ഓഹരി അവലോകനം / സോണിയ ഭാനു
പ്രതീക്ഷിച്ചപോലെതന്നെ ഓഹരിവിപണി സാങ്കേതിക തിരുത്തലിലേക്കു തിരിഞ്ഞു. വീക്കിലി ചാർട്ട് ഒരു തിരുത്തലിന് ഒരുങ്ങുകയാണെന്ന യാഥാർഥ്യം മുൻവാരത്തിൽ വ്യക്തമാക്കിയിരുന്നു. തിരുത്തലുകൾ വിപണിയുടെ അടിയൊഴുക്കു ശക്തമാക്കുമെന്നതിനാൽതന്നെ തിരിച്ചുവരവിന് വേഗവും വർധിക്കാം. പിന്നിട്ടവാരം ബോംബെ സെൻസെക്സ് 255 പോയിന്റും നിഫ്റ്റി 95 പോയിന്റും താഴ്ന്നു. ആറാഴ്ചയായി നിലനിന്ന ബുൾ തരംഗത്തിന് ഇതിനിടയിൽ അന്ത്യമായി. ആഗോള ഓഹരിവിപണികളിലെ മാന്ദ്യവും ഇന്ത്യൻ മാർക്കറ്റിൽ പ്രതിഫലിച്ചു.
സാന്പത്തിക മേഖലയിൽനിന്നുള്ള പ്രതികൂല വാർത്തകൾ നിക്ഷേപകരെ ഓഹരി വിപണിയിൽ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. എഫ്എം സിജി, റിയാലിറ്റി, കാപ്പിറ്റൽ ഗുഡ്സ്, ബാങ്കിംഗ്, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോമൊബൈൽ, വിഭാഗങ്ങളിൽ ഓപ്പറേറ്റർമാർ വിൽപനയ്ക്കുമുൻതൂക്കം നൽകി. അതേസമയം, ഫാർമസ്യുട്ടിക്കൽ, ടെക്നോളജി വിഭാഗങ്ങളിൽ നിക്ഷേപകതാത്പര്യം ദൃശ്യമായി. ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു നേരിട്ട തിരിച്ചടി കയറ്റുമതിക്കു മുൻതുക്കം നൽക്കുന്ന വിഭാഗങ്ങൾക്കു നേട്ടമായി.
വാരാരംഭത്തിൽ 70.76 ൽ ഡോളറിന് മുന്നിൽ ഇടപാടുകൾ നടന്ന രൂപ തുടർന്നു കൂടുതൽ ദുർബലാവസ്ഥയിലേയ്ക്കുനീങ്ങി. എണ്ണക്കന്പനികൾ ഡോളറിൽ പിടിമുറുക്കിയതും രൂപയ്ക്കുതിരിച്ചടിയായി. അതേസമയം, മൂല്യത്തകർച്ചയെ പിടിച്ചുനിർത്താൻ ആർബിഐ വൻതോതിൽ ഡോളർ രംഗത്ത് ഇറക്കിയെങ്കിലും കാര്യമായ നേട്ടം പകർന്നില്ല. ഒരുവേള വിനിമയനിരക്ക് 72.15 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം ഡോളർ 72.10 ലാണ്. രൂപയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ മൂല്യം വീണ്ടും ഇടിയുമെന്ന അവസ്ഥയിലാണ്.
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 38,645 ൽ നിന്ന് 38,934 വരെ ഉയർന്നു. ഇതിനിടയിൽ സൂചിക 38,902 ലെ പ്രതിരോധം ഭേദിച്ചെങ്കിലും അധിക നേരം പിടിച്ചുനിൽക്കാനായില്ല. ഇതോടെ ഓപ്പറേറ്റർമാർ ലാഭമെടുപ്പിലേയ്ക്കു ശ്രദ്ധതിരിച്ചു. ലാഭമെടുപ്പ് വിൽപന സമ്മർദമായി മാറിയതോടെ വാരമധ്യം സൂചിക 37,774 വരെ ഇടിഞ്ഞു. ഇത്തരം ഒരു തകർച്ച വാരമധ്യം സംഭരിക്കുമെന്ന കാര്യം മുൻവാരം സൂചിപ്പിച്ചിരുന്നത് ഒരു വിഭാഗം ഓപ്പറേറ്റർമാർക്കും നിക്ഷേപകർക്കും പുതിയ ബാധ്യതകൾ ഏറ്റെടുക്കാൻ അവസരം ഒരുക്കി.
