തിരുവനന്തപുരം: ഓണം ആഘോഷിക്കുമ്പോൾ കാലവർഷക്കെടുതിയുടെ ഇരകളെ സഹായിക്കാൻ ഒരു വിഹിതം മാറ്റിവയ്ക്കാൻ എല്ലാവരും തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോയുടെ ഓണം ബക്രീദ് മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് നല്കാൻ ഓണം, ബക്രീദ് കാലത്ത് കേരളത്തിൽ 8,000 ചന്തകളാണ് ആരംഭിക്കുന്നത്. കുടുംബശ്രീയും ഓണം ബക്രീദ് ഫെയറുകളുടെ ഭാഗമാവുന്നുണ്ട്. അവർ നേരിട്ട് വില്പന നടത്തുന്പോൾ സബ്സിഡി നല്കാനാവില്ല. കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഹോർട്ടികോർപ് വാങ്ങി സപ്ലൈകോ സ്റ്റാളുകളിലൂടെ വിൽക്കാനാണ് തീരുമാനം. ഇതിലൂടെ കൃഷി ചെയ്യുന്നവർക്ക് ന്യായവില നല്കുന്നതിനൊപ്പം ഗുണഭോക്താവിന് കുറഞ്ഞ വിലയ്ക്ക് സാധനം ലഭിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ സബ്സിഡി നല്കുന്ന 13 ഉത്പന്നങ്ങൾക്കു പുറമെ ബിരിയാണി അരി, പായസക്കൂട്ട്, ശർക്കര തുടങ്ങിയ സാധനങ്ങൾക്കും സബ്സിഡി നല്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു.
വി.എസ്. ശിവകുമാർ എംഎൽഎ ആദ്യ വില്പന നടത്തി. ഭക്ഷ്യപൊതുവിതരണ സെക്രട്ടറി മിനി ആന്റണി, സപ്ലൈകോ എംഡി എം എസ്. ജയ, ജനറൽ മാനേജർ ഡോ. നരസിംഗുഗാരി ടി. എൽ. റെഡ്ഡി തുടങ്ങിയവർ പ്രസംഗിച്ചു.
ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് നല്കാൻ ഓണം, ബക്രീദ് കാലത്ത് കേരളത്തിൽ 8,000 ചന്തകളാണ് ആരംഭിക്കുന്നത്. കുടുംബശ്രീയും ഓണം ബക്രീദ് ഫെയറുകളുടെ ഭാഗമാവുന്നുണ്ട്. അവർ നേരിട്ട് വില്പന നടത്തുന്പോൾ സബ്സിഡി നല്കാനാവില്ല. കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഹോർട്ടികോർപ് വാങ്ങി സപ്ലൈകോ സ്റ്റാളുകളിലൂടെ വിൽക്കാനാണ് തീരുമാനം. ഇതിലൂടെ കൃഷി ചെയ്യുന്നവർക്ക് ന്യായവില നല്കുന്നതിനൊപ്പം ഗുണഭോക്താവിന് കുറഞ്ഞ വിലയ്ക്ക് സാധനം ലഭിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ സബ്സിഡി നല്കുന്ന 13 ഉത്പന്നങ്ങൾക്കു പുറമെ ബിരിയാണി അരി, പായസക്കൂട്ട്, ശർക്കര തുടങ്ങിയ സാധനങ്ങൾക്കും സബ്സിഡി നല്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു.
വി.എസ്. ശിവകുമാർ എംഎൽഎ ആദ്യ വില്പന നടത്തി. ഭക്ഷ്യപൊതുവിതരണ സെക്രട്ടറി മിനി ആന്റണി, സപ്ലൈകോ എംഡി എം എസ്. ജയ, ജനറൽ മാനേജർ ഡോ. നരസിംഗുഗാരി ടി. എൽ. റെഡ്ഡി തുടങ്ങിയവർ പ്രസംഗിച്ചു.