തൊടുപുഴ: മഴക്കെടുതികളും പ്രതികൂല കാലാവസ്ഥയും ചതിച്ചതിനേത്തുടർന്ന് ഉത്പാദനം കുറഞ്ഞെങ്കിലും ഇന്നലെ പുറ്റടി സ്പൈസ് പാർക്കിൽ നടന്ന ഇ- ലേലത്തിൽ ഏലയ്ക്കയ്ക്കു റിക്കാർഡ് പതിവ്. കേരള കാർഡമം പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കന്പനിയുടെ ലേലത്തിൽ 660 ലോട്ടുകളിലായി 1,72,099 കിലോഗ്രാം കായാണ് പതിവിനെത്തിയത്. ഈ സീസണിൽ ഇതുവരെ നടന്ന ലേലത്തിൽ ഏറ്റവും കൂടുൽ പതിവ് വന്നത് ഇന്നലെ നടന്ന ലേലത്തിലായിരുന്നു.
ലേലത്തിൽ പതിഞ്ഞ മുഴുവൻ ഏലക്കയും വിൽക്കാനായി. തിങ്കളാഴ്ച ബോഡിനായ്ക്കന്നൂരിൽ നടന്ന ലേലത്തിൽ 78,722 കിലോഗ്രാമാണ് പതിഞ്ഞത്. ഏലക്കാ പതിവു കൂടുന്നതിനു പുറമേ വിലയിലും വർധനയുണ്ട്. ഇന്നലെ കൂടിയ വില 1,603 രൂപയും ശരാശരി വില 1,312 രൂപയുമാണ്. കഴിഞ്ഞ എട്ടിനു നടന്ന ലേലത്തിൽ കൂടിയ വില 2,227 രൂപയും ശരാശരി വില 1,323 രൂപയും ലഭിച്ചിരുന്നു. തിങ്കളാഴ്ച കൂടിയ വില 1,597ഉം ശരാശരി 1,315ഉം ആയിരുന്നു.
ലേലത്തിൽ പതിഞ്ഞ മുഴുവൻ ഏലക്കയും വിൽക്കാനായി. തിങ്കളാഴ്ച ബോഡിനായ്ക്കന്നൂരിൽ നടന്ന ലേലത്തിൽ 78,722 കിലോഗ്രാമാണ് പതിഞ്ഞത്. ഏലക്കാ പതിവു കൂടുന്നതിനു പുറമേ വിലയിലും വർധനയുണ്ട്. ഇന്നലെ കൂടിയ വില 1,603 രൂപയും ശരാശരി വില 1,312 രൂപയുമാണ്. കഴിഞ്ഞ എട്ടിനു നടന്ന ലേലത്തിൽ കൂടിയ വില 2,227 രൂപയും ശരാശരി വില 1,323 രൂപയും ലഭിച്ചിരുന്നു. തിങ്കളാഴ്ച കൂടിയ വില 1,597ഉം ശരാശരി 1,315ഉം ആയിരുന്നു.