വാരാവസാനത്തിലെ തിരിച്ചു വരവിൽ സെൻസെക്സ് 38,389 ലേയ്ക്കുകയറി. ഈ വാരം സൂചികയ്ക്ക് ആദ്യപ്രതിരോധം 38,957 പോയിന്റിലാണ്. ഇതു മറികടന്നാലും വീണ്ടും 39,525 ൽ തടസമുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും ഒരു തിരുത്തലിന് ശ്രമിക്കാം. അത്തരം ഒരു സാഹചര്യത്തിൽ 37,797, 37,205 എന്നീ പോയിന്റുകളിൽ സെൻസെക്സിന് താങ്ങ് ലഭിക്കാം. വൻ തകർച്ച സംഭവിച്ചാൽ 36,045 ൽ ശക്തമായ താങ്ങുണ്ട്. ഡെയ്ലി ചാർട്ടിലെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 37,936 ലെ താങ്ങ് നഷ്ടപ്പെട്ടാൽ സൂപ്പർ ട്രെൻഡ് സെല്ലിങ് മൂഡിലേയ്ക്ക് തിരിയും, നിലവിൽ ബുള്ളിഷ് സിഗ്നലിലാണ്. പരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയവ ഇതിനകംതന്നെ സെല്ലിംഗ് മൂഡിലാണ്. വീക്കിലി ചാർട്ടിലേയ്ക്ക് തിരിഞ്ഞാൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫുൾ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടായി നീങ്ങുകയാണ്.
നിഫ്റ്റി സൂചിക വാരാരംഭത്തിൽ 11,751 വരെ ഉയർന്ന ശേഷം 11,393 ലേയ്ക്ക് ഇടിഞ്ഞു. എന്നാൽ വാരാവസാനം സൂചിക കരുത്ത് നേടി 11,589 പോയിന്റായി. നിഫ്റ്റിക്ക് ഈ വാരം 11,762 ലും 11,935 പോയിന്റിലും തടസം നിലവിലുണ്ട്. വിപണി വിൽപനക്കാരുടെ പിടിയിൽ അകപ്പെട്ടാൽ 11,404-11219 ൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
ഏഷ്യൻ ഓഹരി വിപണികൾ പലതും തളർന്നു. യൂറോപ്യൻ ഇൻഡക്സുകൾ പലതും ചാഞ്ചാട്ടത്തിലാണ്. അമേരിക്കയിൽ പ്രമുഖ വിപണികൾ എല്ലാം വിൽപന സമ്മർദത്തിലാണ്. ഐടി ഓഹരികൾക്കു മുൻതുക്കം നൽക്കുന്ന നാസ്ഡാക് സൂചിക 2.6 ശതമാനം താഴ്ന്നു. 2008 സെപ്റ്റംബറിനുശേഷം ആദ്യമായാണ് തുടർച്ചയായി നാലു ദിവസം സൂചിക താഴ്ന്നത്. ഡൗ ജോണ്സ്, എസ് ആൻഡ് പി ഇൻഡക്സുകളും തളർന്നു.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വൻ മുന്നേറ്റത്തിനുള്ള ശ്രമത്തിലാണ്. 2014 നു ശേഷം ആദ്യമായി എണ്ണവില ബാരലിന് 70 ഡോളറിലേയ്ക്ക് എത്തി. ഉത്പാദനവും ഡിമാൻഡും തമ്മിലുള്ള അന്തരം കണക്കിലെടുത്താൽ ഒരു കുതിച്ചു ചാട്ടത്തിനുള്ള ഒരുക്കത്തിലാണ്. 2004 ൽ രേഖപ്പെടുത്തിയ 147 ഡോളറാണ് എണ്ണയുടെ എറ്റവും ഉയർന്ന വില. എണ്ണ വിപണിയുടെ ലോംഗ് ടേം ചാർട്ടുകൾ സാങ്കേതികമായി ബുള്ളിഷ് ട്രൻഡിലാണ്. 74 ഡോളറിലെ പ്രതിരോധം മറികടന്നാൽ 84.60 ഡോളർവരെ എണ്ണവില കത്തിക്കയറാം. ഒരു വശത്ത് ഡോളർ പ്രമുഖ കറൻസികൾക്ക് മുന്നിൽ ശക്തിപ്രാപിക്കുകയാണ്. അതേസമയം, എണ്ണവില പൊടുന്നനെ ചൂടുപിടിക്കുന്നത് പിടിച്ചുനിർത്താൻ ഒപ്പെക്ക് ഒക്ടോബർ -നവംബർ കാലയളവിൽ അടിയന്തര യോഗം ചേരാം.
