തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം നല്കി കെഎസ്എഫ്ഇ ജീവനക്കാർ മാതൃകയായി. വെള്ളപ്പൊക്ക കെടുതിയിൽ വലയുന്ന കേരളജനതയെ സഹായിക്കാൻ പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇയിലെ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ഏഴായിരത്തോളം വരുന്ന ജീവനക്കാർ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു.
അവരുടെ ഒരു ദിവസത്തെ വേതനമായ 1.1697 കോടി രൂപയ്ക്കുള്ള ചെക്ക് കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനു കൈമാറി. ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമൻ, ജനറൽ മാനേജർ (ബിസിനസ്) വി.പി. സുബ്രഹ്മണ്യൻ, ഡിജിഎം (പി ആൻഡ് എച്ച്ആർ) എ. പ്രമോദൻ, ജീവനക്കാരുടെ പ്രതിനിധികളായ ജി. തോമസ് പണിക്കർ, എസ്. മുരളീകൃഷ്ണ പിള്ള, എൻ.എ. മൻസൂർ, സി. വിൻസൻ ജോസ് എന്നിവർ പങ്കെടുത്തു.
അവരുടെ ഒരു ദിവസത്തെ വേതനമായ 1.1697 കോടി രൂപയ്ക്കുള്ള ചെക്ക് കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനു കൈമാറി. ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമൻ, ജനറൽ മാനേജർ (ബിസിനസ്) വി.പി. സുബ്രഹ്മണ്യൻ, ഡിജിഎം (പി ആൻഡ് എച്ച്ആർ) എ. പ്രമോദൻ, ജീവനക്കാരുടെ പ്രതിനിധികളായ ജി. തോമസ് പണിക്കർ, എസ്. മുരളീകൃഷ്ണ പിള്ള, എൻ.എ. മൻസൂർ, സി. വിൻസൻ ജോസ് എന്നിവർ പങ്കെടുത്തു.