ന്യൂഡൽഹി: ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാത്ത പബ്ലിക് കന്പനികളും ഓഹരികൾ ഡീമാറ്റ് ചെയ്യണമെന്നു കേന്ദ്രം. രണ്ടായിരത്തിലേറെ ഓഹരി ഉടമകളുള്ള കന്പനികൾക്കാണ് ഈ വ്യവസ്ഥ. ഒക്ടോബർ രണ്ടിനു പുതിയ ചട്ടം പ്രാബല്യത്തിൽ വരും.
പുതിയ ഓഹരികൾ വില്ക്കുന്പോഴും ഓഹരികൾ തിരിച്ചുവാങ്ങുന്പോഴും അവകാശ-ബോണസ് ഓഹരികൾ നല്കുന്പോഴും അവ ഡീമാറ്റ് (ഇലക്ട്രോണിക്) രൂപത്തിലാകണം. കടലാസിൽ പാടില്ല. കന്പനി ഏതെങ്കിലും ഷെയർ ഡെപ്പോസിറ്ററിയിൽ ചേർന്നു വേണം ഓഹരികൾ ഡീമാറ്റ് രൂപത്തിലാക്കാൻ. ട്രാൻസ്ഫർ ഏജന്റിനെയും നിയോഗിക്കണം.
പുതിയ ഓഹരികൾ വില്ക്കുന്പോഴും ഓഹരികൾ തിരിച്ചുവാങ്ങുന്പോഴും അവകാശ-ബോണസ് ഓഹരികൾ നല്കുന്പോഴും അവ ഡീമാറ്റ് (ഇലക്ട്രോണിക്) രൂപത്തിലാകണം. കടലാസിൽ പാടില്ല. കന്പനി ഏതെങ്കിലും ഷെയർ ഡെപ്പോസിറ്ററിയിൽ ചേർന്നു വേണം ഓഹരികൾ ഡീമാറ്റ് രൂപത്തിലാക്കാൻ. ട്രാൻസ്ഫർ ഏജന്റിനെയും നിയോഗിക്കണം.