ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസോ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ ഇനിമുതൽ രേഖകളായി കൊണ്ടുനടക്കേണ്ട. മൊബൈൽ ആപ്പുകളിൽ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്ന ഇത്തരം രേഖകൾ സാധുതയുള്ളവയാണെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
ഇനി മുതൽ ഇലക്ട്രോണിക് ഫോമിലുള്ള രേഖകൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഡിജിലോക്കർ, എംപരിവാഹൻ എന്നീ പ്ലാറ്റ്ഫോം വഴിയുള്ള രേഖകൾക്കാണ് സാധുതയുള്ളത്.
ഡിജിലോക്കർ, എംപരിവാഹൻ തുടങ്ങിയ ആപ്പുകളിലെ രേഖകൾ ട്രാഫിക് പോലീസോ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റോ അംഗീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇനി മുതൽ ഇലക്ട്രോണിക് ഫോമിലുള്ള രേഖകൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഡിജിലോക്കർ, എംപരിവാഹൻ എന്നീ പ്ലാറ്റ്ഫോം വഴിയുള്ള രേഖകൾക്കാണ് സാധുതയുള്ളത്.
ഡിജിലോക്കർ, എംപരിവാഹൻ തുടങ്ങിയ ആപ്പുകളിലെ രേഖകൾ ട്രാഫിക് പോലീസോ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റോ അംഗീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.