കൊച്ചി: പ്രളയത്തെത്തുടർന്ന് ഏർപ്പെടുത്തിയ സൗജന്യയാത്ര അവസാനിപ്പിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). 16 മുതലാണ് കൊച്ചി മെട്രോയിൽ സൗജന്യയാത്ര അനുവദിച്ചിരുന്നത്.
മൂന്നു ലക്ഷത്തിലധികം യാത്രക്കാർ 16ന് വൈകുന്നേരം നാലു മുതൽ ഇന്നലെ രാത്രി വരെ കൊച്ചി മെട്രോയിലൂടെ സൗജന്യമായി യാത്രചെയ്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയെന്ന് കണക്കാക്കുന്നതായി കെഎംആർഎൽ എംഡി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ആലുവയിൽനിന്നു കൊച്ചി നഗരത്തിലേക്ക് എത്തുന്നതിനു മറ്റ് ഗതാഗതമാർഗങ്ങൾ എല്ലാം അടഞ്ഞ സാഹചര്യത്തിലാണ് മെട്രോ സൗജന്യയാത്ര അനുവദിച്ചത്.
മുട്ടം മെട്രോ യാർഡിലെ വെള്ളക്കെട്ടിനേത്തുടർന്ന് 16ന് ഏതാനും മണിക്കൂർ സർവീസ് നിർത്തിവച്ചിരുന്നു. പിന്നീട് സർവീസ് പുനരാരംഭിച്ചെങ്കിലും വേഗം കുറച്ചാണ് ഓടിച്ചത്. ഇപ്പോൾ പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്ററാണ്. നേരത്തെ എട്ടു മിനിറ്റ് ഇടവിട്ട് സർവീസ് നടത്തിക്കൊണ്ടിരുന്ന മെട്രോ 16 മുതൽ 25-35 മിനിറ്റ് ഇടവിട്ടാണ് സർവീസ് നടത്തുന്നത്. നേരത്തെ 11 ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത് ഇപ്പോൾ എട്ടായി കുറച്ചിട്ടുണ്ട്.
മൂന്നു ലക്ഷത്തിലധികം യാത്രക്കാർ 16ന് വൈകുന്നേരം നാലു മുതൽ ഇന്നലെ രാത്രി വരെ കൊച്ചി മെട്രോയിലൂടെ സൗജന്യമായി യാത്രചെയ്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയെന്ന് കണക്കാക്കുന്നതായി കെഎംആർഎൽ എംഡി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ആലുവയിൽനിന്നു കൊച്ചി നഗരത്തിലേക്ക് എത്തുന്നതിനു മറ്റ് ഗതാഗതമാർഗങ്ങൾ എല്ലാം അടഞ്ഞ സാഹചര്യത്തിലാണ് മെട്രോ സൗജന്യയാത്ര അനുവദിച്ചത്.
മുട്ടം മെട്രോ യാർഡിലെ വെള്ളക്കെട്ടിനേത്തുടർന്ന് 16ന് ഏതാനും മണിക്കൂർ സർവീസ് നിർത്തിവച്ചിരുന്നു. പിന്നീട് സർവീസ് പുനരാരംഭിച്ചെങ്കിലും വേഗം കുറച്ചാണ് ഓടിച്ചത്. ഇപ്പോൾ പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്ററാണ്. നേരത്തെ എട്ടു മിനിറ്റ് ഇടവിട്ട് സർവീസ് നടത്തിക്കൊണ്ടിരുന്ന മെട്രോ 16 മുതൽ 25-35 മിനിറ്റ് ഇടവിട്ടാണ് സർവീസ് നടത്തുന്നത്. നേരത്തെ 11 ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത് ഇപ്പോൾ എട്ടായി കുറച്ചിട്ടുണ്ട്.