ന്യൂഡൽഹി: ദുരിത കാലത്ത് കേരളത്തിനു സഹായമായി നല്കിയ 89,540 ടണ്‍ അരി സൗജന്യമാണെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാൻ. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്. കേരളം ആവശ്യപ്പെട്ടത് അനുസരിച്ചു ഒരു മാസത്തേക്കു അരി സൗജന്യമായി നല്‍കും. ഇതിനും പണം ഈടാക്കില്ലെന്നും മന്ത്രി ഒരു വാർത്താ ചാനലിനോടു പറഞ്ഞു.
കേരളത്തിന് നല്കിയ അരിക്ക് 233 കോടി രൂപ നല്‍കണം എന്നാവശ്യപ്പെട്ടു സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് കത്തു നല്‍കിയിരുന്നു. ഒരു കിലോ അരിക്ക് 25 രൂപ എന്ന നിരക്കിലാണ് 233 കോടി രൂപ കണക്കാക്കിയത്. പണം പിന്നീട് നല്കിയാൽ മതിയെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യമാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി പിന്നീട് തിരുത്തി പറഞ്ഞിരിക്കുന്നത്. ഇപ്പോൾ കേരളത്തിന് നൽകുന്ന അധിക അരിവിഹിതം സൗജന്യമാണെന്ന് പസ്വാൻ വ്യക്തമാക്കിയത്.
കേരളത്തിന് നല്കിയ അരിക്ക് 233 കോടി രൂപ നല്‍കണം എന്നാവശ്യപ്പെട്ടു സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് കത്തു നല്‍കിയിരുന്നു. ഒരു കിലോ അരിക്ക് 25 രൂപ എന്ന നിരക്കിലാണ് 233 കോടി രൂപ കണക്കാക്കിയത്. പണം പിന്നീട് നല്കിയാൽ മതിയെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യമാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി പിന്നീട് തിരുത്തി പറഞ്ഞിരിക്കുന്നത്. ഇപ്പോൾ കേരളത്തിന് നൽകുന്ന അധിക അരിവിഹിതം സൗജന്യമാണെന്ന് പസ്വാൻ വ്യക്തമാക്കിയത്.