ന്യൂഡൽഹി: വ്യവസായ ഉത്പാദനസൂചിക(ഐഐപി)യിൽ വൻകുതിപ്പ്: ജൂണിൽ ഐഐപി ഏഴു ശതമാനം വളർന്നു.
കഴിഞ്ഞ വർഷം ഈ സമയത്തു ഫാക്ടറി ഉത്പാദനം കുറഞ്ഞുപോയിരുന്നു. ഖനനം, വൈദ്യുതി ഉത്പാദനം എന്നിവ കഴിഞ്ഞ വർഷം ജൂണിൽ നാമമാത്ര വളർച്ചയേ കാണിച്ചിരുന്നുള്ളൂ. കറൻസി റദ്ദാക്കലിനെ തുടർന്നുണ്ടായ വ്യവസായികമാന്ദ്യമായിരുന്നു കാരണം. തലേ വർഷത്തെ അടിസ്ഥാനം വളരെ താഴെയായതുകൊണ്ട് ഇക്കൊല്ലം ശരാശരി വളർച്ച വന്നപ്പോൾപോലും മികച്ചതാണെന്നു ധാരണ പരത്താനായി. ഫാക്ടറി ഉത്പാദനം 6.9 ശതമാനം ഉയർന്നു. തലേ ജൂണിൽ അത് 0.7 ശതമാനം കുറയുകയായിരുന്നു.
മേയിലെ ഐഐപി വളർച്ച 3.9 ശതമാനമായി ഉയർത്തി. നേരത്തെ പറഞ്ഞത് 3.2 ശതമാനം എന്നാണ്. ഏപ്രിൽ - ജൂൺ ഐഐപി വളർച്ച 5.2 ശതമാനമാണ്.
കഴിഞ്ഞ വർഷം ഈ സമയത്തു ഫാക്ടറി ഉത്പാദനം കുറഞ്ഞുപോയിരുന്നു. ഖനനം, വൈദ്യുതി ഉത്പാദനം എന്നിവ കഴിഞ്ഞ വർഷം ജൂണിൽ നാമമാത്ര വളർച്ചയേ കാണിച്ചിരുന്നുള്ളൂ. കറൻസി റദ്ദാക്കലിനെ തുടർന്നുണ്ടായ വ്യവസായികമാന്ദ്യമായിരുന്നു കാരണം. തലേ വർഷത്തെ അടിസ്ഥാനം വളരെ താഴെയായതുകൊണ്ട് ഇക്കൊല്ലം ശരാശരി വളർച്ച വന്നപ്പോൾപോലും മികച്ചതാണെന്നു ധാരണ പരത്താനായി. ഫാക്ടറി ഉത്പാദനം 6.9 ശതമാനം ഉയർന്നു. തലേ ജൂണിൽ അത് 0.7 ശതമാനം കുറയുകയായിരുന്നു.
മേയിലെ ഐഐപി വളർച്ച 3.9 ശതമാനമായി ഉയർത്തി. നേരത്തെ പറഞ്ഞത് 3.2 ശതമാനം എന്നാണ്. ഏപ്രിൽ - ജൂൺ ഐഐപി വളർച്ച 5.2 ശതമാനമാണ്.