മുംബൈ: ബജാജ് ഇലക്ട്രിക്കൽസിന്റെ മാനേജിംഗ് ഡയറക്ടർ ആനന്ദ് ബജാജ് (41) ഹൃദയാഘാതത്തെത്തുടർന്നു നിര്യാതനായി. കമ്പനി ചെയർമാൻ ശേഖർ ബജാജിന്റെ പുത്രനാണ്. ഗ്രീൻ പീസ് സംഘടനയുടെ പ്രവർത്തകൻകൂടിയാണ് ആനന്ദ്.
ശേഖർ ബജാജിന്റെയും കിരണിന്റെയും മകനായി 1977 മേയ് 18നായിരുന്നു ആനന്ദ് ജനിച്ചത്. 1999ൽ പിതാവിന്റെ കമ്പനിയുടെ രഞ്ചൻഗാവിലെ ഹൈ മാസ്റ്റ് മാനുഫാക്ചറിംഗ് ആൻഡ് ഗാൽവനൈസിംഗ് പ്ലാന്റിൽ പ്രോജക്ട് കോ-ഓർഡിനേറ്ററായി പത്തൊന്പതാം വയസിൽ ഒൗദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് 2005ൽ സ്പെഷൽ അസൈൻമെന്റിൽ ജനറൽ മാനേജറായി. ആനന്ദിന്റെ നേതൃത്വത്തിൽ ബജാജിന്റെ കയറ്റുമതി വിഭാഗമായ ബജാജ് ഇന്റർനാഷണൽ ലിമിറ്റഡ് മികച്ച മുന്നേറ്റം കാഴ്ചവച്ചു. 2006ൽ ബജാജ് ഇലക്ട്രിക്കൽസിന്റെ ബോർഡ് അംഗമായി. 2012ൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി. രണ്ടു മാസം മുന്പാണ് മാനേജിംഗ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത്.
ശേഖർ ബജാജിന്റെയും കിരണിന്റെയും മകനായി 1977 മേയ് 18നായിരുന്നു ആനന്ദ് ജനിച്ചത്. 1999ൽ പിതാവിന്റെ കമ്പനിയുടെ രഞ്ചൻഗാവിലെ ഹൈ മാസ്റ്റ് മാനുഫാക്ചറിംഗ് ആൻഡ് ഗാൽവനൈസിംഗ് പ്ലാന്റിൽ പ്രോജക്ട് കോ-ഓർഡിനേറ്ററായി പത്തൊന്പതാം വയസിൽ ഒൗദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് 2005ൽ സ്പെഷൽ അസൈൻമെന്റിൽ ജനറൽ മാനേജറായി. ആനന്ദിന്റെ നേതൃത്വത്തിൽ ബജാജിന്റെ കയറ്റുമതി വിഭാഗമായ ബജാജ് ഇന്റർനാഷണൽ ലിമിറ്റഡ് മികച്ച മുന്നേറ്റം കാഴ്ചവച്ചു. 2006ൽ ബജാജ് ഇലക്ട്രിക്കൽസിന്റെ ബോർഡ് അംഗമായി. 2012ൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി. രണ്ടു മാസം മുന്പാണ് മാനേജിംഗ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത്.