ബംഗളൂരു: ഈ വർഷത്തെ ‘ബിഗ് ബില്യണ്‍’ദിവസങ്ങളിൽ ഇരട്ടി വില്പന ലക്ഷ്യമിട്ട് ഇ -കൊമേഴ്സ് കന്പനിയായ ഫ്ലിപ്കാർട്ട്. സ്മാർട്ട് ഫോണുകൾ, ഗൃഹോപകരണങ്ങൾ, തുടങ്ങിയവ കൂടുതലായി വിറ്റ് വില്പനലക്ഷ്യം മറികടക്കാനാണ് പദ്ധതി. വലിയ ഓഫറുകളും സൗജന പദ്ധതികളും പ്രഖ്യാപിക്കുന്ന ബിഗ് ബില്യണ്‍ ഡെയ്സ് ഇക്കുറി ഒക്ടോബറിലായിരിക്കുമെന്നാണ് റിപ്പോർട്ട്. ഫ്ലിപ്കാർട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂർത്തി ഇതിനായി പ്രത്യക പദ്ധതി ആവിഷ്കരിച്ചിട്ടിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ജബോംഗ്, മിന്ത്ര തുടങ്ങിയ ഇ -കൊമേഴ്സ് കന്പനികളും ബിഗ് ബില്യണ്‍’ദിവസങ്ങളിലെ അധികവില്പന ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വർഷം, അഞ്ചു ദിവസത്തെ ബിഗ്ബില്യണ്‍ ഡെ വില്‍പനയിയിൽ 50,000 കോടിയുടെ വില്പനയാണ് കന്പനി നടത്തിയത്. ആപ്പിൾ ഐഫോണുകളും ഷവോമിയുടെ സ്മാർട്ഫോണുകളുമാണ് അന്നു ഫ്ലിപ്കാർട്ടിൽ കൂടുതൽ ചെലവായത്.
ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ജബോംഗ്, മിന്ത്ര തുടങ്ങിയ ഇ -കൊമേഴ്സ് കന്പനികളും ബിഗ് ബില്യണ്‍’ദിവസങ്ങളിലെ അധികവില്പന ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വർഷം, അഞ്ചു ദിവസത്തെ ബിഗ്ബില്യണ്‍ ഡെ വില്‍പനയിയിൽ 50,000 കോടിയുടെ വില്പനയാണ് കന്പനി നടത്തിയത്. ആപ്പിൾ ഐഫോണുകളും ഷവോമിയുടെ സ്മാർട്ഫോണുകളുമാണ് അന്നു ഫ്ലിപ്കാർട്ടിൽ കൂടുതൽ ചെലവായത്.