യു എസ് തൊഴിൽ മേഖലയിൽനിന്നുള്ള മികച്ച പ്രതികരണങ്ങളും ഡോളർ മുന്നേറ്റവും സ്വർണത്തിന്റെ തിളക്കത്തിന് മങ്ങൽ ഏൽപ്പിച്ചു. വാരാന്ത്യം സ്വർണം ട്രോയ് ഒൗണ്സിന് 1197 ഡോളറിലാണ്. എപ്രിലിലെ ഉയർന്ന നിരക്കായ 1365 ഡോളറിൽനിന്ന് സ്വർണവില ഇതിനകം 12 ശതമാനം ഇടിഞ്ഞു. 1180 ഡോളറിൽ സ്വർണത്തിന് താങ്ങ് നിലവിലുണ്ട്.
സാന്പത്തിക മേഖലയിലെ ചലനങ്ങൾ കണക്കിലെടുത്താൽ യുഎസ് ഫെഡ് റിസർവ് ഈ മാസം പലിശനിരക്കിൽ വർധന വരുത്താം. ഈ വർഷം ഇതിനകം രണ്ടുതവണ അവർ പലിശനിരക്ക് ഉയർത്തി.
പ്രതീക്ഷിച്ചപോലെതന്നെ ഓഹരിവിപണി സാങ്കേതിക തിരുത്തലിലേക്കു തിരിഞ്ഞു. വീക്കിലി ചാർട്ട് ഒരു തിരുത്തലിന് ഒരുങ്ങുകയാണെന്ന യാഥാർഥ്യം മുൻവാരത്തിൽ വ്യക്തമാക്കിയിരുന്നു. തിരുത്തലുകൾ വിപണിയുടെ അടിയൊഴുക്കു ശക്തമാക്കുമെന്നതിനാൽതന്നെ തിരിച്ചുവരവിന് വേഗവും വർധിക്കാം. പിന്നിട്ടവാരം ബോംബെ സെൻസെക്സ് 255 പോയിന്റും നിഫ്റ്റി 95 പോയിന്റും താഴ്ന്നു. ആറാഴ്ചയായി നിലനിന്ന ബുൾ തരംഗത്തിന് ഇതിനിടയിൽ അന്ത്യമായി. ആഗോള ഓഹരിവിപണികളിലെ മാന്ദ്യവും ഇന്ത്യൻ മാർക്കറ്റിൽ പ്രതിഫലിച്ചു.
സാന്പത്തിക മേഖലയിൽനിന്നുള്ള പ്രതികൂല വാർത്തകൾ നിക്ഷേപകരെ ഓഹരി വിപണിയിൽ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. എഫ്എം സിജി, റിയാലിറ്റി, കാപ്പിറ്റൽ ഗുഡ്സ്, ബാങ്കിംഗ്, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോമൊബൈൽ, വിഭാഗങ്ങളിൽ ഓപ്പറേറ്റർമാർ വിൽപനയ്ക്കുമുൻതൂക്കം നൽകി. അതേസമയം, ഫാർമസ്യുട്ടിക്കൽ, ടെക്നോളജി വിഭാഗങ്ങളിൽ നിക്ഷേപകതാത്പര്യം ദൃശ്യമായി. ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു നേരിട്ട തിരിച്ചടി കയറ്റുമതിക്കു മുൻതുക്കം നൽക്കുന്ന വിഭാഗങ്ങൾക്കു നേട്ടമായി.
