ന്യൂഡൽഹി: ചില്ലറവിലക്കയറ്റത്തിലും വാണിജ്യകമ്മിയിലും ആശ്വാസം. വ്യവസായ ഉത്പാദനവളർച്ച പിന്നോട്ടുപോയി. വിലക്കയറ്റം, വ്യവസായ ഉത്പാദനസൂചിക, കയറ്റിറക്കുമതി എന്നിവയുടെ പ്രതിമാസ കണക്കുകളിലാണിത്.
ഓഗസ്റ്റിലെ ഉപഭോക്തൃവിലസൂചിക വച്ചുള്ള ചില്ലറവിലക്കയറ്റം കുറഞ്ഞു. പത്തുമാസത്തിനിടെ ഏറ്റവും താണനിലയായ 3.69 ശതമാനത്തിലാണു വിലക്കയറ്റം. തലേമാസം 4.17 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം കുത്തനേ ഇടിഞ്ഞതാണു സഹായകമായത്. പച്ചക്കറിവില ഏഴുശതമാനം കുറഞ്ഞു. പയറുവർഗവിലകളും താഴോട്ടുപോയി. ഭക്ഷ്യവിലക്കയറ്റം 1.37 ശതമാനത്തിൽനിന്ന് 0.29 ശതമാനമായിരുന്നു.
ജൂലൈയിലെ വ്യവസായ ഉത്പാദനസൂചിക (ഐഐപി) 6.6 ശതമാനം വളർന്നു. ജൂണിലെ 6.9 ശതമാനം വളർച്ചയെ അപേക്ഷിച്ചു കുറവാണത്. യന്ത്ര ഉത്പാദനം 9.6 ശതമാനത്തിൽനിന്നു മൂന്നുശതമാനമായി കുറഞ്ഞു. എന്നാൽ, ഗൃഹോപകരണ ഉത്പാദനം ഗണ്യമായി വർധിച്ചു. ഫാക്ടറി ഉത്പാദനം ഏഴുശതമാനം കൂടി.
ഓഗസ്റ്റിലെ കയറ്റുമതി 19.21 ശതമാനവും ഇറക്കുമതി 25.41 ശതമാനവും വർധിച്ചു. ഇതോടെ വണിജ്യകമ്മി 1740 കോടി ഡോളറായി. ജൂലൈയിലെ 1800 കോടി ഡോളറിൽനിന്ന് അല്പം കുറവാണിത്. കയറ്റുമതി 2784 കോടി ഡോളറിലേക്കു കൂടി. ഇറക്കുമതി 4524 കോടി ഡോളറിലെത്തി.
ഏപ്രിൽ-ഓഗസ്റ്റിലെ കയറ്റുമതി 16.13 ശതമാനം കൂടിയപ്പോൾ ഇറക്കുമതി 17.34 ശതമാനം വർധിച്ചു.
ഓഗസ്റ്റിലെ ഉപഭോക്തൃവിലസൂചിക വച്ചുള്ള ചില്ലറവിലക്കയറ്റം കുറഞ്ഞു. പത്തുമാസത്തിനിടെ ഏറ്റവും താണനിലയായ 3.69 ശതമാനത്തിലാണു വിലക്കയറ്റം. തലേമാസം 4.17 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം കുത്തനേ ഇടിഞ്ഞതാണു സഹായകമായത്. പച്ചക്കറിവില ഏഴുശതമാനം കുറഞ്ഞു. പയറുവർഗവിലകളും താഴോട്ടുപോയി. ഭക്ഷ്യവിലക്കയറ്റം 1.37 ശതമാനത്തിൽനിന്ന് 0.29 ശതമാനമായിരുന്നു.
ജൂലൈയിലെ വ്യവസായ ഉത്പാദനസൂചിക (ഐഐപി) 6.6 ശതമാനം വളർന്നു. ജൂണിലെ 6.9 ശതമാനം വളർച്ചയെ അപേക്ഷിച്ചു കുറവാണത്. യന്ത്ര ഉത്പാദനം 9.6 ശതമാനത്തിൽനിന്നു മൂന്നുശതമാനമായി കുറഞ്ഞു. എന്നാൽ, ഗൃഹോപകരണ ഉത്പാദനം ഗണ്യമായി വർധിച്ചു. ഫാക്ടറി ഉത്പാദനം ഏഴുശതമാനം കൂടി.
ഓഗസ്റ്റിലെ കയറ്റുമതി 19.21 ശതമാനവും ഇറക്കുമതി 25.41 ശതമാനവും വർധിച്ചു. ഇതോടെ വണിജ്യകമ്മി 1740 കോടി ഡോളറായി. ജൂലൈയിലെ 1800 കോടി ഡോളറിൽനിന്ന് അല്പം കുറവാണിത്. കയറ്റുമതി 2784 കോടി ഡോളറിലേക്കു കൂടി. ഇറക്കുമതി 4524 കോടി ഡോളറിലെത്തി.
ഏപ്രിൽ-ഓഗസ്റ്റിലെ കയറ്റുമതി 16.13 ശതമാനം കൂടിയപ്പോൾ ഇറക്കുമതി 17.34 ശതമാനം വർധിച്ചു.