ന്യൂഡൽഹി: കടക്കെണിയിലായ ഊർജ കന്പനികൾക്ക് ആശ്വാസം. കടക്കുടിശിക വരുത്തിയ കന്പനികൾക്കെതിരേ പാപ്പർ ഹർജി നല്കാനുള്ള റിസർവ് ബാങ്ക് സർക്കുലർ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഊർജ കന്പനികൾക്കൊപ്പം ടെക്സ്റ്റൈൽ കന്പനികൾക്കും കപ്പൽ ഉടമകൾക്കും ആശ്വാസമാണ് കോടതിയുടെ ഉത്തരവ്.റിസർവ് ബാങ്ക് ഫെബ്രുവരി 12ന് ഇറക്കിയ സർക്കുലറാണു വിവാദവിഷയം. അതനുസരിച്ച് കുടിശികയായ കന്പനികൾക്കെതിരേ നാഷണൽ കന്പനി ലോ ട്രൈബ്യൂണലിൽ പാപ്പർ നടപടി ആരംഭിക്കണം. റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധിയിൽ കടം തിരിച്ചടവ് സംബന്ധിച്ച് ഒത്തുതീർപ്പിലെത്താൻ കഴിയാത്ത എഴുപതോളം കന്പനികളുണ്ട്. നിർമാണം തുടങ്ങാത്തവ മുതൽ നിർമാണം പൂർത്തിയായവ വരെ ഇവയിലുണ്ട്.
പരിസ്ഥിതി അനുമതി, കൽക്കരി കിട്ടാൻ കരാർ, വൈദ്യുതി വില്പന കരാർ തുടങ്ങിയവ ശരിയാകാത്തതുമൂലം പ്രവർത്തമാരംഭിക്കാൻ കഴിയാത്തവയാണ് ഈ കന്പനികൾ. 1.8 ലക്ഷം കോടി രൂപയാണ് ഈ കന്പനികൾ വഴി എടുത്തിട്ടുള്ളത്. പാപ്പർ വഴിയേ പോയാൽ ഇതിൽ 60-70 ശതമാനം തുകയും പോകുമെന്നാണു ബാങ്കുകളുടെ ഭയം. മറിച്ച്, കന്പനികൾക്കു കൂടുതൽ സമയമനുവദിച്ചാൽ കൂടുതൽ പണം തിരിച്ചുകിട്ടുമെന്ന് ബാങ്കുകൾ കരുതുന്നു.ഊർജ കന്പനികളും ബാങ്ക് ജീവനക്കാരും കപ്പലുടമകളും ടെക്സ്റ്റൈൽ കന്പനികളും വിവിധ ഹൈക്കോടതികളിൽ നല്കിയ ഹർജികളെല്ലാം സുപ്രീംകോടതി ഏറ്റെടുത്തു.
ഊർജ കന്പനികൾക്കൊപ്പം ടെക്സ്റ്റൈൽ കന്പനികൾക്കും കപ്പൽ ഉടമകൾക്കും ആശ്വാസമാണ് കോടതിയുടെ ഉത്തരവ്.റിസർവ് ബാങ്ക് ഫെബ്രുവരി 12ന് ഇറക്കിയ സർക്കുലറാണു വിവാദവിഷയം. അതനുസരിച്ച് കുടിശികയായ കന്പനികൾക്കെതിരേ നാഷണൽ കന്പനി ലോ ട്രൈബ്യൂണലിൽ പാപ്പർ നടപടി ആരംഭിക്കണം. റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധിയിൽ കടം തിരിച്ചടവ് സംബന്ധിച്ച് ഒത്തുതീർപ്പിലെത്താൻ കഴിയാത്ത എഴുപതോളം കന്പനികളുണ്ട്. നിർമാണം തുടങ്ങാത്തവ മുതൽ നിർമാണം പൂർത്തിയായവ വരെ ഇവയിലുണ്ട്.
പരിസ്ഥിതി അനുമതി, കൽക്കരി കിട്ടാൻ കരാർ, വൈദ്യുതി വില്പന കരാർ തുടങ്ങിയവ ശരിയാകാത്തതുമൂലം പ്രവർത്തമാരംഭിക്കാൻ കഴിയാത്തവയാണ് ഈ കന്പനികൾ. 1.8 ലക്ഷം കോടി രൂപയാണ് ഈ കന്പനികൾ വഴി എടുത്തിട്ടുള്ളത്. പാപ്പർ വഴിയേ പോയാൽ ഇതിൽ 60-70 ശതമാനം തുകയും പോകുമെന്നാണു ബാങ്കുകളുടെ ഭയം. മറിച്ച്, കന്പനികൾക്കു കൂടുതൽ സമയമനുവദിച്ചാൽ കൂടുതൽ പണം തിരിച്ചുകിട്ടുമെന്ന് ബാങ്കുകൾ കരുതുന്നു.ഊർജ കന്പനികളും ബാങ്ക് ജീവനക്കാരും കപ്പലുടമകളും ടെക്സ്റ്റൈൽ കന്പനികളും വിവിധ ഹൈക്കോടതികളിൽ നല്കിയ ഹർജികളെല്ലാം സുപ്രീംകോടതി ഏറ്റെടുത്തു.