ന്യൂഡൽഹി: ഒരു വർഷം മുൻപത്തെ നിലവച്ച് മൊത്തവിലക്കയറ്റം രണ്ടര മടങ്ങായി. തലേ ജൂലൈയിൽ 1.88 ശതമാനമായിരുന്നു മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം. ഈ ജൂലൈയിൽ അത് 5.09 ശതമാനത്തിലെത്തി. എന്നാൽ, ജൂണിലെ 5.77 ശതമാനവുമായി തട്ടിച്ചുനോക്കുന്പോൾ കുറവാണെന്നു ഗവൺമെന്റ് അവകാശപ്പെട്ടു.
ഭക്ഷ്യപദാർഥങ്ങളുടെ വില 2.1 ശതമാനമാണ് ഒരു മാസംകൊണ്ട് കൂടിയത്. പഴം, പച്ചക്കറി വിലക്കയറ്റം ഏഴു ശതമാനമുണ്ട്.പയർവർഗങ്ങളുടെ വിലയിൽ 17.39 ശതമാനം ഇടിവുണ്ട്. ഇന്ധനം, വൈദ്യുതി വിഭാഗത്തിന്റെ വാർഷിക വിലക്കയറ്റം 18.1 ശതമാനമാണ്. ഫാക്ടറി ഉത്പന്നങ്ങളുടേത് 4.26 ശതമാനവും.
ഭക്ഷ്യപദാർഥങ്ങളുടെ വില 2.1 ശതമാനമാണ് ഒരു മാസംകൊണ്ട് കൂടിയത്. പഴം, പച്ചക്കറി വിലക്കയറ്റം ഏഴു ശതമാനമുണ്ട്.പയർവർഗങ്ങളുടെ വിലയിൽ 17.39 ശതമാനം ഇടിവുണ്ട്. ഇന്ധനം, വൈദ്യുതി വിഭാഗത്തിന്റെ വാർഷിക വിലക്കയറ്റം 18.1 ശതമാനമാണ്. ഫാക്ടറി ഉത്പന്നങ്ങളുടേത് 4.26 ശതമാനവും.