കൊച്ചി: രാജ്യത്തെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ് നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ 32.97 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൈവരിച്ച 25.96 കോടി രൂപയെ അപേക്ഷിച്ച് 27 ശതമാനം വളർച്ചയാണ് ഇത്തവണ നേടിയത്.
കന്പനിയുടെ മൊത്തവരുമാനം 106.11 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാന്പത്തികവർഷം ഇത് 105.43 കോടി രൂപയായിരുന്നു. ഇതിൽ ബംഗളൂരു, കൊച്ചി, ഹൈദരാബാദ് അമ്യൂസ്മെന്റ് പാർക്കുകളുടെ സംഭാവന 103.25 കോടി രൂപയും റിസോർട്ടിന്റേത് 2.86 കോടി രൂപയുമാണ്.
സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ പാർക്കുകൾ സന്ദർശിച്ചവരുടെ എണ്ണത്തിൽ ആറു ശതമാനം വളർച്ച കൈവരിച്ചു. ഈ കാലയളവിൽ ഹൈദരാബാദ് പാർക്ക് സന്ദർശിച്ചവരുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച 22 ശതമാനമാണ്. വണ്ടർലാ റിസോർട്ടിൽ ഈ കാലയളവിൽ 45 ശതമാനം മുറികൾ വിറ്റഴിക്കാൻ കഴിഞ്ഞു.
ആദ്യ പാദത്തിലെ പ്രകടനത്തിൽ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടർലാ ഹോളിഡേയ്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് ജോസഫ് പറഞ്ഞു. കൊച്ചി പാർക്ക് സന്ദർശകരുടെ എണ്ണത്തിലുണ്ടായ നേരിയ വ്യതിയാനം വരും കാലങ്ങളിൽ നികത്തിയെടുക്കാനാവുമെന്നും കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വണ്ടർലായുടെ അമ്യൂസ്മെന്റ് പാർക്കുകൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്പനിയുടെ മൊത്തവരുമാനം 106.11 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാന്പത്തികവർഷം ഇത് 105.43 കോടി രൂപയായിരുന്നു. ഇതിൽ ബംഗളൂരു, കൊച്ചി, ഹൈദരാബാദ് അമ്യൂസ്മെന്റ് പാർക്കുകളുടെ സംഭാവന 103.25 കോടി രൂപയും റിസോർട്ടിന്റേത് 2.86 കോടി രൂപയുമാണ്.
സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ പാർക്കുകൾ സന്ദർശിച്ചവരുടെ എണ്ണത്തിൽ ആറു ശതമാനം വളർച്ച കൈവരിച്ചു. ഈ കാലയളവിൽ ഹൈദരാബാദ് പാർക്ക് സന്ദർശിച്ചവരുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച 22 ശതമാനമാണ്. വണ്ടർലാ റിസോർട്ടിൽ ഈ കാലയളവിൽ 45 ശതമാനം മുറികൾ വിറ്റഴിക്കാൻ കഴിഞ്ഞു.
ആദ്യ പാദത്തിലെ പ്രകടനത്തിൽ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടർലാ ഹോളിഡേയ്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് ജോസഫ് പറഞ്ഞു. കൊച്ചി പാർക്ക് സന്ദർശകരുടെ എണ്ണത്തിലുണ്ടായ നേരിയ വ്യതിയാനം വരും കാലങ്ങളിൽ നികത്തിയെടുക്കാനാവുമെന്നും കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വണ്ടർലായുടെ അമ്യൂസ്മെന്റ് പാർക്കുകൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.