ന്യൂഡൽഹി: നിർദേശിച്ച നെറ്റ്വർക്ക് ക്വാളിറ്റി ഇല്ലാത്തതിനാൽ രാജ്യത്തെ പ്രധാന ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പിഴയിട്ടു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ കമ്പനികൾക്കാണ് മാർച്ച് ത്രൈമാസത്തിൽ ട്രായ് നിർദേശിച്ച സേവന നിബന്ധനകൾ പാലിക്കാത്തതിൽ പിഴയിട്ടത്.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം 34 ലക്ഷം രൂപ, ഭാരതി എയർടെൽ 11 ലക്ഷം രൂപ, ഐഡിയ സെല്ലുലാർ 12.5 ലക്ഷം രൂപ, വോഡഫോൺ ഇന്ത്യ നാലു ലക്ഷം രൂപ എന്നിങ്ങനെയാണ് പിഴ.
കസ്റ്റമർ കെയർ സെന്ററുകളുടെ സുതാര്യത, ഉപയോക്താക്കളുടെ സംശയദുരീകരണം, മറ്റു നെറ്റ്വർക്കുകളിലേക്കുള്ള കോൾ കണക്ഷൻ എന്നിവയിലുണ്ടായ വീഴ്ചയ്ക്കാണ് ജിയോ പിഴയൊടുക്കേണ്ടത്. 21 ദിവസത്തിനുള്ളിൽ വിശദീകരണം നല്കാനും ട്രായ് നിർദേശിച്ചിട്ടുണ്ട്.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം 34 ലക്ഷം രൂപ, ഭാരതി എയർടെൽ 11 ലക്ഷം രൂപ, ഐഡിയ സെല്ലുലാർ 12.5 ലക്ഷം രൂപ, വോഡഫോൺ ഇന്ത്യ നാലു ലക്ഷം രൂപ എന്നിങ്ങനെയാണ് പിഴ.
കസ്റ്റമർ കെയർ സെന്ററുകളുടെ സുതാര്യത, ഉപയോക്താക്കളുടെ സംശയദുരീകരണം, മറ്റു നെറ്റ്വർക്കുകളിലേക്കുള്ള കോൾ കണക്ഷൻ എന്നിവയിലുണ്ടായ വീഴ്ചയ്ക്കാണ് ജിയോ പിഴയൊടുക്കേണ്ടത്. 21 ദിവസത്തിനുള്ളിൽ വിശദീകരണം നല്കാനും ട്രായ് നിർദേശിച്ചിട്ടുണ്ട്.