ന്യൂഡൽഹി: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കന്പനിയുടെ ഓഫീസിലേക്ക് കന്പനി ഉദ്യോഗസ്ഥർക്ക് പ്രവേശനം അനുവദിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. സ്റ്റെർലൈറ്റ് കന്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനെതിരേ പോലീസ് നടത്തിയ വെടിവയ്പിൽ 13 പേർ കൊല്ലപ്പെടുകയും 102 പേർക്കു പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാരാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, ഹർജി അതിന്റെ മെറിറ്റ് പ്രകാരം ഹരിത ട്രൈബ്യൂണൽതന്നെ പരിഗണിക്കുമെന്നും കന്പനിയുടെ ഭരണകാര്യാലയത്തിന്റെ പരിപാലനം സംബന്ധിച്ച് ട്രൈബ്യൂണൽ തന്നെ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ ആർ.എഫ്. നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. മേയ് 22ന് നടന്ന വെടിവയ്പിനെത്തുടർന്ന് സംസ്ഥാന സർക്കാർ കന്പനി അടച്ചു പൂട്ടിയിരുന്നു. ഓഗസ്റ്റ് എട്ടിനാണ് സ്റ്റെർലൈറ്റ് കന്പനി ഉദ്യോഗസ്ഥർക്ക് ഭരണ കാര്യാലയത്തിലേക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കിയത്.
എന്നാൽ, ഹർജി അതിന്റെ മെറിറ്റ് പ്രകാരം ഹരിത ട്രൈബ്യൂണൽതന്നെ പരിഗണിക്കുമെന്നും കന്പനിയുടെ ഭരണകാര്യാലയത്തിന്റെ പരിപാലനം സംബന്ധിച്ച് ട്രൈബ്യൂണൽ തന്നെ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ ആർ.എഫ്. നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. മേയ് 22ന് നടന്ന വെടിവയ്പിനെത്തുടർന്ന് സംസ്ഥാന സർക്കാർ കന്പനി അടച്ചു പൂട്ടിയിരുന്നു. ഓഗസ്റ്റ് എട്ടിനാണ് സ്റ്റെർലൈറ്റ് കന്പനി ഉദ്യോഗസ്ഥർക്ക് ഭരണ കാര്യാലയത്തിലേക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കിയത്.