തിരുവനന്തപുരം: ഓണവും ബക്രീദും പ്രമാണിച്ച് വിലവർധന തടയാനായി 20 മുതൽ 24 വരെ 2000 നാടൻ പഴം-പച്ചക്കറി വിപണികൾ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കൃഷിഭവനുകൾ നേരിട്ട് 1350, ഹോർട്ടികോർപ്പ് 450, വിഎഫ്പിസികെ 200 വീതം വിപണികൾ തുടങ്ങും.
അതതു ജില്ലകളിലെ കർഷകരിൽനിന്നു ശേഖരിക്കുന്ന ഉത്പന്നങ്ങൾ സംഭരിച്ചാകും ഓണച്ചന്തകൾ തുറക്കുക. വയനാട്, പാലക്കാട് ജില്ലകളിൽ നിന്നായി 5000 ടണ്‍ ശീതകാല പച്ചക്കറി വിതരണത്തിനു തയാറായി.
വിപണിവിലയേക്കാൾ 10 ശതമാനം അധികം നല്കി സംഭരിക്കുന്ന ഉത്പന്നങ്ങൾ 30 ശതമാനം വിലക്കിഴിവിൽ ഓണച്ചന്തകളിൽ ലഭ്യമാക്കും.
സംസ്ഥാനതല കർഷക ദിനാഘോഷം 16ന് മലപ്പുറം എടപ്പാൾ സഫാരി ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അതതു ജില്ലകളിലെ കർഷകരിൽനിന്നു ശേഖരിക്കുന്ന ഉത്പന്നങ്ങൾ സംഭരിച്ചാകും ഓണച്ചന്തകൾ തുറക്കുക. വയനാട്, പാലക്കാട് ജില്ലകളിൽ നിന്നായി 5000 ടണ്‍ ശീതകാല പച്ചക്കറി വിതരണത്തിനു തയാറായി.
വിപണിവിലയേക്കാൾ 10 ശതമാനം അധികം നല്കി സംഭരിക്കുന്ന ഉത്പന്നങ്ങൾ 30 ശതമാനം വിലക്കിഴിവിൽ ഓണച്ചന്തകളിൽ ലഭ്യമാക്കും.
സംസ്ഥാനതല കർഷക ദിനാഘോഷം 16ന് മലപ്പുറം എടപ്പാൾ സഫാരി ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.