്റെയും വെനസ്വെലയുടെയും എണ്ണ വരുന്നില്ലെങ്കിൽ വിപണിയിലെ എണ്ണ ലഭ്യത കുറയും. കുറവ് പരിഹരിക്കാൻ മറ്റു രാജ്യങ്ങൾക്കു സാധിക്കില്ലെന്ന് ഐഇഎ കരുതുന്നു.
ഇതിനകം ഇറാനിൽനിന്നുള്ള കയറ്റുമതി പ്രതിദിനം അഞ്ചു ലക്ഷം വീപ്പ കണ്ട് കുറഞ്ഞു. ഇറാക്കും സൗദി അറേബ്യയും കയറ്റുമതി 2.6 ലക്ഷം വീപ്പ കണ്ട് വർധിപ്പിച്ചു. വെനസ്വെലയുടെ ഉത്പാദനം ഇപ്പോൾ പ്രതിദിനം 12.4 ലക്ഷം വീപ്പ ഉള്ളത് പത്തു ലക്ഷം വീപ്പയിലേക്കു പെട്ടെന്നുതന്നെ ചുരുങ്ങും. ഈ സാഹചര്യം വില 80 ഡോളറിനു മുകളിലെത്തിക്കുമെന്നാണു വിലയിരുത്തൽ.
ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 79 ഡോളറിനു സമീപത്തായിരുന്നു. ഉപരോധം വന്നാലും ഇറാൻ കുറേ ക്രൂഡ് ഓയിൽ കള്ളക്കടത്തായി എത്തിക്കുമെന്നു സൂചനയുണ്ട്. എണ്ണക്കപ്പലിന്റെ പേരും പെയിന്റും മാറ്റി രഹസ്യമായി ഇറാന്റെ ടാങ്കർ ബെർത്തിൽ എത്തിച്ച് എണ്ണ നിറയ്ക്കും. 2012-15ലെ ഉപരോധകാലത്ത് ഇറാൻ ഇങ്ങനെ സ്വന്തം എണ്ണ കള്ളക്കടത്ത് നടത്തിയിരുന്നതാണ്.
എണ്ണവിപണി നിർണായകഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്ന് പുതിയ പ്രതിമാസ റിപ്പോർട്ടിൽ ഐഇഎ പറഞ്ഞു. ലഭ്യത കുറയുകയാണ്. കഴിഞ്ഞമാസം പ്രതിദിനം 10 കോടി വീപ്പയായിരുന്നു ആഗോള ഉത്പാദനം. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ആണ് ഇതിൽ 3.2 കോടി വീപ്പ ഉത്പാദിപ്പിച്ചത്. ഉത്പാദനം കൂട്ടാൻ ഒപെക് ജൂണിൽ തീരുമാനിച്ചിരുന്നു. ലിബിയയിൽ ഉത്പാദനം പുനരാരംഭിച്ചതും ഇറാക്ക് പൂർണതോതിൽ ഉത്പാദനം തുടങ്ങിയതും നൈജീരിയ ഉത്പാദനം വർധിപ്പിച്ചതും ഒക്കെ കഴിഞ്ഞ മാസം സഹായകമായി - റിപ്പോർട്ടിൽ പറയുന്നു.
ഇനി പ്രശ്നകാലമാണു വരുന്നത്. വെനസ്വെലയിലെ പ്രശ്നങ്ങൾമൂലം അവിടെനിന്നുള്ള എണ്ണലഭ്യത കുറയുകയാണ്. ഇറാനെതിരേ അമേരിക്ക പ്രഖ്യാപിച്ച വിലക്ക് നവംബർ നാലിന് പ്രാബല്യത്തിലാകും. തന്മൂലം നവംബറിലേക്ക് ഇറാനുമായി അധികം പേർ കച്ചവടം ഉറപ്പിക്കുന്നില്ല. ഇറാന്റെയും വെനസ്വെലയുടെയും എണ്ണ വരുന്നില്ലെങ്കിൽ വിപണിയിലെ എണ്ണ ലഭ്യത കുറയും. കുറവ് പരിഹരിക്കാൻ മറ്റു രാജ്യങ്ങൾക്കു സാധിക്കില്ലെന്ന് ഐഇഎ കരുതുന്നു.
ഇതിനകം ഇറാനിൽനിന്നുള്ള കയറ്റുമതി പ്രതിദിനം അഞ്ചു ലക്ഷം വീപ്പ കണ്ട് കുറഞ്ഞു. ഇറാക്കും സൗദി അറേബ്യയും കയറ്റുമതി 2.6 ലക്ഷം വീപ്പ കണ്ട് വർധിപ്പിച്ചു. വെനസ്വെലയുടെ ഉത്പാദനം ഇപ്പോൾ പ്രതിദിനം 12.4 ലക്ഷം വീപ്പ ഉള്ളത് പത്തു ലക്ഷം വീപ്പയിലേക്കു പെട്ടെന്നുതന്നെ ചുരുങ്ങും. ഈ സാഹചര്യം വില 80 ഡോളറിനു മുകളിലെത്തിക്കുമെന്നാണു വിലയിരുത്തൽ.
ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 79 ഡോളറിനു സമീപത്തായിരുന്നു. ഉപരോധം വന്നാലും ഇറാൻ കുറേ ക്രൂഡ് ഓയിൽ കള്ളക്കടത്തായി എത്തിക്കുമെന്നു സൂചനയുണ്ട്. എണ്ണക്കപ്പലിന്റെ പേരും പെയിന്റും മാറ്റി രഹസ്യമായി ഇറാന്റെ ടാങ്കർ ബെർത്തിൽ എത്തിച്ച് എണ്ണ നിറയ്ക്കും. 2012-15ലെ ഉപരോധകാലത്ത് ഇറാൻ ഇങ്ങനെ സ്വന്തം എണ്ണ കള്ളക്കടത്ത് നടത്തിയിരുന്നതാണ്.