വാരാരംഭത്തിൽ 70.76 ൽ ഡോളറിന് മുന്നിൽ ഇടപാടുകൾ നടന്ന രൂപ തുടർന്നു കൂടുതൽ ദുർബലാവസ്ഥയിലേയ്ക്കുനീങ്ങി. എണ്ണക്കന്പനികൾ ഡോളറിൽ പിടിമുറുക്കിയതും രൂപയ്ക്കുതിരിച്ചടിയായി. അതേസമയം, മൂല്യത്തകർച്ചയെ പിടിച്ചുനിർത്താൻ ആർബിഐ വൻതോതിൽ ഡോളർ രംഗത്ത് ഇറക്കിയെങ്കിലും കാര്യമായ നേട്ടം പകർന്നില്ല. ഒരുവേള വിനിമയനിരക്ക് 72.15 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം ഡോളർ 72.10 ലാണ്. രൂപയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ മൂല്യം വീണ്ടും ഇടിയുമെന്ന അവസ്ഥയിലാണ്.
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 38,645 ൽ നിന്ന് 38,934 വരെ ഉയർന്നു. ഇതിനിടയിൽ സൂചിക 38,902 ലെ പ്രതിരോധം ഭേദിച്ചെങ്കിലും അധിക നേരം പിടിച്ചുനിൽക്കാനായില്ല. ഇതോടെ ഓപ്പറേറ്റർമാർ ലാഭമെടുപ്പിലേയ്ക്കു ശ്രദ്ധതിരിച്ചു. ലാഭമെടുപ്പ് വിൽപന സമ്മർദമായി മാറിയതോടെ വാരമധ്യം സൂചിക 37,774 വരെ ഇടിഞ്ഞു. ഇത്തരം ഒരു തകർച്ച വാരമധ്യം സംഭരിക്കുമെന്ന കാര്യം മുൻവാരം സൂചിപ്പിച്ചിരുന്നത് ഒരു വിഭാഗം ഓപ്പറേറ്റർമാർക്കും നിക്ഷേപകർക്കും പുതിയ ബാധ്യതകൾ ഏറ്റെടുക്കാൻ അവസരം ഒരുക്കി.
വാരാവസാനത്തിലെ തിരിച്ചു വരവിൽ സെൻസെക്സ് 38,389 ലേയ്ക്കുകയറി. ഈ വാരം സൂചികയ്ക്ക് ആദ്യപ്രതിരോധം 38,957 പോയിന്റിലാണ്. ഇതു മറികടന്നാലും വീണ്ടും 39,525 ൽ തടസമുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും ഒരു തിരുത്തലിന് ശ്രമിക്കാം. അത്തരം ഒരു സാഹചര്യത്തിൽ 37,797, 37,205 എന്നീ പോയിന്റുകളിൽ സെൻസെക്സിന് താങ്ങ് ലഭിക്കാം. വൻ തകർച്ച സംഭവിച്ചാൽ 36,045 ൽ ശക്തമായ താങ്ങുണ്ട്. ഡെയ്ലി ചാർട്ടിലെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 37,936 ലെ താങ്ങ് നഷ്ടപ്പെട്ടാൽ സൂപ്പർ ട്രെൻഡ് സെല്ലിങ് മൂഡിലേയ്ക്ക് തിരിയും, നിലവിൽ ബുള്ളിഷ് സിഗ്നലിലാണ്. പരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയവ ഇതിനകംതന്നെ സെല്ലിംഗ് മൂഡിലാണ്. വീക്കിലി ചാർട്ടിലേയ്ക്ക് തിരിഞ്ഞാൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫുൾ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടായി നീങ്ങുകയാണ്.
