ന്യൂഡൽഹി: തട്ടിപ്പുകൾക്കിരയായ പഞ്ചാബ് നാഷണൽ ബാങ്കിനു (പിഎൻബി) നഷ്ടം പ്രതീക്ഷയിലും കുറവ്. കിട്ടാക്കടങ്ങളുടെ തോതും കുറഞ്ഞു. ജൂണിലവസാനിച്ച ത്രൈമാസം ബാങ്കിന് 940 കോടി രൂപയാണു നഷ്ടം. തലേവർഷം ഇതേകാലയളവിൽ 343 കോടി ലാഭമുണ്ടായിരുന്നു. 2000 കോടിയിൽപരം നഷ്ടമാണു പലരും കണക്കുകൂട്ടിയിരുന്നത്.
നീരവ് മോദിയും മെഹുൽ ചോക്സിയും ഒക്കെ നടത്തിയ തട്ടിപ്പുകൾ പുറത്തുവന്നതിനേത്തുടർന്നു മാർച്ചിലവസാനിച്ച ത്രൈമാസം 13,417 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതാണ്.
മാർച്ച് ത്രൈമാസത്തിൽ കിട്ടാക്കടങ്ങൾക്കായി 20,000ൽപ്പരം കോടി രൂപ നീക്കിവയ്ക്കേണ്ടിവന്നു. ഇത്തവണ അത് 5758 കോടിയായി കുറഞ്ഞു. നിഷ്ക്രിയ ആസ്തിയുടെ തോത് മാർച്ചിലെ 18.38 ശതമാനത്തിൽനിന്ന് 18.26 ശതമാനമായി താണു.
നീരവ് മോദിയും മെഹുൽ ചോക്സിയും ഒക്കെ നടത്തിയ തട്ടിപ്പുകൾ പുറത്തുവന്നതിനേത്തുടർന്നു മാർച്ചിലവസാനിച്ച ത്രൈമാസം 13,417 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതാണ്.
മാർച്ച് ത്രൈമാസത്തിൽ കിട്ടാക്കടങ്ങൾക്കായി 20,000ൽപ്പരം കോടി രൂപ നീക്കിവയ്ക്കേണ്ടിവന്നു. ഇത്തവണ അത് 5758 കോടിയായി കുറഞ്ഞു. നിഷ്ക്രിയ ആസ്തിയുടെ തോത് മാർച്ചിലെ 18.38 ശതമാനത്തിൽനിന്ന് 18.26 ശതമാനമായി താണു.