മുംബൈ: ഭൂഷണ് പവർ ആൻഡ് സ്റ്റീൽ വാങ്ങാൻ 19,700 കോടി രൂപ മുടക്കാൻ തയാറെന്ന് ജെഎസ്ഡബ്ല്യു സ്റ്റീൽ. ടാറ്റാ സ്റ്റീലും ലിബേർട്ടി ഹൗസും മുന്നോട്ടുവച്ച തുകയിലും കൂടുതലാണിത്. ഭൂഷൺ പവർ വാങ്ങുന്നതിനുള്ള സമ്മതപത്രം സമർപ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയായിരുന്നു.
കടക്കെണിയിൽ അകപ്പെട്ട ഭൂഷൺ പവർ വാങ്ങുന്നതിന് 11,000 കോടി രൂപയായിരുന്നു ജെഎസ്ഡബ്ല്യു മുന്പ് സമർപ്പിച്ചിരുന്നത്. ടാറ്റാ സ്റ്റീലും ലിബേർട്ടി ഹൗസും യഥാക്രമം 17,000 കോടി രൂപയും 18,500 കോടി രൂപയും വാഗ്ദാനം ചെയ്തു. എന്നാൽ, ഈ തുക പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി എൻസിഎൽടി (നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ) വീണ്ടും ടെൻഡർ ക്ഷണിക്കുകയായിരുന്നു.
കടക്കെണിയിൽ അകപ്പെട്ട ഭൂഷൺ പവർ വാങ്ങുന്നതിന് 11,000 കോടി രൂപയായിരുന്നു ജെഎസ്ഡബ്ല്യു മുന്പ് സമർപ്പിച്ചിരുന്നത്. ടാറ്റാ സ്റ്റീലും ലിബേർട്ടി ഹൗസും യഥാക്രമം 17,000 കോടി രൂപയും 18,500 കോടി രൂപയും വാഗ്ദാനം ചെയ്തു. എന്നാൽ, ഈ തുക പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി എൻസിഎൽടി (നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ) വീണ്ടും ടെൻഡർ ക്ഷണിക്കുകയായിരുന്നു.