നിഫ്റ്റി സൂചിക വാരാരംഭത്തിൽ 11,751 വരെ ഉയർന്ന ശേഷം 11,393 ലേയ്ക്ക് ഇടിഞ്ഞു. എന്നാൽ വാരാവസാനം സൂചിക കരുത്ത് നേടി 11,589 പോയിന്റായി. നിഫ്റ്റിക്ക് ഈ വാരം 11,762 ലും 11,935 പോയിന്റിലും തടസം നിലവിലുണ്ട്. വിപണി വിൽപനക്കാരുടെ പിടിയിൽ അകപ്പെട്ടാൽ 11,404-11219 ൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
ഏഷ്യൻ ഓഹരി വിപണികൾ പലതും തളർന്നു. യൂറോപ്യൻ ഇൻഡക്സുകൾ പലതും ചാഞ്ചാട്ടത്തിലാണ്. അമേരിക്കയിൽ പ്രമുഖ വിപണികൾ എല്ലാം വിൽപന സമ്മർദത്തിലാണ്. ഐടി ഓഹരികൾക്കു മുൻതുക്കം നൽക്കുന്ന നാസ്ഡാക് സൂചിക 2.6 ശതമാനം താഴ്ന്നു. 2008 സെപ്റ്റംബറിനുശേഷം ആദ്യമായാണ് തുടർച്ചയായി നാലു ദിവസം സൂചിക താഴ്ന്നത്. ഡൗ ജോണ്സ്, എസ് ആൻഡ് പി ഇൻഡക്സുകളും തളർന്നു.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വൻ മുന്നേറ്റത്തിനുള്ള ശ്രമത്തിലാണ്. 2014 നു ശേഷം ആദ്യമായി എണ്ണവില ബാരലിന് 70 ഡോളറിലേയ്ക്ക് എത്തി. ഉത്പാദനവും ഡിമാൻഡും തമ്മിലുള്ള അന്തരം കണക്കിലെടുത്താൽ ഒരു കുതിച്ചു ചാട്ടത്തിനുള്ള ഒരുക്കത്തിലാണ്. 2004 ൽ രേഖപ്പെടുത്തിയ 147 ഡോളറാണ് എണ്ണയുടെ എറ്റവും ഉയർന്ന വില. എണ്ണ വിപണിയുടെ ലോംഗ് ടേം ചാർട്ടുകൾ സാങ്കേതികമായി ബുള്ളിഷ് ട്രൻഡിലാണ്. 74 ഡോളറിലെ പ്രതിരോധം മറികടന്നാൽ 84.60 ഡോളർവരെ എണ്ണവില കത്തിക്കയറാം. ഒരു വശത്ത് ഡോളർ പ്രമുഖ കറൻസികൾക്ക് മുന്നിൽ ശക്തിപ്രാപിക്കുകയാണ്. അതേസമയം, എണ്ണവില പൊടുന്നനെ ചൂടുപിടിക്കുന്നത് പിടിച്ചുനിർത്താൻ ഒപ്പെക്ക് ഒക്ടോബർ -നവംബർ കാലയളവിൽ അടിയന്തര യോഗം ചേരാം.
യു എസ് തൊഴിൽ മേഖലയിൽനിന്നുള്ള മികച്ച പ്രതികരണങ്ങളും ഡോളർ മുന്നേറ്റവും സ്വർണത്തിന്റെ തിളക്കത്തിന് മങ്ങൽ ഏൽപ്പിച്ചു. വാരാന്ത്യം സ്വർണം ട്രോയ് ഒൗണ്സിന് 1197 ഡോളറിലാണ്. എപ്രിലിലെ ഉയർന്ന നിരക്കായ 1365 ഡോളറിൽനിന്ന് സ്വർണവില ഇതിനകം 12 ശതമാനം ഇടിഞ്ഞു. 1180 ഡോളറിൽ സ്വർണത്തിന് താങ്ങ് നിലവിലുണ്ട്.
സാന്പത്തിക മേഖലയിലെ ചലനങ്ങൾ കണക്കിലെടുത്താൽ യുഎസ് ഫെഡ് റിസർവ് ഈ മാസം പലിശനിരക്കിൽ വർധന വരുത്താം. ഈ വർഷം ഇതിനകം രണ്ടുതവണ അവർ പലിശനിരക്ക് ഉയർത്തി.